7 March 2026

എക്‌സ്‌ക്ലൂസിവ്; മുംബൈ ഭീകരാക്രമണ പ്രതി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് വൈകും

പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ റാണ നേരത്തെ പാകിസ്ഥാൻ സൈന്യത്തിൽ ഡോക്ടറായി ജോലി ചെയ്‌തിരുന്നു

വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഈ ആഴ്‌ച ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ കൈമാറുന്നത് വൈകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.

യുഎസ് സുപ്രീം കോടതി റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെ തുടർന്ന് അദ്ദേഹത്തെ കൈമാറാൻ വഴിയൊരുക്കിയ ശേഷം മാനുഷിക പരിഗണനകൾ മുൻനിർത്തി അദ്ദേഹം അന്തിമ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യയിലെത്തുന്നത് ഏതാനും ആഴ്‌ചകൾ വൈകിപ്പിച്ചേക്കാമെന്നും വൃത്തങ്ങൾ പറഞ്ഞു. എൻഡിടിവിയാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തത്‌.

പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ റാണ നേരത്തെ പാകിസ്ഥാൻ സൈന്യത്തിൽ ഡോക്ടറായി ജോലി ചെയ്‌തിരുന്നു. 2008-ലെ ആക്രമണത്തിന് പിന്നിലെ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബക്ക് സാമ്പത്തിക സഹായം നൽകിയതിന് 2011ൽ ഒരു ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് വിധിച്ചു. 2008 നവംബർ 26ന് ഛത്രപതി ശിവാജി ടെർമിനസ്, ഐക്കണിക് താജ്‌മഹൽ ഹോട്ടൽ എന്നിവയുൾപ്പെടെ മുംബൈയിലെ നിരവധി സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു. പോലീസിലെയും സുരക്ഷാ സേനയിലെയും 20 ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു.

വ്യാഴാഴ്‌ച പ്രധാനമന്ത്രി മോദിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, -“2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ലോകത്തിലെ ഏറ്റവും ദുഷ്‌ടന്മാരിൽ ഒരാളായ തഹാവൂർ റാണയെ (ആസൂത്രകരുടെ കൂട്ടാളി) ഇന്ത്യയിൽ നീതി നേരിടുന്നതിനായി കൈമാറാൻ എൻ്റെ ഭരണകൂടം അംഗീകാരം നൽകിയതായി ഇന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നീതി നേരിടാൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയാണ്… വളരെ അക്രമാസക്തനായ ഒരാളെയാണ് ഞങ്ങൾ നൽകുന്നത്, എനിക്ക് തോന്നുന്നു.”

ലോകമെമ്പാടുമുള്ള “തീവ്ര ഇസ്ലാമിക ഭീകരത”യുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയും യുഎസും “മുമ്പൊരിക്കലും ഇല്ലാത്തവിധം” ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യു.എസ് അപ്പീൽ ഫോറത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച റാണ അന്തിമ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് കൈമാറൽ ഏതാനും ആഴ്‌ചകൾ വൈകിപ്പിച്ചേക്കാം. ഇത് നിയമപരമായ കാര്യമാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കില്ലെന്നും വിദഗ്ദ്ധർ പറഞ്ഞു.

തഹാവൂർ റാണ

26/11 ആക്രമണത്തിൻ്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ- അമേരിക്കൻ വംശജനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി റാണക്കെതിരെ മൊഴി നൽകിയിരുന്നു. 2007നും 2008നും ഇടയിൽ അഞ്ച് തവണ ഇന്ത്യയിലേക്ക് യാത്ര ചെയ്‌തിട്ടുണ്ടെന്നും മുംബൈയിലെ ആക്രമണ ലക്ഷ്യങ്ങൾക്കായി റെയ്‌ഡ്‌ നടത്തിയിട്ടുണ്ടെന്നും അമേരിക്കയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.

റാണ തനിക്ക് നേടിയെടുക്കാൻ സഹായിച്ച അഞ്ച് വർഷത്തെ വിസ ഉപയോഗിച്ചാണ് താൻ ഇന്ത്യ സന്ദർശിച്ചതെന്നും തൻ്റെ ഐഡന്റിറ്റി മറയ്ക്കാൻ ഒരു ഇമിഗ്രേഷൻ കമ്പനി തുറക്കാൻ തൻ്റെ സഹ- ഗൂഢാലോചകനും സഹായിച്ചുവെന്നും ഹെഡ്‌ലി പറഞ്ഞിരുന്നു.

2011ൽ, മുംബൈ ഭീകരാക്രമണത്തിന് സഹായം നൽകിയതിന് യുഎസ് കോടതി റാണയെ കുറ്റവിമുക്തൻ ആക്കിയെങ്കിലും ലഷ്‌കർ-ഇ-തൊയ്ബക്ക് സാമ്പത്തിക സഹായം നൽകിയതിനും ഡെൻമാർക്കിൽ ഒരു ഭീകരാക്രമണ പദ്ധതിക്ക് സഹായിച്ചതിനും ശിക്ഷിക്കപ്പെട്ടു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News