12 February 2025

അമൽ ജ്യോതി; ഇതൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ

ഇതൊരു പക്ഷേ, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. അച്ചടക്കം പുഴുങ്ങിത്തിന്നാൻ ഇത്തരം സ്‌ഥാപനങ്ങളിലേക്ക്‌ മക്കളെ പറഞ്ഞയക്കുന്ന അച്‌ഛനമ്മമാരെക്കൂടെ ചേർത്ത് തന്നെ പറയണം.

| ഡോ. ഷിംന അസീസ്

അമൽജ്യോതി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിൽ അവരുടെ കൂട്ടത്തിലൊരാളെ മാനസികമായി പീഡിപ്പിച്ച്‌ ആത്മഹത്യ ചെയ്യിച്ച ഇൻസ്‌റ്റിറ്റ്യൂഷണൽ മർഡർ കുട്ടികൾ ചോദ്യം ചെയ്‌തു. വർഷങ്ങളായി അവർ നേരിട്ടു കൊണ്ടിരിക്കുന്ന അനീതികൾക്കെതിരെ പ്രതികരിച്ച് തുടങ്ങി. ആ മതിൽക്കെട്ടിനകത്ത്‌ നടന്ന്‌ കൊണ്ടിരിക്കുന്ന കാര്യങ്ങൾ പുറംലോകത്തോട്‌ വിളിച്ച്‌ പറഞ്ഞു.

കൂട്ടത്തിൽ തട്ടമിട്ട കുട്ടിയെ കണ്ടപ്പോൾ സമരക്കാരെ ‘ജിഹാദികൾ’ എന്ന്‌ വിളിച്ച് വർഗീയത വാരിവിതറാൻ നോക്കിയപ്പോൾ അവർ ശക്‌തിയുക്തം പ്രതികരിച്ചു. അരാഷ്‌ട്രീയതക്ക്‌ അടയിരുത്തിയ മക്കൾ ‘വർഗീയത തുലയട്ടെ’ എന്ന്‌ ചങ്ക്‌ പൊട്ടുമാറുച്ചത്തിൽ വിളിച്ചു. അവിടം കൊണ്ടൊന്നും തീരാതെ അമൽജ്യോതിക്കകത്തെ കഥകൾ പുറത്ത്‌ വന്നുകൊണ്ടേയിരിക്കുന്നു.

പെൺകുട്ടികൾക്ക്‌ മാത്രമായി കോളേജിൽ നിന്ന്‌ ഹോസ്‌റ്റലിലേക്ക്‌ നടക്കാൻ ആകാശപാത! ഹോസ്‌റ്റലിൽ കുളിക്കുമ്പോൾ പാട്ട്‌ കേട്ടതിന്‌ എഴുതപ്പെട്ട ക്ഷമാപണം! പെൺകുട്ടികൾ ഹോസ്‌റ്റലിൽ ഷോർട്‌സ്‌ ധരിച്ചാൽ അത്‌ മാറി പാൻ്റ്‌ ധരിച്ചു വരും വരെ ഭക്ഷണമില്ല! ഫോണിലെ പ്രൈവറ്റ്‌ മെസേജുകൾ നോക്കുന്നു, ഫോൺ പിടിച്ച്‌ വെക്കുന്നു! ആൺകുട്ടികളുടെ അടുത്തിരിക്കുന്ന പെൺകുട്ടികളെ സ്ലട്ട്‌ഷെയിം ചെയ്യുന്നു.

ഇനിയുമിനിയും വസ്‌തുതകൾ ആരോപിതയായ സിസ്‌റ്റർ മായക്കും മറ്റധ്യാപകർക്കുമെതിരെ കേട്ടു. ഇത്രയും കുട്ടികൾ പറയുന്നത്‌ പോരാഞ്ഞ്‌ പൂർവ്വവിദ്യാർത്‌ഥികളുടെ അനുഭവങ്ങൾ കൂടി ചേർത്ത്‌ വായിക്കണം . ആൺപെൺഭേദമില്ലാതെ കഥകൾ ചുരുളഴിഞ്ഞു കൊണ്ടേയിരിക്കുകയാണ്‌.
ഇപ്പോ ഇതൊന്നും പോരാഞ്ഞിട്ട്‌ ഇതെല്ലാം തുറന്ന്‌ പറഞ്ഞ വിദ്യാർത്‌ഥികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ‘വാണ്ടഡ്‌’ പോസ്‌റ്ററുകൾ ഇറക്കുന്നു! കൃസംഘികൾ ഈ വിഷയമേറ്റെടുത്ത്‌ കഴിഞ്ഞു.

ഇതൊരു പക്ഷേ, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. അച്ചടക്കം പുഴുങ്ങിത്തിന്നാൻ ഇത്തരം സ്‌ഥാപനങ്ങളിലേക്ക്‌ മക്കളെ പറഞ്ഞയക്കുന്ന അച്‌ഛനമ്മമാരെക്കൂടെ ചേർത്ത് തന്നെ പറയണം. പതിനെട്ട്‌ കഴിഞ്ഞ സ്വതന്ത്രവ്യക്‌തികളാണ്‌ പ്രഫഷണൽ ഡിഗ്രിക്ക്‌ കയറുന്നത്‌. അവർക്ക് നല്ല നിലവാരത്തിൽ പഠിക്കാനുള്ള സൗകര്യങ്ങളുണ്ടോ എന്നുറപ്പു വരുത്തുന്നതിനപ്പുറം, ഇമ്മാതിരി സദാചാരപ്പോലീസ് കളിക്കുന്ന പാരൻ്റ്‌സ്‌ മീറ്റിംഗും അച്‌ഛനമ്മമാരെ ഒറ്റക്കും തെറ്റക്കും വിളിച്ച്‌ വരുത്തി ഗിരിപ്രഭാഷണം നടത്തുന്നതുമെല്ലാം നിർത്തേണ്ട പ്രക്രിയകളാണ്‌. ഇതൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ. ഇനിയെങ്കിലും ഇജ്ജാതി എടങ്ങേറുകൾ ഉണ്ടാകാതിരിക്കട്ടെ. ശ്രദ്ധക്ക്‌ നീതി കിട്ടട്ടെ.

Share

More Stories

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിക്കാരുടെ പരാമര്‍ശങ്ങൾ ; 74% വര്‍ദ്ധന; ഇന്ത്യാ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്

0
ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ കൂടുന്നതായി റിപ്പോര്‍ട്ട്.2023 നേക്കാൾ 74.4 ശതമാനം വര്‍ദ്ധനവ് 2024 ല്‍ ഉണ്ടായതായി യുഎസിലെ വാഷിംഗ് ടണ്‍ ആസ്ഥാനമായ ഇന്ത്യ ഹേറ്റ്...

ലിംഗവിവേചനപരവും വംശീയവുമായ പരാമർശങ്ങൾ ; യുകെ ആരോഗ്യമന്ത്രിയെയും ലേബർ എംപിമാരെയും പുറത്താക്കി

0
അപമാനകരവും അധിക്ഷേപകരവുമായ സന്ദേശങ്ങൾ അടങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു നിയോജകമണ്ഡല വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയതിനെത്തുടർന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രിയെയും നിരവധി യുകെ ലേബർ പാർട്ടി എംപിമാരെയും പുറത്താക്കി. ലേബർ കൗൺസിലർമാർ, പാർട്ടി ഉദ്യോഗസ്ഥർ,...

ജീവൻ ഇല്ലാത്ത ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് വാലൻ്റെന്‍സ് പ്രണയ അഭ്യര്‍ത്ഥനകളുടെ പ്രവാഹം

0
പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്....

‘തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ചു’; അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പാക്കണം: യുക്തിവാദി സംഘം

0
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും ...

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

0
ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന...

‘ശനിയാഴ്‌ചയോടെ ബന്ദികളെ വിട്ടയക്കണം, അല്ലെങ്കിൽ എല്ലാം തകരും’: ഡൊണാൾഡ് ട്രംപ്

0
മിഡിൽ ഈസ്റ്റിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം വീണ്ടും ലോക രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. ഇത്തവണ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തർക്കത്തിൽ ഒരു തുറന്നപ്രസ്‌താവന നടത്തി. ഗാസയിൽ തടവിലാക്കപ്പെട്ട...

Featured

More News