7 March 2026

അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ ആയുധം; AR-15 അസോൾട്ട് റൈഫിളിൻ്റെ ഭയാനകമായ ചരിത്രം ഇതാണ്

ട്രംപ് റാലിയിൽ വെടിവയ്പ്പ് നടത്തുന്നതിനിടെ തോമസ് മാത്യു ക്രൂക്‌സ് ഉപയോഗിച്ച റൈഫിൾ എആർ-15 ആണെന്ന് തിരിച്ചറിഞ്ഞു

ഡൊണാൾഡ് ട്രംപിൻ്റെ വധശ്രമം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്‌ലറിൽ ട്രംപിൻ്റെ പ്രചാരണ റാലിക്ക് നേരെ 20 കാരനായ തോമസ് മാത്യു ക്രൂക്ക്‌സ് ഉപയോഗിച്ച റൈഫിൾ എആർ-15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് അപകടകരമാണെന്നും ഈ റൈഫിൾ ഉപയോഗിച്ചുള്ള മുൻകാല നാശങ്ങളെക്കുറിച്ചും ഭയാനക ചരിത്രമുണ്ട്.

എആർ-15 ‘ആധുനിക കായിക റൈഫിൾ’ വിഭാഗത്തിൻ്റെ ഭാഗമാണ്. മത്സരങ്ങളിലും വേട്ടയാടലിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. ഫയർ ഇൻഡസ്ട്രി ട്രേഡ് അസോസിയേഷൻ്റെ അഭിപ്രായത്തിൽ AR എന്നത് 1950 കളിൽ നിർമ്മിച്ച കമ്പനിയായ ArmaLite ആണ്. വാഷിംഗ്‌ടൺ പോസ്റ്റ് പറയുന്നതന് അസരിച്ച്, 2012നും 2022നും ഇടയിൽ യു.എസിൽ നടന്ന ഏറ്റവും മാരകമായ ഷൂട്ടിംഗ് ആക്രമണങ്ങളിൽ ഇത്തരം റൈഫിളുകൾ ഉപയോഗിച്ചു.

ടെക്സാസ് എലിമെൻ്ററി സ്കൂൾ മാസ് ഷൂട്ടിംഗ്: ഒരു ദശാബ്ദത്തിനിടെ ടെക്‌സാസ് എലിമെൻ്ററി സ്‌കൂൾ മാസ് ഷൂട്ടിംഗ് അമേരിക്കയിലെ ഏറ്റവും മോശം അക്രമം ആയിരുന്നു. 2022 മെയ് മാസത്തിൽ റോബ് എലിമെൻ്ററി സ്‌കൂളിൽ ഒരു കൗമാരക്കാരനായ തോക്കുധാരി അക്രമം നടത്തിയപ്പോൾ പത്തൊൻപത് കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. കൗമാരക്കാരനായ സാൽവഡോർ റാമോസ് 18 വയസ്സ് തികഞ്ഞതിന് ശേഷം രണ്ട് എആർ-15 റൈഫിളുകൾ വാങ്ങിയിരുന്നു, -അന്നത്തെ എബിസി റിപ്പോർട്ട് ആയിരുന്നു.

കൊളറാഡോ തിയേറ്റർ ഷൂട്ടിംഗ്: 2012ൽ ക്രിസ്റ്റഫർ നോളൻ്റെ ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന അർദ്ധരാത്രി ഷോ നടക്കുന്നതിനിടെ 12 പേർ കൊല്ലപ്പെട്ടു. ഷോയ്‌ക്ക് മുമ്പ് ജെയിംസ് ഹോംസ് എന്ന ഷൂട്ടർ നാല് തോക്കുകൾ വാങ്ങിയിരുന്നു. വെടിയുതിർക്കുന്നതിന് മുമ്പ് അദ്ദേഹം ടിക്കറ്റ് വാങ്ങി കുറച്ച് സമയം ആളുകൾക്കൊപ്പം സിനിമ കണ്ടു. 12 പേരിൽ 10 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും എബിസി റിപ്പോർട്ടിൽ പറയുന്നു.

ജാക്‌സൺവില്ലെ ഷൂട്ടർ: കഴിഞ്ഞ വർഷം ഫ്ലോറിഡയിലെ ജാക്‌സൺ വില്ലെയിലെ ഒരു ഡോളർ ജനറൽ സ്റ്റോറിൽ 21കാരൻ മൂന്ന് കറുത്തവർഗ്ഗക്കാരെ കൊന്നു. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ഷൂട്ടർ റയാൻ ക്രിസ്റ്റഫർ പാൽമീറ്റർ മാതാപിതാക്കളോടൊപ്പം ജാക്‌സൺ വില്ലെയുടെ പ്രാന്തപ്രദേശത്താണ് താമസിച്ചിരുന്നത്. സ്വയം വെടിവെച്ച് ഗുരുതരമായി മുറിവേറ്റാണ് അദ്ദേഹം മരിച്ചത്. വെടിയുതിർത്തയാളുടെ കൈയിൽ ഒരു കൈത്തോക്കും എആർ-15 ശൈലിയിലുള്ള റൈഫിളും ഉണ്ടായിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News