ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾക്ക് വലിയ തിരിച്ചടി നേരിട്ടു. ദന്തേവാഡ ജില്ലയിൽ സർക്കാർ നടപ്പിലാക്കിയ ‘ലോൺ വരാതു’, ‘പുന മാർഗം’ (പുനരധിവാസത്തിലൂടെ പുനരുജ്ജീവിപ്പിക്കൽ) പദ്ധതികളിൽ ആകൃഷ്ടരായി 37 മാവോയിസ്റ്റുകൾ ഞായറാഴ്ച കീഴടങ്ങി. ഇവരിൽ 27 പേർക്ക് ആകെ 65 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അക്രമത്തിന്റെ പാത ഉപേക്ഷിച്ച് ജീവിതത്തിന്റെ മുഖ്യധാരയിൽ ചേരാൻ തയ്യാറാണെന്നും ഛത്തീസ്ഗഡ് സർക്കാരിന്റെ പുനരധിവാസ നയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കീഴടങ്ങിയ മാവോയിസ്റ്റുകൾ പറഞ്ഞു. ദന്തേവാഡയിലെ ഡിആർജി ഓഫീസിൽ മുതിർന്ന പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അവർ കീഴടങ്ങിയത്. അവരിൽ 12 സ്ത്രീകളുണ്ടായിരുന്നു. അവരിൽ നിന്ന് ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
“ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളും നാട്ടുകാരുടെ പിന്തുണയും ഫലം കണ്ടു. കീഴടങ്ങിയവർ പറയുന്നത് വനങ്ങളിൽ ജീവിക്കാൻ പ്രയാസമായിരിക്കുന്നുവെന്നും, പോലീസ് എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടെന്നും, ഗ്രാമവാസികളിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും ആണ് . കീഴടങ്ങിയവരിൽ ചിലർ മുതിർന്ന മാവോയിസ്റ്റ് കമാൻഡർമാരുടെ അംഗരക്ഷകരായും പ്രവർത്തിച്ചിട്ടുണ്ടെന്നും ചടങ്ങിൽ സംസാരിച്ച ദന്തേവാഡ എസ്പി ഗൗരവ് റായ് പറഞ്ഞു.
സർക്കാരിന്റെ പുനരധിവാസ നയമനുസരിച്ച്, കീഴടങ്ങുന്നവർക്ക് 50,000 രൂപ സാമ്പത്തിക സഹായവും നൈപുണ്യ വികസനത്തിലും കൃഷിഭൂമിയിലും പരിശീലനം പോലുള്ള അധിക ആനുകൂല്യങ്ങളും നൽകും. കഴിഞ്ഞ 20 മാസത്തിനിടെ ദന്തേവാഡ ജില്ലയിൽ 165 മാവോയിസ്റ്റുകൾ ഉൾപ്പെടെ ആകെ 508 പേർ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.























