8 March 2026

1500-കളിലെ ശവക്കുഴിയിൽ പിഞ്ഞാണങ്ങൾ; ആശയ കുഴപ്പത്തിലായി പുരാവസ്‌തു ഗവേഷകർ

വൈൻ കപ്പാണെന്ന് കരുതിയ ഗവേഷകർക്ക് തുടർന്നുള്ള പഠനങ്ങൾ കൂടുതൽ സംശയങ്ങൾ ഉയർത്തി

പുരാവസ്‌തു ഖനനങ്ങളിലൂടെ മണ്‍മറഞ്ഞ ചരിത്രത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ ചില കണ്ടെത്തലുകൾ ഗവേഷകരെ അമ്പരപ്പിക്കുന്നതോടെ കൂടിയ ഇനസൈറ്റുകളും ചോദ്യങ്ങളുമാണ് പിറവിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് 2018ൽ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ സ്ക്രെംബി ഗ്രാമത്തിൽ നടന്ന പുരാവസ്‌തു ഖനനത്തിൽ കണ്ടെത്തിയ നാല് വർണ്ണ പിഞ്ഞാണങ്ങൾ.

എഡി 480 മുതൽ 540 വരെയുള്ള ആംഗ്ലോ- സാക്‌സൺ കാലഘട്ടത്തിൽ പെട്ട 49 ശവകുഴികളുള്ള ഒരു സെമിത്തേരിയിൽ നിന്നാണ് ഈ പിഞ്ഞാണങ്ങൾ ലഭിച്ചത്. കൗമാരക്കാരിയായ ഒരു യുവതിയുടെ തലയുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയ പിഞ്ഞാണങ്ങളോടൊപ്പം രണ്ട് സാധാരണ സൂചിപ്പതക്കങ്ങളും അവിടെ ഉണ്ടായിരുന്നു.

ആദ്യ നോട്ടത്തില്‍ ഇത് വൈൻ കപ്പാണെന്ന് കരുതിയ ഗവേഷകർക്ക് തുടർന്നുള്ള പഠനങ്ങൾ കൂടുതൽ സംശയങ്ങൾ ഉയർത്തി. 2.2 ഇഞ്ച് നീളമുള്ള 280 മില്ലി ദ്രാവകം ഉൾക്കൊള്ളുന്ന ഈ പിഞ്ഞാണങ്ങൾ ചെമ്പും അലോയിയും ചേർന്ന് നിർമ്മിച്ചതായിരുന്നു. പാത്രങ്ങളുടെ പ്രായം പരിശോധിച്ചപ്പോൾ 1800 വർഷങ്ങൾക്ക് മുമ്പുള്ളവ ആണെന്ന് വ്യക്തമായി. ഇത് ഒരു യുവതിയുടെ മരണത്തിന് 300 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്.

പിന്നീടുള്ള പഠനങ്ങളിൽ പിഞ്ഞാണങ്ങളിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരുന്നുവെന്ന് കണ്ടെത്തി. ഇത് ഉപയോഗത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. ചുവപ്പ്, അക്വാമറൈൻ, കടുംനീല- പർപ്പിൾ എന്നീ നിറങ്ങളിലെ ഇനാമലുകളുള്ള പാത്രങ്ങളിൽ ചന്ദ്രനും ഹൃദയ ചിഹ്നങ്ങളും അടയാളപ്പെടുത്തിയിരുന്നു. പാത്രങ്ങൾ റോമൻ സാമ്രാജ്യ കാലത്ത് ഫ്രാൻസിൽ നിന്നുള്ള ഇറക്കുമതി ആയിരിക്കാമെന്ന് ഗവേഷകർ കരുതുന്നു. ഇവ കുടിവെള്ളത്തിനായോ മറ്റേതെങ്കിലും പ്രത്യേക ആവശ്യത്തിനായോ ഉപയോഗിച്ചിരുന്നുവെന്നും ആണ് ഗവേഷണത്തിന്‍റെ നിഗമനം.

പെൺകുട്ടിയ്ക്ക് ഈ പാത്രങ്ങളുമായി എന്തെങ്കിലും പ്രത്യേക ബന്ധമുണ്ടായിരുന്നോ എന്നോ, അവയുടെ ഉപയോഗം സമയകാലത്ത് വ്യത്യസ്‌തമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. “അപ്പോഴത്തെ പ്രാദേശിക സമൂഹത്തിൽ യുവതി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വ്യക്തിയായിരിക്കാമെന്നാണ് മറ്റൊരു സാധ്യത,” -എന്ന് ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ഗവേഷകനായ ഹഗ് വിൽമോട്ട് അഭിപ്രായപ്പെടുന്നു.

റോമൻ കാലഘട്ടത്തിൽ മൃഗക്കൊഴുപ്പ് സൗന്ദര്യ വർധകത്തിനായി ഉപയോഗിച്ചിരുന്നതായും ബൈസൻറൈൻ വൈദ്യ ശാസ്ത്രത്തിൽ ഇത് ഒരു ഔഷധക്കൂട്ടിൽ ഉൾപ്പെട്ടിരുന്നതായും തെളിവുകൾ ഉണ്ട്. അതേസമയം, ശവകുഴിയിൽ നിന്ന് ലഭിച്ച അസ്ഥികൂടങ്ങളിൽ ഡിഎൻഎ പരിശോധന അടക്കമുള്ള വിശദമായ പഠനങ്ങൾ നടത്തി യുവതിയുടെ ജീവിതശൈലിയും സാമൂഹിക നിലയുമെല്ലാം വെളിവാക്കാൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

വാർത്തയിലെ ചിത്രം: സങ്കൽപികം മാത്രം

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News