19 March 2026

ബാങ്കുകൾ 11 വർഷത്തിനിടെ എഴുതിത്തള്ളിയത് 9.75 ലക്ഷം കോടിയുടെ വായ്‌പകൾ

ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് ശരിയാക്കാൻ വേണ്ടിയുള്ള സാങ്കേതിക നടപടി മാത്രമാണ്, ഇത് വായ്‌പക്കാരൻ്റെ ബാധ്യത ഇല്ലാതാക്കുന്നില്ല

കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകൾ 9.75 ലക്ഷം കോടി രൂപയുടെ വായ്‌പ കുടിശ്ശികകൾ എഴുതിത്തള്ളിയെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്‌ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കണക്കുകൾ വ്യക്തമാക്കിയത്.

മന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം, 2020ൽ എഴുതിത്തള്ളൽ അതിൻ്റെ പരമാവധിയിൽ എത്തി. 1.59 ലക്ഷം കോടി രൂപയാണ് അക്കൊല്ലം മാത്രം എഴുതിത്തള്ളിയത്.എന്നാൽ 2020ന് ശേഷം ഈ പ്രവണതയിൽ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2025 സാമ്പത്തിക വർഷത്തിൽ ഇത് 47,568 കോടി രൂപയായി കുറഞ്ഞു. 2015 സാമ്പത്തിക വർഷം 31,723 കോടി രൂപ, 2016ൽ 40,416 കോടി രൂപ, 2017ൽ 68,308 കോടി രൂപ, 2018ൽ 99,132 കോടി രൂപ എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. 2018-19 സാമ്പത്തിക വർഷം വായ്‌പ എഴുതിത്തള്ളൽ ഒരു ലക്ഷം കോടി രൂപ കടന്നു. 2020ൽ ഇത് 1.59 ലക്ഷം കോടി രൂപയായി.

എന്താണ് വായ്‌പ എഴുതിത്തള്ളൽ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർ​ഗ നിർദേശങ്ങൾക്കും ബാങ്ക് ബോർഡുകൾ അംഗീകരിച്ച നയങ്ങൾക്കും അനുസൃതമായാണ് നിഷ്‌ക്രിയ ആസ്‌തികൾ (എൻപിഎ) എഴുതിത്തള്ളുന്നത്. നാല് വർഷം പൂർത്തിയാക്കിയതും പൂർണമായ പ്രൊവിഷനിങ് നടത്തിയതുമായ വായ്‌പകളാണ് ഇത്തരത്തിൽ നീക്കം ചെയ്യുന്നത്.

വായ്‌പകൾ എഴുതിത്തള്ളി എന്നതുകൊണ്ട് കടം വാങ്ങിയവർക്ക് ആ തുക തിരിച്ചടയ്ക്കേണ്ട എന്നല്ല അർഥം. വായ്‌പ എഴുതിത്തള്ളുന്നത് ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് ശരിയാക്കാൻ വേണ്ടിയുള്ള സാങ്കേതിക നടപടി മാത്രമാണ്. ഇത് വായ്‌പക്കാരൻ്റെ ബാധ്യത ഇല്ലാതാക്കുന്നില്ല.

എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്നും പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ ബാങ്കുകൾ തുടരും. നിയമപരമായ മാർ​ഗങ്ങളിലൂടെ കുടിശ്ശിക ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. നടപടി കൊണ്ട് വായ്‌പ എടുത്ത വ്യക്തിക്കോ സ്ഥാപനത്തിനോ യാതൊരുവിധ സാമ്പത്തിക ഇളവുകളും ലഭിക്കുന്നില്ല.

എബിജി ഷിപ്പ്‌യാർഡ്, ഗീതാഞ്ജലി ജെംസ് തുടങ്ങിയ സ്ഥാപനങ്ങൾ 40,635 കോടി രൂപയുടെ കുടിശ്ശിക വരുത്തി കൊണ്ട് മനഃപൂർവ്വം വീഴ്‌ച വരുത്തുന്നവരുടെ പട്ടികയിൽ മുന്നിലുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എഴുതിത്തള്ളിയ തുക തിരിച്ചു പിടിക്കുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും അതിനായുള്ള ശ്രമങ്ങൾ ബാങ്കുകൾ തുടരുന്നുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

Share

More Stories

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം; 2021 ഒഴികെ ഓരോ അഞ്ച് വർഷത്തിലും സർക്കാരുകൾ എങ്ങനെ മാറി?

0
ഈ ആഴ്ച ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുകയും മെയ് 4 ന് വോട്ടെണ്ണൽ നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും...

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

0
മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടായിരിക്കും. മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്‌ച ആയിരിക്കും പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ...

മെറ്റയും ടിക് ടോകും ലാഭത്തിനായി സുരക്ഷ ബലികഴിച്ചെന്ന് വിസിൽബ്ലോവർമാരുടെ വെളിപ്പെടുത്തൽ

0
മെറ്റ, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ ഉപഭോക്താക്കളുടെ സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ലാഭത്തിനും എൻഗേജ്‌മെന്റിനും ആണെന്ന് വിസിൽബ്ലോവർമാർ. ആളുകളിൽ പ്രകോപനവും ദേഷ്യവും ഉളവാക്കുന്ന ഉള്ളടക്കങ്ങൾ കൂടുതൽ എൻഗേജ്‌മെന്റ് നൽകുന്നതായി...

വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ മുരളീധരനാവുമോ

0
സംസ്ഥാന രാഷ്രീയത്തിൽ ശക്തമായ ത്രികോണ മത്സരം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി കളത്തിലിറങ്ങിയതോടെ ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടം. 2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ...

മൊസാദിന് വേണ്ടി ചാരവൃത്തി ചെയ്‌ത കുറ്റവാളിയെ വധിച്ച് ഇറാൻ

0
ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട കുറ്റവാളിയെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ- യുഎസ്,...

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു

0
ടെഹ്‌റാനിൽ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിൽ ഇറാൻ്റെ ഇൻ്റെലിജൻസ് മന്ത്രി ഇസ്‌മയിൽ ഖത്തീബിനെ 'കൊലപ്പെടുത്തിയതായി' ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചൊവ്വാഴ്‌ച അവകാശപ്പെട്ടു. മഹ്‌സ അമിനി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് എതിരായ അറസ്റ്റുകളും നടപടികളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ...

Featured

More News