7 March 2026

ബോബി റിമാൻഡിൽ; ലൈംഗിക അധിക്ഷേപ കേസിൽ കോടതിയിൽ വാദ പ്രതിവാദങ്ങൾ ഇങ്ങനെ

തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ലൈംഗിക അധിക്ഷേപം നടത്തിയിട്ടില്ലെന്നും ആയിരുന്നു ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വാദം

ചലച്ചിത്ര താരം ഹണി റോസിന് എതിരെയായ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിക്കുന്നതിനായി നിരവധി വാദമുഖങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തുകൊണ്ട് ഉത്തരവിടുകയും ചെയ്‌തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ലൈംഗിക അധിക്ഷേപം നടത്തിയിട്ടില്ലെന്നും ആയിരുന്നു ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വാദം. ബോബി ചെമ്മണ്ണൂരിനായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള ഹാജരായി. എന്നാൽ ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ നടിയെ അപമാനിച്ചു എന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷൻ വാദങ്ങൾ

“ബോബി ചെമ്മണ്ണൂർ നടിക്കെതിരെ അശ്ലീല പരാമർശം നടത്തി. ആയിരക്കണക്കിന് ജനങ്ങൾക്ക് മുന്നിൽ നടിയെ അപമാനിച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്‌പർശിച്ചു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തും.”

പ്രതി ഭാഗത്തിൻ്റെ വാദങ്ങൾ

“ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ല. ഉദ്ഘാടന ചടങ്ങിൽ നടിയുടെ ശരീരത്തിൽ സ്‌പർശിച്ചിട്ടില്ല. ഉദ്ഘാടനം ചടങ്ങ് കഴിഞ്ഞും ഇരുവരും സൗഹൃദത്തിൽ. നടിയുടെ പരാതി വൈകിയത് പൊലീസ് അന്വേഷിച്ചില്ല. ബോബി നിരവധി പേർക്ക് ജോലി നൽകുന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ആളാണ്. ജാമ്യം അനുവദിക്കണം.”

കഴിഞ്ഞ ദിവസം രാവിലെ വയനാട്ടിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച രാവിലെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

വിധിക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടുപോയിരുന്നു. കോടതിക്ക് പുറത്തിറങ്ങിയപ്പോൾ തെറ്റൊന്നും ചെയ്‌തില്ലെന്നായിരുന്നു ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News