7 March 2026

ശരീര മുറിവുകൾ ‘ആയുസ് വർധിപ്പിക്കുന്ന അലങ്കാരം’; ഒരു ജനതയുടെ വിശ്വാസം ഇങ്ങനെ

മുഖത്താകെ മുറവുണങ്ങിയ പാടുകളുള്ള ഒരു സ്ത്രീ അവരുടെ ജീവിത്തിൻ്റെ കഥ ബിബിസിയോട് പറയുകയുണ്ടായി

പുരോഗമനമോ, ആധുനിക സമൂഹത്തിൻ്റെ എന്തെങ്കിലും സ്വാധീനമോ ഇല്ലാത്ത നിരവധി മനുഷ്യരെ പല ആഫ്രിക്കന്‍ ഗോത്രഗ്രാമങ്ങളിലും കാണാനാവും. പല വിചിത്ര ആചാരങ്ങളും ഇവർക്കിടയിലുണ്ടെങ്കിലും ശരീരം വേദനിപ്പിച്ചു കൊണ്ട് ഇവര്‍ നടത്തുന്ന പല ആചാരങ്ങളും അത്ഭുതപ്പെടുത്തും. മുഖത്തും കൈകാലുകളിലും ശരീരത്തിലുമായി ഇത്തരത്തില്‍ അങ്ങേയറ്റം വേദന സമ്മാനിക്കുന്ന മുറിവുകള്‍ ഉണ്ടാകുന്നതിനെ ആഫ്രിക്കന്‍ ഗോത്രജനത സന്തോഷത്തോടെ സ്വീകരിക്കുന്നത് എങ്ങനെ?

ആഫ്രിക്കന്‍ ഗോത്ര ജനതക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ബോഡി കട്ട് എന്നത്. ബോഡി കട്ട് എന്നത് ഒരു പെണ്‍കുട്ടി സ്ത്രീയായി മാറി എന്നും അവള്‍ക്ക് വിവാഹ പ്രായമായി എന്നും മറ്റുള്ളവര്‍ക്ക് മനസിലാകാനുള്ള അടയാളമായി ആ നാട്ടുകാര്‍ കാണുന്നു. കൂര്‍ത്ത മുനയുള്ള കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തൊലിപ്പുറത്താണ് ബോഡി കട്‌സ് ഉണ്ടാക്കുന്നത്. ഇത് അങ്ങേയറ്റം വേദനാജനകമാണ്. തൊലിപ്പുറത്തുണ്ടാകുന്ന ഈ മുറിവിൻ്റെ പാടുകള്‍ ഉത്തരവാദിത്വത്തിൻ്റെ, ആത്മാഭിമാനത്തിൻ്റെ, ധൈര്യത്തിൻ്റെ അടയാളമായി ആഫ്രിക്കന്‍ ഗോത്ര സമൂഹം കണക്കാക്കുന്നു.

ഓരോ പാടുകളുടെ ആകൃതിയില്‍ ഒരു വിശ്വാസത്തിൻ്റെ മറവും ഉണ്ടായിരിക്കും. ‘ടാറ്റു’വിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നോ അതുപോലെയാണ് അവര്‍ ബോഡി കട്ടിനെ കാണുന്നത്. ഈ കാലത്ത് വളരെ പ്രചാരത്തിലുള്ള ടാറ്റു അടിസ്ഥാനപരമായി ശരീര ആരോഗ്യത്തിന് ഗുണം ചെയ്യുന്നില്ലെങ്കിലും ആളുകള്‍ക്ക് അതിനോട് താല്‍പര്യമാണ്. എത്ര വേദന സഹിച്ചും അതിന് വേണ്ടി താല്‍പര്യവുമുണ്ട്.

ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം മുറിവുകള്‍, അതിൻ്റെ പാടുകള്‍ എന്നിവ ആയുസ് വര്‍ധിപ്പിക്കുമെന്ന ചില ആഫ്രിക്കന്‍ ഗോത്ര ജനതക്കിടയില്‍ വിശ്വാസമുണ്ട്. മുഖത്താകെ മുറവുണങ്ങിയ പാടുകളുള്ള ഒരു സ്ത്രീ അവരുടെ ജീവിത്തിൻ്റെ കഥ ബിബിസിയോട് പറയുകയുണ്ടായി.

ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ഇരട്ട സഹോദരി മരണപ്പെടുകയും അവര്‍ക്ക് കലശലായ രോഗം പിടിപെടുകയും ചെയ്‌തിരുന്നു. അസുഖം കലശലായതോടെ ഈ കുഞ്ഞും മരണപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് അവരുടെ പ്രദേശത്തുണ്ടായിരുന്ന ആത്മീയാചാര്യന്‍ ജീവന്‍ സംരക്ഷിക്കാനായി ഒരു മാര്‍ഗം പറഞ്ഞു കൊടുത്തത്.

മുഖത്ത് മുറിവുകളുണ്ടാക്കി അതിൻ്റെ പാടുകള്‍ സംരക്ഷണ വലയമായി കണക്കാക്കണമെന്നായിരുന്നു ഉപദേശം. ആത്മീയാചാര്യൻ്റെ നിര്‍ദേശപ്രകാരം മുറിവുണ്ടാക്കി അത് ഉണങ്ങിയതോടെ തൻ്റെ അസുഖങ്ങളും മാറി തിരികെ ജീവിതത്തിലേക്ക് വരാന്‍ കഴിഞ്ഞുവെന്നാണ് അവര്‍ പറയുന്നത്.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ആഘോഷവേളകളിലും ഇത്തരം മുറിവുകള്‍ ഉണ്ടാക്കപ്പെടാറുണ്ട്. യുവ തലമുറ അവരുടെ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ആഘോഷങ്ങളില്‍ മുറിവുണ്ടാക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക്, ആര്‍ത്തവം ആരംഭിക്കുമ്പോള്‍ തുടങ്ങി ചില പ്രത്യേക ആഘോഷ ദിവസങ്ങളിലാണ് ഈ മുറിവുകള്‍ ഉണ്ടാക്കപ്പെടുന്നത്. കുടുംബാംഗങ്ങള്‍, അവരുടെ കമ്മ്യൂണിറ്റിയില്‍പ്പെടുന്ന ആളുകള്‍ തുടങ്ങി ചിലരാണ് ഇത്തരം ആഘോഷത്തില്‍ പങ്കെടുക്കുക.

കത്തി, മൂര്‍ച്ചയുള്ള കല്ലുകള്‍, ഗ്ലാസ് കഷ്‌ണം, ലോഹ കഷ്‌ണം എന്നിവ ഉപയോഗിച്ചോ, ചില ഗോത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ പൊള്ളിച്ചോ ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാറുണ്ട്. അവര്‍ തങ്ങളുടെ സൗന്ദര്യത്തിൻ്റെ, വ്യക്തിത്വത്തിൻ്റെ ഒരുമയുടെ എല്ലാം പ്രതീകമായാണ് ഈ മുറിവുകൾ ഉണ്ടാക്കുന്നതിനെയും അതിൻ്റെ പാടുകളെയും കണക്കാക്കുന്നത്.

ലോകത്തിൻ്റെ പലഭാഗങ്ങളില്‍ എല്ലാ കാലത്തുമുണ്ടായിട്ടുള്ള ചില തലമുറകള്‍ മാറുമ്പോഴുണ്ടാകുന്ന മാറ്റം ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. ഈ തലമുറയിലെ ചില ആളുകളെങ്കിലും ഇത്തരം മുറിവുകളെ അതിൻ്റെ വേദനയെ അവഗണിക്കുന്നുണ്ട്. ആധുനിക ചികിത്സയുടെ സാധ്യതകളും ആഗോള വത്കരണവുമെല്ലാം ഒരു തരത്തില്‍ പുതിയ തലമുറയെ സ്വാധീനിച്ചിട്ടുണ്ടെന്നും പറയാം. വേദന സഹിച്ചു കൊണ്ട് സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താനും ഈ തലമുറയിലെ ആളുകള്‍ താല്‍പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News