8 March 2026

വോട്ടിന് കോഴ ; അഴിമതിക്ക് പാർലമെന്ററി പരിരക്ഷ ഇല്ല

അഴിമതിക്ക് പാർലമെന്ററി പരിരക്ഷയില്ലെന്ന് പറഞ്ഞ കോടതി വോട്ടിന് കോഴ വാങ്ങി വിചാരണ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും യാതൊരുവിധ ഇളവും ഇല്ലെന്നും വ്യക്തമാക്കി.

പണം ഉപയോഗിച്ച് ജനാധിപത്യത്തിൽ ഏതുതരത്തിലുള്ള ഇടപെടൽ നടത്താമെന്ന തരത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം കൂപ്പുകുത്തുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ സുപ്രധാന വിധി പ്രസ്താവനയുമായി രാജ്യത്തെ പരമോന്നത കോടതി. കോഴ വാങ്ങിയ ജനപ്രതിനിധികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന ബഞ്ചിന്റെ ആണ് വിധി. 1998 ലെ നരസിംഹറാവു കേസിലെ വിധി കോടതി റദ്ദാക്കി.

അഴിമതിക്ക് പാർലമെന്ററി പരിരക്ഷയില്ലെന്ന് പറഞ്ഞ കോടതി വോട്ടിന് കോഴ വാങ്ങി വിചാരണ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും യാതൊരുവിധ ഇളവും ഇല്ലെന്നും വ്യക്തമാക്കി. വിചാരണയിൽ നിന്ന് സംരക്ഷണമില്ല. പണം വാങ്ങി വോട്ട് ചെയ്യുന്നവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം. അവർ വിചാരണ നേരിടുകയും വേണം. ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

പാര്‍ലമെന്ററി അവകാശങ്ങള്‍ എന്താണെന്ന് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബോധ്യമുണ്ടാകണം. നിയമനിര്‍മ്മാണ സഭയുടെ കൂട്ടായ അവകാശത്തിന്റെ ഭാഗമാണ് പാര്‍ലമെന്ററി അവകാശങ്ങളുടെ ഭാഗമായ സംരക്ഷണം. ഭയരഹിതമായ അന്തരീക്ഷം ഉറപ്പു നല്‍കുന്നതും നിയമ നിര്‍മ്മാണ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പാര്‍ലമെന്ററി അധികാരങ്ങളും അവകാശങ്ങളും സുരക്ഷിതത്വവും. 1998ലെ നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയനുസരിച്ച് വോട്ടിനും പ്രസംഗത്തിനും പാര്‍ലമെന്ററി അവകാശങ്ങളുടെ സുരക്ഷിതത്വം ലഭിക്കും. ആക്ഷേപമുയര്‍ന്നാലും അന്വേഷണമോ വിചാരണയോ ജനപ്രതിനിധിക്ക് എതിരെ നടത്താനാവില്ലെന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിധി. ഈ വിധി പൊതു താല്‍പര്യത്തിനും ജനപ്രതിനിധികളുടെ പൊതുജീവിതത്തിലെ സത്യസന്ധത, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയ്ക്ക് എതിരാണെന്ന് വിശാലബെഞ്ച് നിരീക്ഷിച്ചു.

1998ലെ പിവി നരസിംഹറാവു കേസിലെ പിഴവ് തിരുത്തുന്നുവെന്നും വിധി നിലനില്‍ക്കുന്നതല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പ്രശ്‌നം ഉന്നയിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സിത സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. പിവി നരസിംഹറാവു കേസിലെ വിധി ചോദ്യം ചെയ്ത് 2019ല്‍ നല്‍കിയ ഹര്‍ജിയില്‍ ഏഴംഗ ബെഞ്ച് രണ്ട് ദിവസമാണ് വാദം കേട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News