ഗ്രാമ പ്രദേശങ്ങളിൽ വളർന്ന, 206,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉള്ള അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആദൂർ സ്വദേശിനി രേഷ്‌മ എന്ന ചിന്നു പാപ്പുവിനെയാണ് തിങ്കളാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് പട്ടണത്തിൽ നിന്ന് വളരെ അകലെയല്ലാത്ത ഉളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിലാണ് അയൽക്കാർ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് മാതാപിതാക്കളെ വിളിച്ച് വാർത്ത അറിയിച്ചു.
ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുക ആയിരുന്നു. എന്താണ് ആത്മഹത്യക്ക് കാരണമെന്നാണ് കാസർകോട് പൊലീസ് അന്വേഷിക്കുന്നത്.
രേഷ്‌മയും ഭർത്താവും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഒരു മാസം മുമ്പാണ് വേർപിരിഞ്ഞത്. അവരുടെ നാല് വയസുള്ള കുട്ടി ഇപ്പോൾ രേഷ്‌മയുടെ മാതാപിതാക്കൾക്ക് ഒപ്പം ആദൂരിലാണ് താമസിക്കുന്നത്.
ചിന്നു പപ്പുവിൻ്റെ സോഷ്യൽ മീഡിയ ജീവിതം
ഇൻസ്റ്റാഗ്രാമിൽ ചിന്നു പപ്പു വെറുമൊരു മുഖം മാത്രമായിരുന്നില്ല. ഗ്രാമീണ ജീവിതത്തിൻ്റെയും, പ്രാദേശിക നാടൻ ഭക്ഷണത്തിൻ്റെയും, മലയാളം, തുളു, കന്നഡ ഭാഷകളുടെയും ഭാഗങ്ങൾ ആകർഷകമായി പങ്കുവെച്ചു കൊണ്ട് അവൾ എല്ലായിടത്തും ഓൺലൈനിൽ ഉണ്ടായിരുന്നു.
അവൾ എല്ലാ ആഴ്‌ചയും പോസ്റ്റ് ചെയ്യുമായിരുന്നു, ഒരു ഇലക്കറിയെ കുറിച്ചുള്ള അവളുടെ അവസാന പോസ്റ്റ് ആറ് ദിവസം മുമ്പ് പോസ്റ്റ് ചെയ്‌തു, ഏകദേശം 6,000-ത്തിൽ അധികം ലൈക്കുകൾ ലഭിച്ചു.
ചിന്നു പപ്പു മരിച്ചത് 24-ാം വയസിൽ
ആളുകളെ ഈ ദുഃഖവാർത്ത വളരെയധികം ബാധിച്ചു. “ഇത്രയധികം പുഞ്ചിരിച്ച ഒരാൾ ഇത്ര പെട്ടെന്ന് അപ്രത്യക്ഷയാകുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന്” കാർ, ടെക് റീലുകൾ എന്നിവയിലൂടെ പ്രശസ്‌തനായ ഗോപികൃഷ്‌ണ പോസ്റ്റ് ചെയ്‌തു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. രേഷ്‌മയുടെ മൃതദേഹം ജനറൽ ആശുപത്രയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)























