7 March 2026

ഇന്ത്യയ്ക്ക് വേണ്ടി പപ്പ ഫുട്ബോൾ കളിച്ചു; പരിക്കേറ്റ് രണ്ടുകാലിലും സ്റ്റീൽ ഇട്ടു: സായ് പല്ലവി

എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചു വന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല

“ഒരു ഡാൻസർ എന്ന രീതിയിൽ എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചുവന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. അപ്പ പക്ഷേ വളരെ ഗ്രേസോടെ എല്ലാം അതിജീവിച്ചു”

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. തമിഴ്‌നാട്ടിലെ നീലഗിരിയിൽ വേരുകളുള്ള ‘ബഡഗ’ സമുദായത്തിൽ ഉള്ളവരാണ് സായ് പല്ലവിയുടെ കുടുംബം. തൻ്റെ അച്ഛൻ സെന്താമരൈ കണ്ണനെ കുറിച്ച് ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പേളി മാണിയുടെ ദീപാവലി സ്പെഷൽ എപ്പിസോഡിലാണ് അതിഥിയായി സായ് പല്ലവി എത്തിയത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ സായ് പല്ലവി പേളിയുമായി പങ്കുവച്ചു. സായ് പല്ലവി തൻ്റെ അച്ഛൻ്റെ ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ചും അതിനെ അദ്ദേഹം എങ്ങനെ തരണം ചെയ്‌തുവെന്നും സായ് പല്ലവി തുറന്നു പറഞ്ഞു.

“എൻ്റെ ഡാഡി വലിയൊരു ഫുട്ബോൾ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്ബോൾ കളിച്ചിരുന്നു. പിന്നീട് കാലു പോയി. രണ്ടുകാലിലും സ്റ്റീൽ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെൻട്രൽ ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ചത്. ഈ വർഷമാണ് അദ്ദേഹം റിട്ടയറായത്,” -സായ് പല്ലവി പറഞ്ഞു.

“ഒരു ഡാൻസർ എന്ന രീതിയിൽ എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചു വന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. ഞാൻ പക്ഷേ, അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്ബോളിനെ സ്നേഹിക്കാനും അതിനെയെല്ലാം റിക്കവർ ചെയ്‌ത്‌ ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?

അപ്പ ഹാപ്പിയാണോ എന്ന്? ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കിൽ പ്രതിസന്ധികളെയൊക്കെ തരണം ചെയ്‌ത്‌ എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു. വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയിൽ അദ്ദേഹം ജീവിച്ചു,” -സായ് പല്ലവി കൂട്ടിച്ചേർത്തു.

അച്ഛൻ്റെ 60-ാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് സായ് പല്ലവി പങ്കുവച്ച കുറിപ്പിലും അദ്ദേഹത്തിലെ ഫുട്ബോളറോടുള്ള സായ് പല്ലവിയുടെ ആദരവ് പ്രകടമാണ്.

“ഈ സമാധാനപരമായ ജീവിതം ഞങ്ങൾക്ക് നൽകാൻ നിങ്ങൾ ചെയ്‌ത എല്ലാത്തിനും നന്ദി! മികച്ച ജീനുകൾക്ക് നന്ദി, നിങ്ങളുടെ കരുത്തുറ്റ ഫുട്ബോൾ കളിക്കാരൻ്റെ ആ കാലുകൾ മുതൽ മൈഗ്രെയ്ൻ വരെ സമ്മാനിച്ചു. വളരെ സെൻസിറ്റീവ് ആയിരിക്കുമ്പോഴും ശക്തനായി നിന്ന് എന്നെയും പൂജയയേയും പ്രചോദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുന്നതിനും നന്ദി,” എന്നാണ് സായ് പല്ലവി കുറിച്ചത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News