7 March 2026

മരിച്ച കോടീശ്വരൻ ജീവിച്ചിരിക്കുന്നെന്ന് റിപ്പോർട്ട്‌; സഹോദരനെതിരെ അന്വേഷണം

മാറ്റർഹോൺ കൊടുമുടിക്ക് സമീപത്ത് വെച്ച് ​ദുരൂഹമായി ഹാബ് അപ്രത്യക്ഷനായതിന് ശേഷം ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട വൻസംഘം ആറ് ദിവസത്തോളം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഹൗബിനെ കണ്ടെത്താനായില്ല.

ഒരാളെ കാണാതാകുകയും പിന്നീട് അയാൾ മരിച്ചു എന്ന് പ്രഖ്യാപിക്കുകയും അതിനുശേഷം അയാൾ തിരികെ വരുന്നതും ഇപ്പോൾ വലിയ വാർത്തയല്ല. അത്തരത്തിൽ നിരവധി സംഭവങ്ങൾ ടെക്നോളജി വളർന്നതോടെ നമ്മുടെ നാട്ടിൽ സംഭവിക്കുന്നുണ്ട്. 2018 ഏപ്രിലിൽ ദൂരൂഹ സാ​ഹചര്യത്തിൽ അപ്രത്യക്ഷനാവുകയും പിന്നീട് മരണപ്പെട്ടുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും ചെയ്ത ജർമ്മൻ കോടീശ്വരൻ ജീവനോ‌ടെയുണ്ടെന്ന് റിപ്പോർട്ട്.

ടെംഗൽമാൻ ഗ്രൂപ്പിൻ്റെ മുൻ മാനേജിംഗ് ഡയറക്ടർ കാൾ-എറിവാൻ ഹാബിനെയാണ് സ്വിറ്റ്‌സർലൻഡിലെ മാറ്റർഹോൺ കൊടുമുടിക്ക് സമീപം സ്കീ റേസിനായി തയ്യാറെടുക്കുന്നതിനിടെ ദുരൂഹസാ​ഹചര്യത്തിൽ കാണാതായത്. എന്നാൽ ഇയാൾ ഇപ്പോഴും ജീവനോടെയുണ്ടെന്നും തന്റെ റഷ്യൻ കാമുകിക്കൊപ്പം മോസ്കോയിൽ താമസിക്കുകയാണെന്നുമാണ് ജർമ്മൻ ടെലിവിഷൻ ചാനലായ ആർടിഎൽ (RTL) റിപ്പോർട്ട് ചെയ്യുന്നത്. ചാനൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.

മാറ്റർഹോൺ കൊടുമുടിക്ക് സമീപത്ത് വെച്ച് ​ദുരൂഹമായി ഹാബ് അപ്രത്യക്ഷനായതിന് ശേഷം ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട വൻസംഘം ആറ് ദിവസത്തോളം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഹൗബിനെ കണ്ടെത്താനായില്ല. മലമുകളിലേക്ക് ഇയാൾ ഒറ്റയ്ക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ലഭ്യമായിരുന്ന ഏക കാര്യം.

പിന്നീട് മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ജർമ്മൻ ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ടുകൾ കഥയിൽ ഞെട്ടിക്കുന്ന വഴിത്തിരിവാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം ഇപ്പോൾ ഹൗബ് മോസ്കോയിൽ തൻ്റെ റഷ്യൻ കാമുകി വെറോണിക്ക എർമിലോവയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.

ഈ വാർത്ത പുറത്ത് വന്നതോടെ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് ഹൗബിന്റെ സഹോദരൻ ക്രിസ്റ്റ്യൻ ഹൗബിനെതിരെ കൊളോൺ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട്. സംഭവത്തിൽ ക്രിസ്റ്റ്യൻ ഹൗബിന് പങ്കുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കാണാതായ സഹോദരനെക്കുറിച്ച് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിനുള്ള വിശ്വസനീയമായ തെളിവുകൾ ക്രിസ്റ്റ്യൻ ഹൗബിന്റെ പക്കലുണ്ടാകാമെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, കാൾ-എറിവാൻ്റെ മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ തക്കതായ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വെറോണിക്ക എർമിലോവയും നിഷേധിച്ചിട്ടുണ്ട്. ബിസിനസ്പ‍രമായ ബന്ധത്തിനപ്പുറം തനിക്ക് കാൾ-എറിവാൻ ഹൗബുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News