22 February 2025

‘സ്ത്രീധന പീഢനം’, യുവതിയുടെ ശരീരത്തിൽ എച്ച്ഐവി കുത്തിവെച്ചതായി പരാതി

യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചു

സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് യുവതിയുടെ ശരീരത്തിൽ ബലമായി ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെച്ചതായി പരാതി. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. സഹാറൻപൂർ സ്വദേശിനിയാണ് ഇരയായ യുവതി.

സംഭവത്തിൽ ഇരയായ യുവതിയുടെ ഭർത്താവ് (32), സഹോദരീ ഭർത്താവ് (38), മറ്റൊരു സഹോദരി ഭർത്താവ് (35), അമ്മായിയമ്മ (56) എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 498 എ (ഭർത്താവോ ബന്ധുക്കളോ സ്ത്രീക്കെതിരെയുള്ള ക്രൂരത), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 328 (വിഷം നൽകി ഉപദ്രവിക്കൽ), 406 (ക്രിമിനൽ വിശ്വാസ വഞ്ചന), സ്ത്രീധന വകുപ്പുകൾ എന്നിവ പ്രകാരം ഗംഗോ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2024 മെയ് മാസത്തിൽ ഹരിദ്വാറിലെ സ്ത്രീയുടെ ഭർതൃവീട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരിയിൽ മകളെ വിവാഹം കഴിപ്പിച്ചതായും വിവാഹത്തിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചതായും സ്ത്രീയുടെ പിതാവ് കോടതിയിൽ പറഞ്ഞു. “വരൻ്റെ കുടുംബത്തിന് ഞങ്ങൾ ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയും 15 ലക്ഷം രൂപയും പണമായി നൽകി. പക്ഷേ അവർ 10 ലക്ഷം രൂപ കൂടി പണവും ഒരു വലിയ എസ്‌യുവിയും ആവശ്യപ്പെട്ടു,” -അദ്ദേഹം പറഞ്ഞു. “വിവാഹദിനം കഴിഞ്ഞയുടനെ അവർ (ഇരയുടെ ഭർതൃവീട്ടുകാർ) യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.

അവർ എൻ്റെ മകളെ അപമാനിച്ചു. മകന് മറ്റൊരു ഭാര്യയെ കണ്ടെത്തുമെന്ന് പറഞ്ഞു. 2023 മാർച്ച് 25ന് അവളെ വീട്ടിൽ നിന്ന് പുറത്താക്കി. അടുത്ത മൂന്ന് മാസത്തേക്ക് ഗ്രാമ പഞ്ചായത്ത് ഇടപെടുന്നതുവരെ അവൾ ഞങ്ങളോടൊപ്പം താമസിച്ചു. അതിനുശേഷം, അവളെ ഭർത്താവിൻ്റെ വീട്ടിലേക്ക് തിരിച്ചയച്ചു. താമസിയാതെ അവളെ വീണ്ടും ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കി,” -പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

എച്ച്ഐവി ബാധിച്ച വ്യക്തി ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാൻ പിന്നീട് ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ഭർത്താവ് അഭിഷേകിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി നെഗറ്റീവാണ്.

പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്ക് എതിരെയും‌ പൊലീസ് കേസെടുക്കുക ആയിരുന്നു.

Share

More Stories

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

‘ഓർമയുടെ വിശ്വ രാജകുമാരൻ’;13.5 സെക്കന്‍ഡില്‍ 80 സംഖ്യകള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനം ഇങ്ങനെ

0
മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്....

‘നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം’; തെറ്റിദ്ധാരണകൾ മാറി: മന്ത്രി പി.രാജീവ്

0
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുക ആയിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ...

മസ്‌കിന് 75 ദിവസത്തിൽ ഓരോ മിനിറ്റിലും എട്ട് കോടി രൂപയുടെ സമ്പത്ത് നഷ്‌ടപ്പെട്ടു

0
ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായി എലോൺ മസ്‌കിന് കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചു നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതലാണ് ഇത്. ഡിസംബർ 18 മുതൽ, ടെസ്‌ല ഉടമയും...

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

Featured

More News