വ്യാജ പുരാവസ്തു വ്യാപാരിയായ മോൺസൺ മാവുങ്കലിൽ നിന്ന് എറണാകുളം പ്രസ് ക്ലബ്ബിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തേടി. ക്രിമിനൽ കുറ്റം നേരിടുന്ന മാവുങ്കലിൽ നിന്ന് ലഭിച്ച ഫണ്ടിന്റെ വിനിയോഗത്തിന്റെ വിശദാംശങ്ങളും പ്രസ് ക്ലബ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ൽ സംഘടന സംഘടിപ്പിച്ച കുടുംബയോഗത്തിന് ചെലവഴിച്ച തുകയുടെ വിവരങ്ങളും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് പുറമേ, പ്രസ് ക്ലബിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മോൺസൺ മാവുങ്കലും മറ്റുള്ളവരും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണത്തിലാണ്.
അതേസമയം, മോൺസൺ മാവുങ്കലിൽ നിന്ന് ക്ലബ്ബിന് ഒരു ഫണ്ടും ലഭിച്ചിട്ടില്ലെന്ന് സംഘടനയുടെ ഒരു ഭാരവാഹി പറഞ്ഞതായി ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു . നിയമപരമായ അഭിപ്രായം നേടിയ ശേഷം പ്രസ് ക്ലബ് നോട്ടീസിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.























