8 March 2026

ഒരു കത്തിന്റെ വില 40 മുതല്‍ 60 ലക്ഷം ഡോളർ വരെ; ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്

എന്നാല്‍, ഇങ്ങനെയൊരു കത്തെഴുതിയതില്‍ ഐന്‍സ്റ്റീന്‍ പശ്ചാത്തപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം, അമേരിക്ക മാത്രമാണ് രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബ് പ്രയോഗം നടത്തിയത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്. അണുബോംബ് നിർമിക്കുകയെന്ന ലക്ഷ്യത്തിനായി നാസി ജര്‍മനി അണു പരീക്ഷണം നടത്തിയേക്കുമെന്നു കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് ലേലത്തിനു വെയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് നടത്തുന്ന ലേലത്തില്‍, 40 മുതല്‍ 60 ലക്ഷം വരെ ഡോളർ (33.50 മുതൽ 50 കോടിയോളം വരെ രൂപ) വില പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിലാണ് ലേലം നടക്കുക.

ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ വെച്ച് ലിയോ സില്‍റാഡുമായി ചേര്‍ന്ന് 1939 ഓഗസ്റ്റ് രണ്ടിനാണ് ഐന്‍സ്റ്റീന്‍ കത്ത് തയാറാക്കിയത്. ജര്‍മന്‍ സര്‍ക്കാര്‍ ആണവഗവേഷണത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതായി ഐന്‍സ്റ്റീന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ സര്‍ക്കാരും ഇതു ചെയ്യണമെന്ന് ഐന്‍സ്റ്റീന്‍ ആവശ്യപ്പെടുന്നു.

ഐൻസ്റ്റീന്റെ മുന്നറിയിപ്പിനുപിന്നാലെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ നേതൃത്വത്തില്‍ അമേരിക്ക അണുപരീക്ഷണത്തിലേക്ക് കടക്കുകയും അണുബോംബ് യാഥാർഥ്യമാക്കുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനത്തിലേക്കു നയിച്ചത് അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതോടെയായിരുന്നു.

കത്തിന്റെ ഒരുഭാഗം നിലവില്‍ ന്യൂയോര്‍ക്കിലെ റൂസ് വെല്‍റ്റ് ലൈബ്രറിയിലാണുള്ളത്. ഐന്‍സ്റ്റീന്‍ ഒപ്പിട്ട രണ്ടാമത്തെ ഭാഗം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അന്തരിച്ച പോള്‍ അലന്റെ കൈവശമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം ലേലത്തില്‍ വെച്ചതിന്റെ കൂട്ടത്തിലാണ് ഐന്‍സ്റ്റീന്‍ കത്തും വില്‍പ്പനയ്ക്ക് വെച്ചത്.

”ന്യൂക്ലിയര്‍ ഫിസിക്‌സിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍ യുറേനിയത്തെ പ്രധാനപ്പെട്ട ഊര്‍ജസ്രോതസായി മാറ്റാന്‍ സാധ്യതയുണ്ട്. യുറേനിയത്തില്‍ ന്യൂക്ലിയര്‍ ചെയിന്‍ റിയാക്ഷന്‍ സ്ഥാപിക്കാന്‍ സാധിച്ചേക്കാം. ഈ പുതിയ പ്രതിഭാസം ബോംബുകളുടെ നിര്‍മാണത്തിലേക്കു നയിക്കും”, കത്തില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെയൊരു കത്തെഴുതിയതില്‍ ഐന്‍സ്റ്റീന്‍ പശ്ചാത്തപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം, അമേരിക്ക മാത്രമാണ് രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബ് പ്രയോഗം നടത്തിയത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News