7 March 2026

കർഷക നേതാവ് ദല്ലേവാളിൻ്റെ ആരോഗ്യനില ഗുരുതരം; പഞ്ചാബ് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു

ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി

ഒരു മാസത്തിലേറെയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യനില വഷളായതിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. നവംബർ 26നാണ് അദ്ദേഹത്തിൻ്റെ മരണം വരെയുള്ള നിരാഹാരം ആരംഭിച്ചത്. ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

ക്രമസമാധാന പ്രശ്‌നമുണ്ടായാൽ അത് ഇരുമ്പ് കൈകൊണ്ട് നേരിടണം. ആരുടെയെങ്കിലും ജീവൻ അപകടത്തിലാണ് എങ്കിൽ നിങ്ങൾ അത് ഗൗരവമായി കാണണം. വൈദ്യസഹായം നൽകണം. നിങ്ങൾ അത് പാലിക്കുന്നില്ല എന്ന ധാരണയാണ്.” -ബെഞ്ച് പറഞ്ഞു.

മുൻ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും (ഡിജിപി) എതിരായ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.

കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 28നകം കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വാദം കേൾക്കുമ്പോൾ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

ദല്ലെവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കാൻ എട്ട് ക്യാബിനറ്റ് മന്ത്രിമാരും പഞ്ചാബ് ഡിജിപിയും അടങ്ങുന്ന സംഘം പ്രതിഷേധ സ്ഥലം സന്ദർശിച്ചിരുന്നുവെന്നും എന്നാൽ കർഷകർ അത് എതിർത്തുവെന്നും നടപടിക്രമങ്ങൾക്കിടെ പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിംഗ് കോടതിയെ അറിയിച്ചു.

പ്രധാനമന്ത്രി മോദിക്ക് ദല്ലേവാളിൻ്റെ കത്ത്

ഡിസംബർ 24ന് ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ ദല്ലേവാൾ അദ്ദേഹത്തെ അഭിസംബോധന ചെയ്‌ത ഒരു കത്ത് നൽകിയതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
കർഷകരുമായി സർക്കാർ ചർച്ച നടത്തിയാൽ മാത്രമേ വൈദ്യസഹായവുമായി സഹകരിക്കാൻ തയ്യാറാവുകയുള്ളൂവെന്ന് ദല്ലേവാൾ കത്തിൽ വ്യക്തമാക്കി.

ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 20ന് സുപ്രീം കോടതി പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും വിട്ടു.

70 -കാരനായ ദല്ലേവാളിനെ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ പ്രതിഷേധ സ്ഥലത്തിന് 700 മീറ്റർ പരിധിയിൽ സജ്ജീകരിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞിരുന്നു.

തങ്ങളുടെ വിളകൾക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന വലിയ പ്രതിഷേധത്തിൻ്റെ ഭാഗമാണ് ഒരു മാസം മുമ്പ് ആരംഭിച്ച ദല്ലേവാളിൻ്റെ ഉപവാസം. സംയുക്ത കിസാൻ മോർച്ച കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News