22 February 2025

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

'അജ്ഞാതരുടെ' കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാർ കേരളത്തിലും ഉണ്ടാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്.

ആകാംക്ഷാപൂര്‍വം കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞ് മറ്റാരുടേതോ ആണെന്ന അവകാശ വാദത്തിൽ ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. അമേരിക്കയിലാണ് സംഭവം. ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ക്രിസ്റ്റീന മുറെ എന്ന യുവതി കേസ് ഫയല്‍ ചെയ്‌തതായി എന്‍ബിസി ന്യൂസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

38 വയസുകാരിയായ ക്രിസ്റ്റീന മുറെയും അവള്‍ക്ക് ബീജം നല്‍കിയ ആളും വെളുത്ത വര്‍ഗക്കാരായിട്ടും അവര്‍ക്ക് ജനിച്ച കുഞ്ഞ് ആഫ്രിക്കന്‍- അമേരിക്കന്‍ വശത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. രണ്ടുവര്‍ഷം മുമ്പാണ് ഗര്‍ഭം ധരിക്കുന്നതിന് ക്രിസ്റ്റീന ഐവിഎഫ് ചികിത്സയെടുത്തത്.

2023 ഡിസംബറില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ‘‘ഞാന്‍ വളരെ സന്തോഷവതി ആയിരുന്നു. ഞാന്‍ ഒരു അമ്മയായിരിക്കുന്നു. ജനിച്ച കുഞ്ഞ് സുന്ദരനും ആരോഗ്യവാനും ആയിരുന്നു. പക്ഷേ, എന്തോ ഒരു കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമായിരുന്നു,’’ -ക്രിസ്റ്റീന പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

പ്രസവത്തിന് ശേഷം ക്രിസ്റ്റീനയും കുഞ്ഞും ഡിഎന്‍എ പരിശോധനക്ക് വിധേയയായി. കുഞ്ഞുമായി അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്ന് കണ്ടെത്തി. ‘‘പ്രസവിച്ചുവെങ്കിലും ജനിതകപരമായി കുഞ്ഞ് എൻ്റെതല്ല. അവന് ഞാനുമായി രക്തബന്ധമില്ല. എൻ്റെതിന് സമാനമായ കണ്ണുകളില്ല. പക്ഷേ, അവന്‍ എൻ്റെ മകന്‍ തന്നെയാണ്. എപ്പോഴും എൻ്റെ മകനായിരിക്കും. എന്നാല്‍, എൻ്റെ മനസ്സ് ഒരിക്കലും പൂര്‍ണമായി സുഖപ്പെടുകയോ പൂര്‍ണമായും മുന്നോട്ട് പോകുകയോ ഇല്ല. ഞാന്‍ എപ്പോഴും എൻ്റെ മകന് വേണ്ടി ആഗ്രഹിക്കുകയും അവന്‍ എങ്ങെനെയുള്ള ഒരാളായി മാറുമെന്ന് ചിന്തിക്കുകയും ചെയ്യും,’’ -അവര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ തന്നെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ക്രിസ്റ്റീന വിവരം അറിയിച്ചു. കുട്ടിയുടെ ജീവശാസ്ത്രപരമായ കാര്യങ്ങൾ മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്‌തു.

‘‘കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ഞെട്ടല്‍ അവര്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ക്രിസ്റ്റീന ഒരു കോക്കേഷ്യന്‍ സ്ത്രീയാണ്. സമാനമായ രൂപഭാവമുള്ള ബീജ ദാതാവിനെയാണ് അവര്‍ തിരഞ്ഞെടുത്തതും. എന്നാല്‍ അവര്‍ പ്രസവിച്ചത് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശത്തില്‍പ്പെട്ട കുഞ്ഞിനെയാണ്. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും സംഭവിക്കരുത്. അത് തെറ്റാണ്,’’ -ക്രിസ്റ്റീനയുടെ അഭിഭാഷകന്‍ ആദം വുള്‍ഡ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുമ്പ് ആരിലും സംഭവിച്ചിട്ടില്ലെന്നും ക്രിസ്റ്റീനയെ ചികിത്സിച്ച ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് അവകാശപ്പെട്ടു. ‘‘ഈ പിശക് കണ്ടെത്തിയ അതേദിവസം തന്നെ ഞങ്ങള്‍ ആഴമേറിയ വിശകലനം നടത്തുകയും ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയും ചെയ്‌തു. വീണ്ടും ഇത്തരമൊരു സംഭവം നടക്കില്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

‘അജ്ഞാതരുടെ’ കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാർ കേരളത്തിലും ഉണ്ടാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭർത്താവിൻ്റെ ബീജം അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് ചില ക്ലിനിക്കുകൾ അജ്ഞാതരുടെ ബീജം കുത്തിവെച്ച് കുട്ടികളെ ജനിപ്പിക്കുന്നത്.

കേരളത്തിൽ വരുമാന മാർഗത്തിന് രഹസ്യമായി ബീജദാനം നടത്തുന്ന പുരുഷന്മാരും ഉണ്ടെന്നാണ് പുറത്തുവരാത്ത ചില രഹസ്യങ്ങൾ. ദമ്പതികൾക്ക് സംശയം ഉണ്ടാകുമ്പോഴോ, എതെകിലും സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തുമ്പോഴോ ആണ് ഈ കൊടും ചതിയുടെ ചുരുളഴിയുന്നത്.

Share

More Stories

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

‘ഓർമയുടെ വിശ്വ രാജകുമാരൻ’;13.5 സെക്കന്‍ഡില്‍ 80 സംഖ്യകള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനം ഇങ്ങനെ

0
മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്....

‘നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം’; തെറ്റിദ്ധാരണകൾ മാറി: മന്ത്രി പി.രാജീവ്

0
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുക ആയിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ...

മസ്‌കിന് 75 ദിവസത്തിൽ ഓരോ മിനിറ്റിലും എട്ട് കോടി രൂപയുടെ സമ്പത്ത് നഷ്‌ടപ്പെട്ടു

0
ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായി എലോൺ മസ്‌കിന് കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചു നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതലാണ് ഇത്. ഡിസംബർ 18 മുതൽ, ടെസ്‌ല ഉടമയും...

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

Featured

More News