‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ രാജ്യത്ത് വർഗീയ കലാപം ലക്ഷ്യമിട്ടാണ് നിർമ്മിച്ചതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പശ്ചിമ ബംഗാൾ പ്രസിഡന്റ് തൈജുൽ ഇസ്ലാം ആരോപിച്ചു. ചിത്രം വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞു.
സിനിമയുടെ ഉദ്ദേശം വ്യക്തമാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ രാജ്യത്തെ എല്ലാവരോടും ആവശ്യപ്പെട്ടു. അതേസമയം, നമ്മുടെ രാജ്യത്ത് രണ്ട് മതങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ്
ചിത്രത്തിനെതിരായ പ്രധാന ആരോപണം.
കശ്മീർ ഫയൽസ് എന്ന സിനിമ പോലെ തന്നെ ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യാജ പ്രചരണം നടത്തുന്നതായും വിമർശനം ഉയർന്നിരുന്നു. കേരളാ സ്റ്റോറിയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു . നിലവിലെ സാഹചര്യത്തിൽ സി.പി.എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, തുടങ്ങിയ പാർട്ടികളുമായി ചർച്ച ചെയ്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിക്കുമെന്നും
തൈജുൽ ഇസ്ലാം പറഞ്ഞു.























