16 June 2025

‘തോക്കുധാരികളുടെ ആക്രമണം’; നൈജീരിയയില്‍ നൂറുപേര്‍ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി ഇൻ്റര്‍നാഷണല്‍ റിപ്പോര്‍ട്ട്

നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ ഗുമ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്

അബുജ: നൈജീരിയയിലെ ബെനുവിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ നൂറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആംനസ്റ്റി ഇൻ്റെര്‍നാഷണല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വെളളിയാഴ്‌ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്‌ച പുലര്‍ച്ചെ വരെ തുടര്‍ന്നെന്ന് ആംനസ്റ്റി ഇൻ്റെര്‍നാഷണല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നിരവധി പേര്‍ക്ക് പരിക്കേറ്റെന്നുംപലരെയും കാണാതായെന്നും പോസ്റ്റില്‍ പറയുന്നു. നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ ഗുമ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. തോക്കേന്തിയെത്തിയ സംഘം ഗ്രാമത്തിലുളളവര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

‘ബെനുവില്‍ ദിവസേന എന്നോണം ഉണ്ടാകുന്ന രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കാന്‍ നൈജീരിയന്‍ അധികാരികള്‍ തയ്യാറാവണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 2025 ജൂണ്‍ 14 പുലര്‍ച്ചെ വരെ തോക്കുധാരികള്‍ യെലവാട്ടെയില്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഈ സംഭവം സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സുരക്ഷാ നടപടികള്‍ ഫലപ്രദമല്ലെന്ന് കാണിക്കുന്നതാണ്.’ -അംനസ്റ്റി ഇൻ്റെര്‍നാഷണല്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു.

‘നിരവധിപേര്‍ക്ക് പരിക്കേറ്റു. അനേകം പേരെ കാണാതായി. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. കുടുംബങ്ങളെ മുറികളില്‍ പൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. ബെനുവിലുടനീളം നിരന്തരമായി നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ വന്‍ തോതിലുളള കുടിയിറക്കങ്ങള്‍ക്ക് കാരണമാവുകയും ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുകയും ചെയ്യുന്നു. ഇരകളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്,’ എക്‌സ് പോസ്റ്റില്‍ പറയുന്നു.

‘അക്രമം തടയുന്നതില്‍ നൈജീരിയന്‍ അധികാരികള്‍ പരാജയപ്പെടുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയാവുകയാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാകും’-അംനസ്റ്റി ഇൻ്റെര്‍നാഷണല്‍ എക്‌സ് പോസ്റ്റില്‍ പറയുന്നത്.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമാണ്. പ്രദേശത്ത് ഭൂമിയെയും വെളളത്തിനെയും ചൊല്ലി കന്നുകാലി വളര്‍ത്തുന്നവരും കര്‍ഷകരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. ഫുലാനി വംശജരായ ഇടയന്മാര്‍ തങ്ങളുടെ കൃഷിഭൂമികളില്‍ കന്നുകാലികളെ മേയ്ക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം.

1965-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ ഭൂമിയാണ് അതെന്നാണ് കന്നുകാലി വളര്‍ത്തുന്നവര്‍ പറയുന്നത്. കഴിഞ്ഞ മാസവും ഗ്രാമത്തില്‍ തോക്കുധാരികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് ഇരുപത് പേരാണ് കൊല്ലപ്പെട്ടത്.

Share

More Stories

ബിസിസിഐ ജീവനക്കാർക്കുള്ള ദിവസ അലവൻസുകൾ കുറച്ചു; യാത്രാ നയം ലളിതമാക്കി

0
ജനുവരി മുതൽ നൽകാത്ത ബിസിസിഐ ജീവനക്കാരുടെ ദൈനംദിന അലവൻസുകൾ , ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര 'ടൂർണമെന്റ് അലവൻസ് നയം' കാര്യക്ഷമമാക്കിയതിനെത്തുടർന്ന് പുറത്തിറക്കും. നിലവിലുള്ള ബിസിസിഐ യാത്രാ നയം അനുസരിച്ച്, ഇന്ത്യൻ പ്രീമിയർ...

ഐക്യരാഷ്ട്രസഭ ആണവ നിരീക്ഷണ സംഘവുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഇറാൻ

0
ഇസ്രായേൽ ആക്രമണങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) പാലിക്കുന്ന നിശബ്ദത യുടെ പേരിൽ അവരുമായുള്ള സഹകരണം പരിമിതപ്പെടുത്തുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുന്നതിനുള്ള...

ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പ് 2025; അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

0
ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ ഈ വര്‍ഷത്തെ ആഗോള അംബാസഡറായി ലോക ഫുട്ബോള്‍ താരവും അല്‍ നസ്ര്‍ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തതായി ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്‍ അറിയിച്ചു. ജൂലൈ...

ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ ജയിലിൽ

0
സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...

‘ഞങ്ങൾ എല്ലാകാലത്തും പലസ്‌തീനോട് ഐക്യപ്പെടുന്നവർ; ഇറാനിൽ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണം’: കേരള മുഖ്യമന്ത്രി

0
വർഗീയതകളുടെ വോട്ട് വേണ്ട എന്ന് ആവർത്തിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയ ശക്തിയുടെയോ വിഘടന ശക്തിയുടേയോ വോട്ട് വേണ്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായി പലസ്‌തീനോട് ഒപ്പമായിരുന്നു. ആരാണ് നയം മാറ്റിയത്. കോൺഗ്രസിന്...

എസ്‌പോർട്‌സ് അവാർഡുകൾ 2025; സ്ട്രീമർ ഓഫ് ഡെക്കേഡായി മോർട്ടലിനെ നാമനിർദ്ദേശം ചെയ്‌തു

0
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇ- സ്‌പോർട്‌സ് വ്യവസായത്തെ രൂപപ്പെടുത്തിയ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും നിമിഷങ്ങളെയും ആദരിക്കുന്ന ആഗോളതലത്തിൽ പ്രശസ്‌തമായ അവാർഡ് ഷോയുടെ പ്രത്യേക പതിപ്പായ ഡെക്കേഡ് അവാർഡുകൾ എന്ന നാഴികക്കല്ല്...

Featured

More News