16 June 2025

ഹെലികോപ്റ്റര്‍ അപകടം; ഒരു കുട്ടിയടക്കം ഏഴുപേരും മരിച്ചു

മോശം കാലാവസ്ഥയും ഹെലികോപ്റ്ററിൻ്റെ സാങ്കേതിക തകരാറുമാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകള്‍

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴുപേര്‍ക്കും ദാരുണാന്ത്യം. പൈലറ്റ് അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നാണ് പിടിഐയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം കാലാവസ്ഥയും ഹെലികോപ്റ്ററിൻ്റെ സാങ്കേതിക തകരാറുമാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടം നടന്നത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്. ഞയറാഴ്‌ച പുലര്‍ച്ചെ 5:20നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (യുസിഎഡിഎ) അറിയിച്ചു.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സ്വദേശികളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്.ഡി.ആര്‍.എഫ് ടീമുകള്‍ സംഭവസ്ഥലത്ത് എത്തി. തീര്‍ത്ഥാടരായ യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ തന്നെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു.

സങ്കടകരമായ വാര്‍ത്തയാണ് വന്നതെന്നും അപകടസ്ഥലത്ത് എസ്.ഡി.ആര്‍.എഫ്, പ്രാദേശിയ ഭരണകൂടം, മറ്റ് രക്ഷാപ്രവര്‍ത്തക സംഘം എന്നിവരെ സജ്ജമാക്കിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. മെയ് രണ്ടിന് ഹിമാലയന്‍ ക്ഷേത്രമായ കേദര്‍നാഥ് തുറന്നതിന് ശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്.

അപകടത്തെ തുടര്‍ന്ന് ചാര്‍ധാം യാത്രക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഡിജിസിഎയുടെ തീരുമാന പ്രകാരമാണ് സര്‍വ്വീസ് റദ്ദാക്കിയത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Share

More Stories

ബിസിസിഐ ജീവനക്കാർക്കുള്ള ദിവസ അലവൻസുകൾ കുറച്ചു; യാത്രാ നയം ലളിതമാക്കി

0
ജനുവരി മുതൽ നൽകാത്ത ബിസിസിഐ ജീവനക്കാരുടെ ദൈനംദിന അലവൻസുകൾ , ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര 'ടൂർണമെന്റ് അലവൻസ് നയം' കാര്യക്ഷമമാക്കിയതിനെത്തുടർന്ന് പുറത്തിറക്കും. നിലവിലുള്ള ബിസിസിഐ യാത്രാ നയം അനുസരിച്ച്, ഇന്ത്യൻ പ്രീമിയർ...

ഐക്യരാഷ്ട്രസഭ ആണവ നിരീക്ഷണ സംഘവുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഇറാൻ

0
ഇസ്രായേൽ ആക്രമണങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) പാലിക്കുന്ന നിശബ്ദത യുടെ പേരിൽ അവരുമായുള്ള സഹകരണം പരിമിതപ്പെടുത്തുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുന്നതിനുള്ള...

ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പ് 2025; അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

0
ഇലക്ട്രോണിക് സ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ ഈ വര്‍ഷത്തെ ആഗോള അംബാസഡറായി ലോക ഫുട്ബോള്‍ താരവും അല്‍ നസ്ര്‍ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തതായി ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്‍ അറിയിച്ചു. ജൂലൈ...

ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ ജയിലിൽ

0
സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...

‘ഞങ്ങൾ എല്ലാകാലത്തും പലസ്‌തീനോട് ഐക്യപ്പെടുന്നവർ; ഇറാനിൽ ഇസ്രയേൽ നടത്തിയത് നെറികെട്ട ആക്രമണം’: കേരള മുഖ്യമന്ത്രി

0
വർഗീയതകളുടെ വോട്ട് വേണ്ട എന്ന് ആവർത്തിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയ ശക്തിയുടെയോ വിഘടന ശക്തിയുടേയോ വോട്ട് വേണ്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായി പലസ്‌തീനോട് ഒപ്പമായിരുന്നു. ആരാണ് നയം മാറ്റിയത്. കോൺഗ്രസിന്...

എസ്‌പോർട്‌സ് അവാർഡുകൾ 2025; സ്ട്രീമർ ഓഫ് ഡെക്കേഡായി മോർട്ടലിനെ നാമനിർദ്ദേശം ചെയ്‌തു

0
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇ- സ്‌പോർട്‌സ് വ്യവസായത്തെ രൂപപ്പെടുത്തിയ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും നിമിഷങ്ങളെയും ആദരിക്കുന്ന ആഗോളതലത്തിൽ പ്രശസ്‌തമായ അവാർഡ് ഷോയുടെ പ്രത്യേക പതിപ്പായ ഡെക്കേഡ് അവാർഡുകൾ എന്ന നാഴികക്കല്ല്...

Featured

More News