6 October 2024

നിയമത്തിൻ്റെ മഹത്വം, അധികാരം, നിയമഭയം: മൂന്ന് ആശയങ്ങളെ പ്രതീകപ്പെടുത്തിയ ഹൈക്കോടതി ബിൽഡിങ്ങ് (കാശ്മീർ യാത്ര- രണ്ടാം ഭാഗം)

നിർമ്മിച്ച് 68 സംവത്സരങ്ങൾ പിന്നിട്ടിട്ടും ഈ ആർക്കിടെക്ച്ചറൽ മാർവൽ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് യുനസ്കോ ഇത് വേൾഡ് ഹെരിറ്റേജായി പ്രഖ്യാപിച്ചതും.

| ആർ ബോസ്

ചണ്ഡിഗഡിലെ ടൂറിസം ഓഫിസിൽ നിന്ന് രണ്ട് മിനിറ്റ് നടന്നപ്പോൾ കാപിറ്റോൾ കോപ്ലക്സായി.കോർബ്യൂസിയറുടെ പ്രതിഭയുടെ ഉജ്ജ്വല ഉദാഹരണമാണ് കാപ്പിറ്റോൾ കോംപ്ലക്‌സ്.സെക്ടർ ഒന്നിലെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ വാസ്തുവിദ്യാ മാസ്റ്റർപീസുകളായി കണക്കാക്കുന്ന ഈ നിർമ്മിതികൾ. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളുടെ ഹൈക്കോർട്ട്, ലെജിസ്ലേറ്റീവ് അസംബ്ലി, സെക്രട്ടേറിയറ്റ്, ഓപ്പൺ ഹാൻഡ്, ടവർ ഓഫ് ഷാഡോസ്, ജോമെട്രിക് ഹിൽ രക്തസാക്ഷി സ്മാരകം എന്നിവയാണത്.

അസംബ്ലി കോംപ്ലക്സും ഹൈക്കോടതിയും അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും 600 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള കോൺക്രിറ്റ് ചെയ്ത വലിയൊരു മുറ്റം ഇവയെ തമ്മിൽ വേർതിരിച്ചിരിക്കുന്നു. ഹൈക്കോടതി കെട്ടിടത്തിൻ്റെ മുമ്പിലേക്കാണ് ആദ്യം പോയത്. സന്ദർശകർക്ക് കെട്ടിടത്തിനടുത്തേക്ക് പ്രവേശനമില്ല.പോലീസ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട് ദൂരെ നിന്ന് നോക്കിക്കാണുകയേ നിവൃത്തിയുള്ളു.

അതുകൊണ്ട് തന്നെ കെട്ടിടത്തിനകത്തെ കാഴ്ചകൾ കാണാനും പറ്റില്ല. ഗൈഡ് ഏതാനും വാചകങ്ങളിൽ കെട്ടിടത്തിൻ്റെ പ്രത്യേകത വിവരിച്ച് തനിട്ട് സമീപത്തെ മരത്തണലിൽ നിൽക്കുന്ന ഡ്യൂട്ടിയിലുള്ള പോലിസ് കാരോട് കുശലം പറയാൻ പോയി. ആവർത്തന വിരസത അദ്ദേഹത്തെ മടുപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഒരാൾക്ക് വേണ്ടി മാത്രം വിവരിക്കുന്നതും താല്പര്യം കുറച്ചിട്ടുണ്ടാവാം.

സവിശേഷമായ ആ കെട്ടിടത്തിൻ്റെ പ്രത്യേകതകളിലേക്ക് ഞാൻ കണ്ണ് പായിച്ചു.ഇതുവരെ കണ്ട് പരിചയമില്ലാത്ത ഡിസൈനിൽ സിമൻ്റ് കളറിൽ നീളൻ മൂന്ന്നില കെട്ടിടം. നില മൂന്നേ ഉള്ളുവെങ്കിലും കാഴ്ചയിൽ അതിലധികം ഉയരം തോന്നിക്കും. ആദ്യം ശ്രദ്ധിച്ച പ്രത്യേകത കെട്ടിടത്തിൻ്റെ ഇരട്ട മേൽക്കൂരയാണ്. രണ്ടാമത്തെ മേൽക്കുര പ്രത്യേക രൂപത്തിൽ ആദ്യത്തേതിനെക്കാൾ പത്തടിയോളേം ഉയരത്തിൽ കെട്ടിടത്തിന് പുറത്തേക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

രണ്ട് മേൽക്കൂരക്ക് ഇടയിലുള്ള സ്ഥലം തുറന്ന് കിടക്കുകയാണ്.രണ്ട് ഡിഗ്രി തണുപ്പിൽ നിന്ന് അമ്പത് അമ്പത് ഡിഗ്രി ചൂടിലേക്ക് ഉയരുന്ന ചണ്ഡിഗഡിൻ്റെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എടുത്ത് കാണിക്കുന്ന മറ്റൊരു പ്രത്യേകത കെട്ടിടത്തിൻ്റെ മുൻവശം പൂർണ്ണമായി കവർ ചെയ്തിരിക്കുന്ന വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ള തുറന്ന കോൺക്രിറ്റ് കള്ളികളാണ്.

ട്രിപ്പിൾ ഹൈറ്റിൽ നിർമ്മിച്ചിരിക്കുന്ന ഭീമാകാരമായ മൂന്ന് തൂണുകൾക്കിടയിലൂടെയാണ് അകത്തേക്കുള്ള വഴി.നിയമത്തിൻ്റെ മഹത്വം, അധികാരം നിയമഭയം എന്നി മൂന്ന് ആശയങ്ങളെ പ്രതീകപ്പെടുത്തിയാണ് ഹൈക്കോടതി ബിൽഡിങ്ങ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .

ഇതേ ആശയത്തിലാണ് തുണുകളുടെ എണ്ണം മൂന്നാക്കിയതും ചുമപ്പ് മഞ്ഞ പച്ച എന്നി കളറുകൾ നൽകിയിരികുന്നതും. കളറുകൾ വെറുതെ തിരഞ്ഞെടുത്തതല്ല അതിനും മനുഷ്യ ജീവിതത്തിൻ്റെ വിവിധ മാനങ്ങളെ കോർബ്യൂസർ വ്യാഖ്യാനിച്ച തിൻ്റെ അടിസ്ഥാനത്തിലാണ്. ഇനിയുള്ള പല നിർമ്മിതികളിലും ഈ നിറങ്ങൾ ആവർത്തിച്ച് വരുന്നുണ്ട്. പ്രവേശന കവാടത്തിൻ്റെ വലത് ഭാഗത്ത് എട്ട് കോർട്ട് റൂമുകളും ഇടത് വശത്ത് ചീഫ് ജസ്റ്റിസിൻ്റെ കോർട്ടുമാണ്. ഈ കോർട്ട് റൂമുകൾ വരുന്ന ഭാഗത്തെ കള്ളികൾ വ്യത്യസ്ത കളറുകൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

Photo courtesy Google

ചുമപ്പ് മഞ്ഞ പച്ച കളറുകളിലാണ് ചീഫ് ജസ്റ്റിസിൻ്റെ കോർട്ട് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്നിലെ കള്ളികൾ ചതുരാകൃതിയിലും ദിർഘചതുരാകൃതിയിലും നിർമ്മിച്ചിട്ടുണ്ട്. ഗോൾഡൻ റേഷ്യോ എന്ന ആർകിടെക്ട് തിയറിയിലും (സമചതുരങ്ങൾ ഫിബനാച്ചി സംഖ്യകളുടെ ശ്രേണിയിൽ കൂടിച്ചേർന്നുണ്ടാകുന്ന ദീർഘചതുരവും അതിൽ രൂപപ്പെടുന്ന സ്പൈറലും ) ഒട്ടേറെ ആശയങ്ങളെ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മന്ദിരം കാണാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർക്കിടെക്ചർ വിദ്യാർത്ഥികളും ശില്പികളും ടൂറിസ്റ്റുകളുമൊക്കെ വന്നു കൊണ്ടേ ഇരിക്കുന്നു.

നിർമ്മിച്ച് 68 സംവത്സരങ്ങൾ പിന്നിട്ടിട്ടും ഈ ആർക്കിടെക്ച്ചറൽ മാർവൽ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് യുനസ്കോ ഇത് വേൾഡ് ഹെരിറ്റേജായി പ്രഖ്യാപിച്ചതും. കോർബ്യൂസറെന്ന മഹാപ്രതിഭയെ മനസിൽ നമിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത നിർമ്മിതിയായ ഓപ്പൺ ഹാൻഡ് കാണാനായി അങ്ങോട്ട് നടന്നു.

(തുടരും)

(ലേഖനം ഒന്നാം ഭാഗം ഇവിടെ വായിക്കാം )

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News