സർക്കാരിനെ താൻ കുറ്റം പറഞ്ഞിട്ടില്ലെന്നും തൻ്റെ ഭാഗത്തും നിന്ന് ഗുരുതരമായ തെറ്റുപറ്റിയിട്ടുണ്ടെന്ന് ഡോ. ഹാരിസ്. താൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ബ്യൂറോക്രസിക്കെതിരെ മാത്രമാണ് താൻ പോസ്റ്റിൽ കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, എൻ്റെ പോസ്റ്റിന് കൂടുതൽ മാനങ്ങൾ ലഭിച്ചു. ഞാൻ നാളെ സർവീസിൽ ഇല്ലെങ്കിലും കാര്യങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആണ് എന്നെ ഇങ്ങോട്ടേക്ക് ട്രാൻസ്‌ഫർ ചെയ്‌തത്. അതിൽ സന്തോഷം ഉണ്ടായിരുന്നു. അവർക്കെതിരെ ഇത് ഉപയോഗിക്കുന്നത് ശരിയല്ല. ആരോഗ്യ മന്ത്രിയും പാർട്ടിയും എന്നും എനിക്കൊപ്പം നിന്നവരാണ്. ബ്യൂറോക്രസിയുടെ മെല്ലെ പോക്കിനെതിരെ ആണ് തൻ്റെ പോരാട്ടം. തൻ്റെ സ്വഭാവം അങ്ങനെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. ജോലി നഷ്‌ടപ്പെടും എന്ന ഭയമില്ലെന്നും ഡോ.ഹാരിസ് പറഞ്ഞു. മെഡിക്കൽ കോളേജിനെ താൻ ഇകഴ്ത്തി കാട്ടിയതല്ലെന്നും മെഡിക്കൽ കോളേജിൻ്റെ നേട്ടങ്ങളെയും മോശമാക്കി കാണിച്ചിട്ടില്ല. ഡോ. ബി ഇക്ബാലിൻ്റെ വാക്കുകൾക്ക് വലിയ മൂല്യം കൊടുക്കുന്നുവെന്നും വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























