| സന്തോഷ് ടിഎൻ
5 വർഷത്തിലൊരിക്കൽ ഭരണം മാറുന്ന ആചാരം മലയാളി ലംഘിക്കുമോയന്ന ഭയത്തിൽ നിന്നായിരുന്നു ആർത്തവ ലഹള പൊട്ടിപ്പുറപ്പെട്ടത് . സംഘികളുടെ നേതൃത്വത്തിൽ , കോൺഗ്രസ്സിന്റെ പിന്തുണയോടെ , ലീഗാരുടെ നാരങ്ങവെള്ളവും രുചിച്ച് നടത്തിയ കലാപം മലയാളം ചുരുട്ടി കൂട്ടി തോട്ടിലെറിഞ്ഞു . അതിനു ശേഷമാണ് മാപ്രകളുടെ ( മാധ്യമ പ്രവർത്തകർ) നേതൃത്വത്തിൽ , സംഘികളുടെ കേന്ദ്ര ഏജൻസികളുടെ ഒത്താശയോടെ കോൺഗ്രസ്സിന്റെ പിന്തുണയോടെ ,സ്വർണക്കള്ളക്കടത്തു കോമാളി കലാപരിപാടികൾ അരങ്ങേറിയത് .
മേൽവിലാസമില്ലാത്ത ലക്ഷക്കണക്കിനാളുകൾക്ക് വീട് നിർമിക്കുന്ന പ്രൊജക്റ്റിൽ സംഘി കേന്ദ്ര ഏജൻസികളെ ആനയിച്ചിറക്കിയ അക്കര പൊട്ടന്റെ അവസ്ഥ പോലെ അതും എട്ടു നിലയിൽ പൊട്ടി . മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ കോൺഗ്രസുകാരെ വിലക്കെടുക്കാനും കഴിയില്ല . കാശും വാങ്ങി നാട്ടിലിറങ്ങിയാൽ , ലീഗാരിലെ പ്രവർത്തകർ എങ്കിലും മുട്ടുകാല് തല്ലിയൊടിക്കും .
സംഘികളും മൃദുസംഘികളും എന്തൊക്കെ കലാപരിപാടി അവതവരിപ്പിച്ചാലും , മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ,നവോദ്ധാന മൂല്യങ്ങളുടെ ഇനിയും ബാക്കിയായ ,കൃത്യമായ വർഗീയ വിരുദ്ധ രാഷ്ട്രീയവും ,സാമൂഹ്യമായും ,സാമ്പത്തികമായും പ്രബലമായ ന്യൂനപക്ഷ സാന്നിധ്യവും കാത്തുസൂക്ഷിക്കുന്ന മലയാള മനസ്സ് ഇനിയും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല ! കഴിയില്ല .
അവസാനത്തെ ആയുധമാണ് മുസ്‌ലിം നാമധാരിയായ ഒരു നാഗ്‌പൂർ സംഘി ഏജന്റ് . ഇന്ന് തന്നെ ” ഇതൊരു സംഘിഅജണ്ട അല്ല” എന്ന് സംശയരഹിതമായി പറഞ്ഞു KPCC പ്രസിഡണ്ട് . റിപ്പോർട്ടർ, മീഡിയ വൺ , കൈരളി , ജയ്ഹിന്ദ് ചാനലുകൾക്ക് ഗവർണർ വിലക്ക് കൽപ്പിച്ചതൊന്നും ഇദ്ദേഹം അറിഞ്ഞിട്ടില്ല. “വിചാരധാര” എന്നൊന്നും കേട്ടിട്ട് പോലുമുണ്ടാവില്ല .
മൂന്നാം വിമോചന സമരം നടക്കുകയാണെങ്കിൽ അത് മാപ്രകളുടെ നേതൃത്വത്തിൽ ആയിരിക്കും . കേരളത്തിലെ മധ്യവർഗ ബോധം അതനുസരിച്ചു പരുവപ്പെടുത്തുക എന്നതാണ് സംഘികളുടെ ഏക പ്രതീക്ഷ ! കോടികളൊന്നും വേണ്ട , കുപ്പിയും കോഴിക്കാലും ധാരാളം ! .എലിയുടെ പ്രാണവേദന ഏതു പട്ടിക്കും മനസിലാകും ,പൂച്ചയുടെ വിശപ്പുംകൂടി മനസിലാക്കുന്നതാണ് രാഷ്ട്രീയത്തിലെ സര്‍ഗപ്രക്രിയ























