ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഭരണഘടനാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത്. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്‌ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. അടിയന്തരാവസ്ഥ കാലത്ത് 42ആം ഭേദഗതിയിലൂടെ ആമുഖത്തിൽ മാറ്റം വരുത്തി. സോഷ്യലിസ്റ്റ്, സെക്കുലർ, ഇൻ്റെഗ്രിറ്റി എന്നീ പദങ്ങൾ ആമുഖത്തിൽ ഉൾപ്പെടുത്തി.
ഏതൊരു ഭരണഘടനയുടെയും ആത്മാവാണ് ആമുഖമെന്നും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും അതിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ഉപരാഷ്ട്രപതി പറഞ്ഞു.
“സോഷ്യലിസ്റ്റ്”, “മതേതര” എന്നീ വാക്കുകൾ ആമുഖമായി തുടരണമോ എന്നതിനെ കുറിച്ച് ചർച്ച നടത്തണമെന്ന് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ പ്രസ്‌താവന. വെള്ളിയാഴ്‌ച രണ്ട് കേന്ദ്രമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാനും ഡോ. ജിതേന്ദ്ര സിങ്ങും ഹൊസബലെയുടെ അഭിപ്രായങ്ങളെ പിന്തുണച്ചു.
വാരണാസിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സംസ്‌കാരത്തിൻ്റെ കാതൽ മതേതരത്വമല്ല, “സർവ ധർമ്മ സംഭവ് (എല്ലാ മതങ്ങൾക്കും തുല്യ ബഹുമാനം)” ആണെന്ന് ചൗഹാൻ പറഞ്ഞു. ആമുഖത്തിൽ നിന്ന് “മതേതരത്വം” നീക്കം ചെയ്യുന്നതിനെ കുറിച്ച് ഒരു ചർച്ച നടക്കണമെന്നും “ഇവിടെ സോഷ്യലിസത്തിൻ്റെ ആവശ്യമില്ല” -എന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























