7 March 2026

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യൻ യുവതിയെ യുഎഇയിൽ വധശിക്ഷക്ക് വിധേയമാക്കി

യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് 2025 ഫെബ്രുവരി 15ന് ഷെഹ്സാദി ഖാനെ വധിച്ചുവെന്ന് വിദേശകാര്യ മന്ത്രി

യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരിയായ യുവതിയുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തി മൂന്നുകാരിയായ ഷെഹ്സാദി ഖാൻ എന്ന സ്ത്രീ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു.

യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് 2025 ഫെബ്രുവരി 15ന് ഷെഹ്സാദി ഖാനെ വധിച്ചുവെന്ന് വിദേശകാര്യ മന്ത്രി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ഫെബ്രുവരി 28ന് ഖാൻ്റെ വധശിക്ഷയെ കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) ചേതൻ ശർമ്മ പറഞ്ഞു.

“അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അവരുടെ സംസ്‌കാരം 2025 മാർച്ച് അഞ്ചിന് നടത്തുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ നിലവിലെ നിയമപരമായ നിലയും ക്ഷേമവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഖാൻ്റെ പിതാവ് ഷബീർ ഖാൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇത്. മന്ത്രാലയത്തിൻ്റെ വാദങ്ങളെ തുടർന്ന്, “ദുഃഖകരവും നിർഭാഗ്യകരവുമായ” സംഭവമെന്ന് വിശേഷിപ്പിച്ച് കോടതി ഹർജി തീർപ്പാക്കി.

ഷഹ്സാദി ഖാൻ കേസ്

ഷഹ്‌സാദി ഖാൻ്റെ സംരക്ഷണയിലായിരുന്ന ഒരു കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആയതിനാൽ വധശിക്ഷക്ക് വിധിച്ചു. തുടന്ന് അബുദാബിയിലെ അൽ വത്ബ ജയിലിൽ തടവിലാക്കപ്പെട്ടു.

നിയമപരമായ വിസ നേടിയ ശേഷം തൻ്റെ മകൾ 2021 ഡിസംബറിൽ അബുദാബിയിലേക്ക് യാത്ര ചെയ്‌തതായി ഷബീർ ഖാൻ്റെ ഹർജിയിൽ പറയുന്നു.

2022 ഓഗസ്റ്റിൽ, അവരുടെ തൊഴിലുടമ ഒരു മകനെ പ്രസവിച്ചു. ഖാൻ ഒരു പരിചാരകനായി ജോലി ചെയ്‌തിരുന്നു. പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ച ശേഷം 2022 ഡിസംബർ ഏഴിന് കുഞ്ഞ് മരിച്ചു.

2023 ഡിസംബറിൽ കുഞ്ഞിൻ്റെ കൊലപാതകം ഖാൻ കുറ്റസമ്മതം നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോ റെക്കോർഡിംഗും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവളുടെ തൊഴിലുടമയും കുടുംബവും പീഡിപ്പിച്ചും ദുരുപയോഗം ചെയ്‌തുമാണ് കുറ്റസമ്മതം നടത്തിയതെന്ന് ഹർജിയിൽ അവകാശപ്പെട്ടു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News