7 March 2026

ഇസ്രായേൽ – ഗാസ സംഘർഷം വീണ്ടും മുറുകുന്നു; വ്യോമാക്രമണവുമായി ഇസ്രായേൽ

ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .

മധ്യസ്ഥ ചർച്ചകൾ സ്തംഭിച്ചതോടെ ഇസ്രായേൽ ഗാസ സംഘർഷം വീണ്ടും മുറുകുകയാണ് . ഗാസ മുനമ്പിൽ ഉടനീളം നടന്ന വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ധുക്കളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയും മധ്യസ്ഥ കരാർ നിരസിക്കുകയും ചെയ്തു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നദിനായാഹു പറഞ്ഞു .

രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഹമാസ് ലംഘിച്ചു .അത് ഒരുതരത്തിലും ഹമാസ് അംഗീകരിക്കുന്നില്ലെന്നാണ് ഇസ്രായേലിന്റെ ആരോപണം. ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .

പിന്നീട് സമാധാനം പുലരുന്നു എന്ന തരത്തിൽ ആദ്യഘട്ട വെടിനിർത്തൽ ചർച്ചകൾ പെട്ടെന്ന് തന്നെ പുരോഗമിച്ചു. ബന്ധികളെ എല്ലാം കൈമാറ്റം ചെയ്തു .രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പിന്നീട് നീണ്ടുപോയി. ഒരു മാസം മുൻപേ തുടങ്ങേണ്ടിയിരുന്ന ചർച്ചകൾ ഏറെ വൈകിയാണ് പുനരാരംഭിച്ചത് .പക്ഷേ അപ്പോഴും ഗാസയിൽ സമാധാനം പുലരുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു .

പക്ഷേ ഇപ്പോൾ അതെല്ലാം വിപരീതമായി മാറുന്നു. ഗാസയിൽ യുദ്ധം കനക്കുന്നു. രണ്ടാം ഘട്ടത്തെ വെടി നിർത്തൽ ചർച്ചകളുടെ ഭാഗമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു. ഒന്ന് പൂർണമായും മുഴുവൻ ബന്ധികളെയും ഇസ്രായേലിന് തിരികെ നൽകണം .അതായത് ബന്ധികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ ബന്ധികളാക്കിയ മുഴുവൻ പേരെയും വിട്ടുനൽകണം. ഒപ്പം തന്നെ ഗാസയിൽ ഉടനീളം വിന്യസിച്ചുള്ള സൈനികരെ പിൻവലിക്കണം. ഈ രണ്ട് ആവശ്യങ്ങളായിരുന്നു പ്രധാനമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത്.

എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ഹമാസ് അത് അംഗീകരിച്ചില്ല. ഹമാസ് അതിൽ വിമുഖത കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും യുദ്ധം കനപ്പിച്ച് ഇസ്രായേൽ രംഗത്തെത്തിയത്. റഫേൽ അടക്കം ആശുപത്രിയിൽ ശക്തമായ വ്യോമാക്രമണം തന്നെയാണ് തുടരുന്നത് . ഒപ്പം തന്നെ ഹൂതികൾ ചെങ്കടലിൽ വളരെ വ്യോമാക്രമണം ശക്തിപ്പെടുത്തുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട് .

അതായത് യുഎസ് നേരത്തെ തന്നെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ചെന്ന് ആക്രമിച്ചിരുന്നു . അതിന് തിരിച്ചടി എന്നോണം ഹൂത്തികൾ ചെങ്കടലിൽ അക്രമം ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം ആദ്യഘട്ടത്തിൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയ വേളയിൽ തന്നെ ഹമാസിന് പിന്തുണയുമായി ഹൂത്തികൾ എത്തിയതും ചെങ്കടലിൽ വളരെ വ്യാപകമായി വ്യോമാക്രമണം നടത്തുകയും ഒക്കെ ചെയ്തിരുന്നു .ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ഈ യുദ്ധം വീണ്ടും ശക്തമാകും എന്നാണ് കരുതപ്പെടുന്നത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News