17 March 2026

വ്യോമ ആക്രമണത്തിൽ ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ

ഉന്നത നേതാവിൻ്റെ കൊലപാതകം ഇറാൻ ഉടൻ അംഗീകരിച്ചില്ല

ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനുമായ അലി ലാരിജാനി 2026 മാർച്ച് 17ന് ഇസ്രായേലി വ്യോമ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.

ഇറാനിയൻ റെവല്യൂഷണറി ഗാർഡിൻ്റെ ബാസിജ് സേനയുടെ തലവനായ ജനറൽ ഗോലം റെസ സുലൈമാനെ വധിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. ഉന്നത നേതാവിൻ്റെ കൊലപാതകം ഇറാൻ ഉടൻ അംഗീകരിച്ചില്ല.

ബാസിജിലൂടെ വർഷങ്ങളായി വിയോജിപ്പുകൾ അടിച്ചമർത്താൻ സഹായിച്ചതിൻ്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും സോളിമാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചത് മുതൽ, ഇറാൻ നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യേക ആക്രമണങ്ങൾ അഴിച്ചുവിട്ടു, 86 -കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മറ്റ് സൈനിക കമാൻഡർമാരെയും വധിച്ചു.

ഐഡിഎഫ് പ്രവർത്തനങ്ങൾ

ഈ സംഭവ വികാസങ്ങൾക്ക് ഇടയിൽ, ഇസ്രായേൽ പ്രതിരോധ സേന “ഇറാനിലുടനീളം വിവിധ പ്രദേശങ്ങളിലെ ഇറാനിയൻ ഭരണകൂട അടിസ്ഥാന സൗകര്യങ്ങൾ” ലക്ഷ്യമിട്ടുള്ള ഒരു പരമ്പര ആക്രമണം പ്രഖ്യാപിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ, ഐഡിഎഫ് വ്യോമ ആക്രമണത്തിൻ്റെ വ്യാപ്‌തി സ്ഥിരീകരിച്ചു. “ടെഹ്‌റാനിൽ, കമാൻഡ് സെൻ്റെറുകളിൽ ഡസൻ കണക്കിന് യുദ്ധോപകരണങ്ങൾ വർഷിച്ചു. യുഎവികൾ, ബാലിസ്റ്റിക് മിസൈലുകൾ, വ്യോമ പ്രതിരോധ സംഭരണ ​​കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു” -എന്ന് പ്രസ്താവിച്ചു.

ടെഹ്‌റാൻ, ഷിറാസ്, തബ്രിസ് എന്നിവിടങ്ങളിലെ ആക്രമണങ്ങൾ ദൃശ്യപരമായി ചിത്രീകരിച്ച എക്‌സ് പോസ്റ്റിനൊപ്പം ഒരു മാപ്പ് ഉണ്ടായിരുന്നു, ഇറാൻ്റെ ഉപഗ്രഹ ദൃശ്യത്തിൽ പിന്നുകൾ കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങൾ കാണിക്കുന്നു.

തെക്കൻ, വടക്കുപടിഞ്ഞാറൻ സ്ഥലങ്ങളിലേക്ക് പ്രവർത്തനം കൂടുതൽ വ്യാപിച്ചു. “ഷിറാസിൽ, ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡ് സെൻ്റെറും ഒരു ബാലിസ്റ്റിക് മിസൈൽ സൈറ്റും ആക്രമിച്ചു” എന്ന് ഐഡിഎഫ് റിപ്പോർട്ട് ചെയ്‌തു. അതേസമയം വടക്കുപടിഞ്ഞാറൻ ഭാഗത്ത്, “ഇറാനിയൻ ഭരണകൂടത്തിൻ്റെ അധിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൊളിച്ചു മാറ്റി. മേഖലയിലെ വ്യോമ മേധാവിത്വം കൂടുതൽ വികസിപ്പിക്കുകയും ഇസ്രായേലിനെ സംരക്ഷിക്കുകയും ചെയ്‌തു.”

ലോകത്തിന് ലാരിജാനിയുടെ സന്ദേശം

അമേരിക്കക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ ഇറാൻ ഉറച്ചു നിൽക്കുന്നുവെന്ന് തിങ്കളാഴ്‌ച നേരത്തെ അലി ലാരിജാനി മുസ്ലീം ലോകത്തിന് ഒരു സന്ദേശം നൽകി.

അയൽരാജ്യങ്ങളിൽ യുഎസ് താവളങ്ങൾ സ്ഥിതി ചെയ്യുമ്പോൾ ഇറാൻ കൈകൾ കെട്ടി വെറുതെ ഇരിക്കുമെന്ന് പ്രതീക്ഷിക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്നത്തെ ഏറ്റുമുട്ടൽ വാസ്‌തവത്തിൽ ഒരു വശത്ത് അമേരിക്കയും ഇസ്രായേലും, മറുവശത്ത് മുസ്ലീം ഇറാനും ചെറുത്തുനിൽപ്പ് ശക്തികളും തമ്മിലുള്ളതാണ്. അപ്പോൾ നിങ്ങൾ ഏത് പക്ഷത്താണ്?” -അദ്ദേഹം ചോദിച്ചു.

ഇറാൻ ഈ മേഖലയിൽ “ആധിപത്യം” ആഗ്രഹിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് ലാരിജാനി മുസ്ലീം ഐക്യത്തിന് ആഹ്വാനം ചെയ്‌തു. –ANI -യിൽ നിന്നുള്ള വിവരങ്ങൾ

Share

More Stories

വെടിനിർത്തൽ ആവശ്യം നിരസിച്ചു, യുഎസിനും ഇസ്രായേലിനുമുള്ള പ്രതികാരം വളരെ ഗൗരവം ഉള്ളതാണെന്ന് മോജ്‌തബ

0
അമേരിക്കയുമായുള്ള സാധ്യമായ വെടിനിർത്തലിന് വേണ്ടിയുള്ള രണ്ട് ഇടനില രാജ്യങ്ങൾ ടെഹ്‌റാനെ അറിയിച്ച നിർദ്ദേശങ്ങൾ ഇറാൻ്റെ പരമോന്നത നേതാവ് മോജ്‌തബ ഖമേനി നിരസിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ചൊവ്വാഴ്‌ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്...

“ഭീരുത്വം നിറഞ്ഞ മനസാക്ഷിക്ക് നിരക്കാത്ത അക്രമം”; കാബൂൾ ആക്രമണത്തിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

0
അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ആക്രമണത്തെ "ക്രൂരവും" "ഭീരുത്വപരവുമായ" അക്രമ പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്. തിങ്കളാഴ്‌ച വൈകി അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ മയക്കുമരുന്ന്...

ആർ‌എസ്‌എസിനെയും റോയെയും നിരോധിക്കണമെന്ന യുഎസ് ഏജൻസിയുടെ ആഹ്വാനം ബിജെപി തള്ളി

0
ആർ‌എസ്‌എസിനും റോയ്ക്കും ഉപരോധം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റെർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) റിപ്പോർട്ട് "അടിസ്ഥാന രഹിതം" ആണെന്നും കോൺഗ്രസ് ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി ചൊവ്വാഴ്‌ച...

‘കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി’; അപ്പ ഉള്ള കാലം തൊട്ടേയുള്ള തീരുമാനമെന്ന് ചാണ്ടി ഉമ്മൻ

0
പാര്‍ട്ടി ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. നിലവില്‍ മറിയയുടെ സ്ഥാനാര്‍ത്ഥിത്വം മാധ്യമ സൃഷ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം...

കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

0
എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ഹൈക്കമാന്‍ഡ് ഇത് അംഗീകരിക്കുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവാഴ്‌ച രാഹുല്‍ ഗാന്ധിയുമായും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്‌ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള...

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, ന്യുനപക്ഷങ്ങൾക്കിടയിലെ ജനപ്രീതി; എംഎൽ അശ്വിനി കാസർകോട് ചരിത്രം കുറിക്കുമോ?

0
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികളുമായി ബിജെപി.മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ, ഇത്തവണ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയെത്തന്നെ കളത്തിലിറക്കാനാണ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയായെന്നും...

Featured

More News