17 March 2026

കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരൻ്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു

എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ഹൈക്കമാന്‍ഡ് ഇത് അംഗീകരിക്കുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവാഴ്‌ച രാഹുല്‍ ഗാന്ധിയുമായും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്‌ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരൻ്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിൻ്റെ പടനായകന്‍ കെ സുധാകരന്‍ എത്തുന്നുവെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. കണ്ണൂരിൻ്റെ ഹൃദയമാണ് കെ എസ് എന്നും ഫ്‌ളക്‌സിലുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ ആയത്. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരവാഹി ചര്‍ച്ച തുടരും. കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുമായുള്ള ചര്‍ച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികലും ആയാണ് കൂടിക്കാഴ്‌ച. ഓരോരുത്തരേയും വെവ്വേറെ കണ്ടാണ് സാദിഖലി തങ്ങള്‍ വിവരം തേടുന്നത്.

മുസ്ലീം ലീഗിൻ്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനം ഉണ്ടാകും. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വെങ്ങരയില്‍ കെഎം ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും തീരുമാനം ആയിട്ടുണ്ട്.

Share

More Stories

വെടിനിർത്തൽ ആവശ്യം നിരസിച്ചു, യുഎസിനും ഇസ്രായേലിനുമുള്ള പ്രതികാരം വളരെ ഗൗരവം ഉള്ളതാണെന്ന് മോജ്‌തബ

0
അമേരിക്കയുമായുള്ള സാധ്യമായ വെടിനിർത്തലിന് വേണ്ടിയുള്ള രണ്ട് ഇടനില രാജ്യങ്ങൾ ടെഹ്‌റാനെ അറിയിച്ച നിർദ്ദേശങ്ങൾ ഇറാൻ്റെ പരമോന്നത നേതാവ് മോജ്‌തബ ഖമേനി നിരസിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ചൊവ്വാഴ്‌ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്...

“ഭീരുത്വം നിറഞ്ഞ മനസാക്ഷിക്ക് നിരക്കാത്ത അക്രമം”; കാബൂൾ ആക്രമണത്തിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

0
അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ആക്രമണത്തെ "ക്രൂരവും" "ഭീരുത്വപരവുമായ" അക്രമ പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്. തിങ്കളാഴ്‌ച വൈകി അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ മയക്കുമരുന്ന്...

ആർ‌എസ്‌എസിനെയും റോയെയും നിരോധിക്കണമെന്ന യുഎസ് ഏജൻസിയുടെ ആഹ്വാനം ബിജെപി തള്ളി

0
ആർ‌എസ്‌എസിനും റോയ്ക്കും ഉപരോധം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റെർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) റിപ്പോർട്ട് "അടിസ്ഥാന രഹിതം" ആണെന്നും കോൺഗ്രസ് ഇന്ത്യക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി ചൊവ്വാഴ്‌ച...

വ്യോമ ആക്രമണത്തിൽ ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ

0
ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനുമായ അലി ലാരിജാനി 2026 മാർച്ച് 17ന് ഇസ്രായേലി വ്യോമ ആക്രമണത്തിൽ...

‘കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി’; അപ്പ ഉള്ള കാലം തൊട്ടേയുള്ള തീരുമാനമെന്ന് ചാണ്ടി ഉമ്മൻ

0
പാര്‍ട്ടി ആരെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. നിലവില്‍ മറിയയുടെ സ്ഥാനാര്‍ത്ഥിത്വം മാധ്യമ സൃഷ്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം...

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം, ന്യുനപക്ഷങ്ങൾക്കിടയിലെ ജനപ്രീതി; എംഎൽ അശ്വിനി കാസർകോട് ചരിത്രം കുറിക്കുമോ?

0
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതികളുമായി ബിജെപി.മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ, ഇത്തവണ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയെത്തന്നെ കളത്തിലിറക്കാനാണ് ഒരുങ്ങുന്നത്. സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയായെന്നും...

Featured

More News