7 March 2026

സ്റ്റാലിനും മാവോയും ഹോചിമിനും മുതൽ ഇങ്ങോട്ടുള്ള പേരുകളിൽ ഒന്നായി കോടിയേരിയും ഓർമ്മിക്കപ്പെടും

"ഇല്ല ഇല്ല മരിക്കുന്നില്ല - ജീവിക്കുന്നു, നമ്മളിലൂടെ" എന്ന് ഇന്നലെ മുഴങ്ങിയ മുദ്രാവാക്യം പ്രാവർത്തികമാക്കുക എന്നത് കോടിയേരി അടക്കം ഉള്ളവർ വളർത്തിയെടുത്ത ഈ പാർട്ടിയെ കൂടുതൽ ശക്തിപെടുത്തിയും ഇടതുബോധത്തിനെ വളർത്തിയും ആണ്.

| അനീഷ് മാത്യു

പുസ്തകത്തിലെ പശു പുല്ല് തിന്നില്ല എന്നോ മറ്റോ ഒരു പഴമൊഴി ഉണ്ട്. അധികാരത്തിൽ ഉള്ള കമ്യുണിസ്റ്റ് പാർട്ടികൾ വലിയ – മനുഷ്യചരിത്രത്തിൽ മുമ്പെങ്ങും ഇല്ലാത്ത മാറ്റങ്ങൾ വളരെ ചെറിയ കാലം കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്.

സാധാരണക്കാരുടെ, അധ്വാനിക്കുന്നവരുടെ, സ്ത്രീകളുടെ, എന്തെങ്കിലും തരത്തിൽ ഉള്ള പീഡനങ്ങൾ അടിച്ചമർത്തലുകൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ കാണപ്പെടാവുന്ന മാറ്റം ഒരു മനുഷ്യജീവിതത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നത് കമ്യുണിസ്റ്റുകൾ അധികാരത്തിൽ വരുന്ന ഇടങ്ങളിൽ മാത്രമാണ് ( ഭീകരമായ ചൂഷണം ഉപയോഗിച്ച് ചെറിയ ജനതകളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത് അല്ല )
സ്റ്റാലിനും മാവോയും ഹോചിമിനും മുതൽ ഇങ്ങോട്ടുള്ള പേരുകളിൽ ഒന്നായി കോടിയേരിയും ഓർമ്മിക്കപ്പെടും. തുടര്ഭരണത്തിനു കാരണം – ഒരു പ്രധാന കാരണം ആണ് കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറ്റിയാടിയിൽ പാർട്ടി അംഗങ്ങൾക്കുള്ളിൽ സ്ഥാനാർഥി നിർണയത്തിൽ ചെറിയ അസ്വസ്ഥത ഉണ്ടായപ്പോൾ കോടിയേരി അദ്ദേഹത്തിന്റെ അസുഖത്തിന്റെ മൂർദ്ധ്യാന്യത്തിലും ബ്രാഞ്ച് സെക്രട്ടറിമാരെ നേരിട്ട് വിളിച്ചു സംസാരിച്ചു പ്രശ്നപരിഹാരത്തിലേക്ക് എത്തിച്ചു എന്ന് കേട്ടിരുന്നു. സംസ്ഥാന സെക്രട്ടറി എന്നാൽ ബ്രാഞ്ച് സെക്രട്ടറി പോലെ തന്നെ ഒരു സെക്രട്ടറി മാത്രം ആണ് എന്നതു അറിയാവുന്ന എല്ലാ സഖാക്കളുടെയും സംശയങ്ങൾ ആകുലതകൾ ആവശ്യമെങ്കിൽ നേരിട്ട് ഇടപെട്ടു പരിഹരിച്ച നേതാവ്.

കോടിയേരിയും പിണറായിയും ഒരുമിച്ചു ഒരു ശരീരം പോലെ പ്രവർത്തിച്ചത് ആണ് ഈ തുടര്ഭരണം. കോടിയേരിയും കാനവും ഒറ്റ കെട്ടായി നിന്നത് കൊണ്ടാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇടതുപക്ഷത്തേക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ കൊണ്ടുവരാൻ സാധിച്ചത്.

പാർട്ടിയെ, മുന്നണിയെ, എല്ലാറ്റിനും ഉപരി കേരളത്തിലെ ഇടതുബോധത്തിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല അവസ്ഥയിൽ ആക്കിയിട്ടു പോയി എന്നത് ആണ് കോടിയേരിയുടെ ലെഗസി. “ഇല്ല ഇല്ല മരിക്കുന്നില്ല – ജീവിക്കുന്നു, നമ്മളിലൂടെ” എന്ന് ഇന്നലെ മുഴങ്ങിയ മുദ്രാവാക്യം പ്രാവർത്തികമാക്കുക എന്നത് കോടിയേരി അടക്കം ഉള്ളവർ വളർത്തിയെടുത്ത ഈ പാർട്ടിയെ കൂടുതൽ ശക്തിപെടുത്തിയും ഇടതുബോധത്തിനെ വളർത്തിയും ആണ്. മുദ്രാവാക്യം പ്രാവർത്തികമാക്കുക എന്നത് ആണ് കടമ – അത്ര എളുപ്പമുള്ള ജോലി അല്ല.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News