7 March 2026

യുഡിഎഫ് കൊണ്ടെത്തിച്ച രാഷ്ട്രീയ സംസ്കാരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൂടിയാണ് കേരളം ഇനി പഠിക്കേണ്ടത്

വ്യക്തി അധിക്ഷേപമാണ്, അത് മാത്രമാണ് രാഷ്ട്രീയ പോരാട്ടമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും അത് മാത്രമാണ് തങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയമെന്ന് തെളിയിക്കുകയും ചെയ്ത ഈ നിയോ യൂത്ത് കോൺഗ്രസ് - ലീഗുകാരാണ് ഇനിയങ്ങോട്ട് ആ പാർടിയെ നയിക്കാൻ പോകുന്നത്

| ശ്രീകാന്ത് പികെ

ജവഹർലാൽ നെഹ്‌റുവിനെ വിമർശിക്കാൻ കാരണമുള്ള വിഷയങ്ങളില്ലേ എന്ന് പോലും ചോദ്യമില്ല, അനേകമുണ്ട്. അഴിമതി കേസുകൾ, സ്വജന പക്ഷപാതം, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ആരോപണങ്ങളുണ്ടായിട്ടുണ്ട്. 1948-ലെ ഇന്തോ – പാക് യുദ്ധത്തിൽ യുദ്ധാവശ്യങ്ങൾക്കായി 2,000 ജീപ്പുകൾ വാങ്ങാനുള്ള കരാർ നൽകിയതിൽ തന്നെ അഴിമതി ആരോപണം ഉയർന്നു വന്നിരുന്നു. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി ആരോപണം.

എന്നാൽ നെഹ്‌റുവിനെ കമ്യൂണിസ്റ്റുകാർ ഇന്നെങ്ങനെയാണ് അവതരിപ്പിക്കുന്നത്? നെഹ്‌റുവിനെ അധിക്ഷേപിക്കാനോ പരിഹസിക്കാനോ കമ്യൂണിസ്റ്റുകളെ കാണുന്നുണ്ടോ? ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ച് വിടീപ്പിച്ച ആള് കൂടിയാണെന്ന് ഓർക്കണം. സംഘികൾ നെഹ്‌റുവിനെതിരെ നടത്തുന്ന ഡീഫെയിം ക്യാമ്പയിനെ പോലും ചരിത്രവും ഡേയ്റ്റയും പറഞ്ഞ് നേരിടാൻ കോൺഗ്രസുകാരെ കണ്ടില്ലെങ്കിലും കമ്യൂണിസ്റ്റുകാർ മുന്നിലുണ്ടാകും.

ആ ജവഹർ ലാൽ നെഹ്‌റു ഏറ്റവും ബഹുമാനം നൽകിപ്പോന്ന രാഷ്ട്രീയ നേതാവായിരുന്നു സഖാവ് എ. കെ ഗോപാലൻ. എ.കെ.ജി സഭയിൽ പ്രസംഗിക്കുന്ന ദിവസം തന്റെ പാർടി അംഗങ്ങളോട് സഭയിൽ ഹാജരാകാൻ പറഞ്ഞ നേതാവ്. ആ എ.കെ.ജിയെ പ്രതിപക്ഷ ബഹുമാനത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് അധിക്ഷേപിക്കുകയും ഡീഫെയിം ചെയ്യുകയും ഇന്നും അത് തുടരുകയും ചെയ്യുന്നവരാണ് പുതുതലമുറ യു.ഡി.എഫുകാർ.

സൈബർ കോൺഗ്രസ് മുൻ ലീഡർ വി.ടി ബൽറാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പതിറ്റാണ്ട് കണ്ട ഏറ്റവും അശ്ലീലകരമായ നിലയിൽ സൈബർ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചു. ഉമ്മൻ ചാണ്ടി അടക്കമുള്ള സീനിയർ കോൺഗ്രസ് നേതാക്കൾ പോലും അവരെ തള്ളി പറഞ്ഞു. കാരണം അഴിമതി അടക്കമുള്ള സകല കോൺഗ്രസ് ഉഡായിപ്പുകളും സ്വായത്തമാക്കിയ അവർക്ക് പോലും അന്യമായ തരം രീതികളായിരുന്നു ആ പെർവേഷൻ സംഘത്തിന്റേത്.

അതിന് ശേഷം ഏറ്റവും ഹീനവും അശ്ലീലകരവുമായ നിലയിൽ വലത് സൈബർ ഹൂളിഗൻ സംഘം നടത്തിയ ‘വേട്ടയാണ്’ വടകരയിൽ സഖാവ് കെ. കെ ശൈലജ ടീച്ചർക്ക് നേരെ കണ്ടത്. ‘ഡീഫെയിം’ എന്നതിന്റെ സകല അതിർത്തികളും ലംഘിച്ചു കൊണ്ട് സംഘികളെ പോലും നാണിപ്പിക്കുന്ന തരം വേട്ട. കൊട്ടിക്കലാശ ദിനം പോലും തുടർന്ന അധിക്ഷേപ പരമ്പര.

ശൈലജ ടീച്ചർക്ക് നേരെയുള്ള കോവിഡ് കള്ളി എന്ന വിളി സൈബർ കോൺഗ്രസ് ഔദ്യോഗികമായി തന്നെ കോയിൻ ചെയ്ത് ഹൂളിഗൻ സംഘത്തിന് ഇട്ട് കൊടുത്തതാണ്. അങ്ങനെയൊരു അഴിമതി ആരോപണം ഉന്നയിക്കുന്നവരിൽ സ്കൂളിന്റെ പടി ചവിട്ടിയവർക്ക് പോലുമറിയാം എത്രമാത്രം ബാലിശമാണ് ആ ആരോപണമെന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കുത്തിത്തിരിപ്പിനായി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞു കൊണ്ട് ട്രോജൻ പേജുകളുണ്ടാക്കി ക്യാമ്പയിനും നടത്തിയ അതേ ആൾക്കാരാണെന്ന് ഓർക്കണം.

വ്യക്തി അധിക്ഷേപമാണ്, അത് മാത്രമാണ് രാഷ്ട്രീയ പോരാട്ടമെന്ന് ഉറച്ചു വിശ്വസിക്കുന്നവരും അത് മാത്രമാണ് തങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയമെന്ന് തെളിയിക്കുകയും ചെയ്ത ഈ നിയോ യൂത്ത് കോൺഗ്രസ് – ലീഗുകാരാണ് ഇനിയങ്ങോട്ട് ആ പാർടിയെ നയിക്കാൻ പോകുന്നത്. ‘എടീ, തള്ള, കള്ളീ..’ തുടങ്ങിയവ മാത്രമാണ് ആ കൂട്ടത്തിൽ എഴുതാൻ പറ്റുന്ന വാക്കുകൾ. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള വനിതക്ക് നേരെയാണ് ഈ ആക്രമണം എന്നോർക്കണം.

വോട്ടർമാർ വിധിയെഴുതി. ആരൊക്കെ ജയിക്കുമെന്നോ തോൽക്കുമെന്നോ എന്നത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴറിയാം. എന്നാൽ കേവലമൊരു തെരഞ്ഞെടുപ്പ് കാലത്തിനിടെ യു.ഡി.എഫ് വലതുപക്ഷം കൊണ്ടെത്തിച്ച രാഷ്ട്രീയ സംസ്കാരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കൂടിയാണ് കേരളം ഇനി പഠിക്കേണ്ടത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News