ഐ.എസ്.ആർ.ഒ ചെയർമാനായി വീണ്ടും ഒരു മലയാളി. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്റർ ഡയറക്ടർ വി നാരായണനെ ഐ.എസ്.ആർ.ഒ ചെയ്യാനായിനിയമിച്ചു. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷൻ്റെ ചുമതലയും നാരായണനായിരിക്കും. സ്പേസ് കമ്മിഷൻ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണൻ നാഗർകോവിൽ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്.
വിക്ഷേപണ വാഹനങ്ങൾക്ക് ആയുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജുകളുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന എൽപിഎസ്സിയുടെ ടെക്‌നോ മാനേജീരിയൽ ഡയറക്ടർ അദ്ദേഹം. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984ലാണ് ഐഎസ്ആർഒയിലെത്തുന്നത്.
1989-എൽഐഐടിഐടി ഖരക്പൂരിൽ ഒന്നാം ക്ലാസോടെ ക്രയോജനിക് എഞ്ചിനീയറിംഗിൽ എംടെക് പൂർണമാക്കി ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്ററിൽ (എൽപിഎസ്സി) ക്രയോജനിക് പ്രൊപ്പൽഷൻ ഏരിയയിൽ ചേർന്നു.
ISRO-യുടെ ജിയോസിൻക്രണസ് വിക്ഷേപണ വാഹനങ്ങളായ GSLV Mk-II & GSLV Mk-III എന്നിവയ്ക്ക് 2-ടൺ, 4-ടൺ ക്ലാസ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ ജിയോ ട്രാൻസ്ഫർ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശേഷിയുള്ള ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജുകൾ ഉണ്ട്. ഡോ. വി നാരായണൻ, നിലവിൽ എൽപിഎസ്‌സി-ഐപിആർസി കോ-ഓർഡിനേഷൻ കമ്മിറ്റിയും പ്രോഗ്രാം മാനേജ്‌മെൻ്റ് കൺസൾട്ടേഷനുമാണ്.























