7 March 2026

ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് തയ്ബ’; വിശദാംശങ്ങൾ

ഷെയ്ഖുപുരയിലെ മുരിദ്കെയിലെ നംഗൽ സഹ്ദാനിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ- ഇ- തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്

വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:

മർകസ് തയ്ബ, ലഷ്‌കർ- ഇ- തൊയ്ബ, മുരിദ്കെ, പഞ്ചാബ്

2000ൽ സ്ഥാപിതമായ മർകസ് തൈബ, പാകിസ്ഥാനിലെ പഞ്ചാബിലെ ഷെയ്ഖുപുരയിലെ മുരിദ്കെയിലെ നംഗൽ സഹ്ദാനിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ- ഇ- തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. 82 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തിൽ മദ്രസകൾ, ഒരു മാർക്കറ്റ്, തീവ്രവാദ സംഘടനകൾക്കുള്ള താമസസ്ഥലം, കായിക സൗകര്യം, ഒരു മത്സ്യ ഫാം, കാർഷിക മേഖലകൾ എന്നിവ ഉൾപ്പെടുന്നു.

ഈ സമുച്ചയത്തിൽ ആയുധ, ശാരീരിക പരിശീലന സൗകര്യങ്ങളും, പാകിസ്ഥാനിൽ നിന്നും വിദേശത്ത് നിന്നുമുള്ള ആളുകളെ തീവ്രവാദികളാക്കാനും പ്രബോധനം ചെയ്യാനും വേണ്ടിയുള്ള ദവാ (ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കൽ) എന്ന പ്രവർത്തനവും ഉണ്ട്. പുരുഷ തീവ്രവാദികൾക്ക് മതപരമായ പ്രബോധനം നൽകുന്ന ഒരു ‘സൂഫ’ അക്കാദമിയും സ്ത്രീകൾക്കായി ഒരു പ്രത്യേക ‘സൂഫ’ വിദ്യാഭ്യാസ കേന്ദ്രവും മർകസിൽ പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളെ സായുധ ജിഹാദിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനായി ഈ മർകസ് കൂണുപോലെ വളരുന്ന ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു. ഇതിനെ ഒരു ഭീകര ഫാക്‌ടറിയോട് താരതമ്യപ്പെടുത്താം. പ്രതിവർഷം ഏകദേശം 1,000 യുവാക്കളെ ഇവിടെ ചേർക്കുന്നു.

ലഷ്‌കർ- ഇ- തൊയ്ബയും ജമാഅത്ത് ഉദ്‌വദയും തങ്ങളുടെ മുഴുവൻ ഭീകര നേതൃത്വത്തിനും ആനുകാലിക പരിശീലനം നൽകുന്നത് ഈ കേന്ദ്രത്തിലാണ്. 2000ൽ മർകസ് തൈബ സമുച്ചയത്തിനുള്ളിൽ ഒരു പള്ളിയും ഗസ്റ്റ് ഹൗസും നിർമ്മിക്കുന്നതിനായി ഒസാമ ബിൻ ലാദൻ 10 മില്യൺ രൂപ ധനസഹായം നൽകി.

പാകിസ്ഥാൻ്റെ ഇൻ്റെർ- സർവീസസ് ഇൻ്റെലിജൻസിൻ്റെ (ഐഎസ്‌ഐ) നിർദ്ദേശപ്രകാരം, അജ്‌മൽ കസബ് ഉൾപ്പെടെ 26/11 മുംബൈ ഭീകരാക്രമണത്തിലെ എല്ലാ കുറ്റവാളികൾക്കും ഈ കേന്ദ്രത്തിൽ നിന്നാണ് ‘ദൗറ- ഇ-റിബ്ബത്ത്’ (രഹസ്യാന്വേഷണ പരിശീലനം) നൽകിയത്.

26/11 ഭീകരാക്രമണത്തിൻ്റെ പ്രധാന ഗൂഢാലോചനക്കാരായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും തഹാവൂർ ഹുസൈൻ റാണയും സാക്കി- ഉർ-റഹ്‌മാൻ ലഖ്‌വിയുടെ നിർദ്ദേശപ്രകാരം, അബ്‌ദുൾ റഹ്‌മാൻ സയ്യിദ് എന്ന പാഷ, ഹാരൂൺ, ഖുറം (സഹ ഗൂഢാലോചനക്കാർ) എന്നിവരോടൊപ്പം മുരിദ്‌കെയെ സന്ദർശിച്ചുവെന്നും റിപ്പോർട്ടുകളിൽ ഉദ്ധരിക്കുന്നു.

പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.

ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജയ്ഷ്- ഇ- മുഹമ്മദ് (എൽഇടി) എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ സ്റ്റാൻഡ് ഓഫ് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News