24 April 2025

‘വിവാഹം 16ന്, ഭീകര ദുരന്തം 22ന്’; നാവിക ഉദ്യോഗസ്ഥൻ്റെ ഭാര്യ കണ്ണീരണിഞ്ഞു മൃതദേഹത്തെ സല്യൂട്ട് ചെയ്‌തു

"ജയ് ഹിന്ദ്" വിളിച്ചു, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവായ ജവാന് വിടവാങ്ങൽ സല്യൂട്ട് നൽകി

ഇന്ത്യൻ നാവികസേനയിലെ ഒരു ലെഫ്റ്റനന്റിനെ വിവാഹം കഴിച്ച അവർ ഹണിമൂൺ ചെലവഴിക്കാൻ ജമ്മു കാശ്‌മീരിലേക്ക് പോയതാണ്. ഒരു ആഴ്‌ചക്കുള്ളിൽ ഭർത്താവിൻ്റെ ശവപ്പെട്ടിയിൽ കെട്ടിപ്പിടിച്ച് ആശ്വസ വാക്കുകളില്ലാതെ കരഞ്ഞു, ദുഃഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ആ യുവതിക്ക്. എന്നിട്ടും, നിവർന്നു നിന്ന് “ജയ് ഹിന്ദ്” വിളിച്ചു, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവായ ജവാന് വിടവാങ്ങൽ സല്യൂട്ട് നൽകി.

ഹരിയാനയിലെ കർണാലിൽ നിന്നുള്ള 26 വയസുകാരനായ ലെഫ്റ്റനന്റ് വിനയ് നർവാൾ ഏപ്രിൽ 16നാണ് ഹിമാൻഷി നർവാളിനെ വിവാഹം കഴിച്ചത്. മൂന്ന് ദിവസത്തിന് ശേഷം വിവാഹ സൽക്കാരം നടന്നു. തിങ്കളാഴ്‌ച ദമ്പതികൾ കശ്‌മീരിലേക്ക് പോയി.

ഒരു ദിവസത്തിനുശേഷം, പഹൽഗാമിനടുത്തുള്ള ബൈസരനിലെ മനോഹരമായ പുൽമേട്ടിൽ ‘ഭേൽപുരി’ ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയായിരുന്നു. ഒരു തീവ്രവാദി ലെഫ്റ്റനന്റ് വിനയ് നർവാളിൻ്റെ തലയിൽ വെടിവച്ചു. മുഖത്ത് രക്തം തെറിച്ചുവീണ ഭാര്യ ഹിമാൻഷി ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നു: “ഞങ്ങൾ ഭേൽപുരി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് എൻ്റെ ഭർത്താവിനെ വെടിവച്ചു…”

ലെഫ്റ്റനന്റ് നർവാളിൻ്റെ മൃതദേഹം ബുധനാഴ്‌ച ഡൽഹിയിലേക്ക് കൊണ്ടുവന്നപ്പോൾ ഹിമാൻഷി അതിനരികിൽ നിന്നു. “അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു… എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ അഭിമാനിപ്പിക്കും,” അടക്കാനാവാത്ത സങ്കടത്തോടെ കരഞ്ഞുകൊണ്ട് അവർ ശവപ്പെട്ടി കെട്ടിപ്പിടിച്ചു.

“നാമെല്ലാവരും എല്ലാ വിധത്തിലും അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കണം… എല്ലാ വിധത്തിലും,” ശവപ്പെട്ടിക്ക് മുന്നിൽ നാവികസേന ഉദ്യോഗസ്ഥൻ്റെ തലയുയർത്തി നിൽക്കുന്ന തൊപ്പിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് യുവതി പറഞ്ഞു.

നാവികസേനയിലെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും മറ്റുള്ളവരും നോക്കി നിൽക്കുമ്പോൾ കണ്ണുനീർ തുടക്കുകയും നിവർന്നു നിന്ന് സ്വയം ശാന്തയായി ഭർത്താവിനെ അഭിവാദ്യം ചെയ്യുകയും “ജയ് ഹിന്ദ്” പറയുകയും ചെയ്യുന്നത് കരളലിയിപ്പിക്കുന്ന കാഴ്‌ചയായി.

നാവികസേനയിൽ രണ്ട് വർഷം മുമ്പ് ചേരുകയും കൊച്ചിയിൽ നിയമിക്കപ്പെടുകയും ചെയ്‌ത വിനയ് നർവാൾ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട ബൈസാരൻ മലനിരകളിലെ അതിശയകരമായ കാഴ്‌ചകളുള്ള പുൽമേടുകൾ തൻ്റെ ചോരത്തുള്ളികളാൽ ചുവക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇൻ്റെലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 26 പേരിൽ ഒരാളായിരുന്നു വിനയ് നർവാൾ.

“സർവീസസ് സെലക്ഷൻ ബോർഡിൽ നിന്ന് നർവാൾ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. നാവികസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റാവുകയും 18 മാസം മുമ്പ് സ്ഥാനക്കയറ്റം ലഭിച്ചു. അദ്ദേഹം ഒരു ലെഫ്റ്റനന്റായി,” അഭിമാനിയായ നർവാളിൻ്റെ മുത്തച്ഛൻ ഓർമ്മിച്ചു. “ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇനിയിപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല,” -അദ്ദേഹം പരിതപിച്ചു.

Share

More Stories

എംബാപ്പെ വരും; കോപ്പോ ഡെൽ റേ ഫൈനലിൽ ബൂട്ട് അണിഞ്ഞേക്കും

0
ബാഴ്‌സലോണക്ക് എതിരെ നടക്കുന്ന കോപ്പാ ഡെൽ റേ ഫൈനലിൽ പരുക്ക് ഭേദമായി കിലിയൻ എംബാപ്പെ ശനിയാഴ്‌ച കളിച്ചേക്കുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗയിൽ അടക്കമുള്ള എംബാപ്പെയുടെ അസാന്നിധ്യം...

പഹൽഗാമിലെ കൊലയാളികൾ; ആക്രമണത്തിന് പിന്നിലെ മൂന്ന് തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്ത്

0
ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഇവരെല്ലാം ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും വിദേശികളാണെന്നും ഏജൻസികൾ പറഞ്ഞു. ദുരന്തത്തെ...

തിരിച്ചടിച്ച് ഇന്ത്യ; ബാരാമുള്ളയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ വധിച്ചു

0
ജമ്മു കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറിയ ഭീകരരെ തടഞ്ഞ് അതിര്‍ത്തി രക്ഷാസേന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

ഭീകര ആക്രമണ ആദ്യ പ്രസ്‌താവന പാകിസ്ഥാൻ്റെ പ്രതിരോധ മന്ത്രി പറഞ്ഞു, ഇന്ത്യയെ കുറ്റപ്പെടുത്തി

0
ജമ്മു കാശ്‌മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണം പാകിസ്ഥാൻ്റെ പങ്കിനെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നിരപരാധികളായ സാധാരണക്കാരെയാണ് ഈ ആക്രമണത്തിൽ ലക്ഷ്യം വച്ചത്. ഇത് രാജ്യമെമ്പാടും രോഷത്തിന് കാരണമായി....

ഭീകരർ പഹൽഗാമിലെ ബൈസരൺ താഴ്വര ആക്രമണത്തിന് എന്തുകൊണ്ട് തിരഞ്ഞെടുത്തു?

0
തെക്കൻ കാശ്‌മീരിലെ പഹൽഗാമിൽ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രത്തിന് നേരെ ഭീകരർ അഴിച്ചുവിട്ട ആക്രമണത്തിൻ്റെ നടുക്കം മാറാതെ രാജ്യം. ആക്രമണത്തിൽ കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് ഒടുവിൽ ലഭിക്കുന്ന...

സിവില്‍ സര്‍വീസ്; കേരളത്തില്‍ യോഗ്യത 41 പേര്‍ക്ക്, ഒന്നാമത് ആല്‍ഫ്രഡ് തോമസ്, വിജയ തിളക്കത്തിൽ കാസർകോടും

0
തിരുവനന്തപുരം / കാസർകോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് യോഗ്യത നേടിയത് 41 പേര്‍. 33-ാം റാങ്കുനേടിയ കോട്ടയം പാലാ സ്വദേശി ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍...

Featured

More News