7 March 2026

‘വിവാഹം 16ന്, ഭീകര ദുരന്തം 22ന്’; നാവിക ഉദ്യോഗസ്ഥൻ്റെ ഭാര്യ കണ്ണീരണിഞ്ഞു മൃതദേഹത്തെ സല്യൂട്ട് ചെയ്‌തു

"ജയ് ഹിന്ദ്" വിളിച്ചു, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവായ ജവാന് വിടവാങ്ങൽ സല്യൂട്ട് നൽകി

ഇന്ത്യൻ നാവികസേനയിലെ ഒരു ലെഫ്റ്റനന്റിനെ വിവാഹം കഴിച്ച അവർ ഹണിമൂൺ ചെലവഴിക്കാൻ ജമ്മു കാശ്‌മീരിലേക്ക് പോയതാണ്. ഒരു ആഴ്‌ചക്കുള്ളിൽ ഭർത്താവിൻ്റെ ശവപ്പെട്ടിയിൽ കെട്ടിപ്പിടിച്ച് ആശ്വസ വാക്കുകളില്ലാതെ കരഞ്ഞു, ദുഃഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ആ യുവതിക്ക്. എന്നിട്ടും, നിവർന്നു നിന്ന് “ജയ് ഹിന്ദ്” വിളിച്ചു, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവായ ജവാന് വിടവാങ്ങൽ സല്യൂട്ട് നൽകി.

ഹരിയാനയിലെ കർണാലിൽ നിന്നുള്ള 26 വയസുകാരനായ ലെഫ്റ്റനന്റ് വിനയ് നർവാൾ ഏപ്രിൽ 16നാണ് ഹിമാൻഷി നർവാളിനെ വിവാഹം കഴിച്ചത്. മൂന്ന് ദിവസത്തിന് ശേഷം വിവാഹ സൽക്കാരം നടന്നു. തിങ്കളാഴ്‌ച ദമ്പതികൾ കശ്‌മീരിലേക്ക് പോയി.

ഒരു ദിവസത്തിനുശേഷം, പഹൽഗാമിനടുത്തുള്ള ബൈസരനിലെ മനോഹരമായ പുൽമേട്ടിൽ ‘ഭേൽപുരി’ ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയായിരുന്നു. ഒരു തീവ്രവാദി ലെഫ്റ്റനന്റ് വിനയ് നർവാളിൻ്റെ തലയിൽ വെടിവച്ചു. മുഖത്ത് രക്തം തെറിച്ചുവീണ ഭാര്യ ഹിമാൻഷി ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നു: “ഞങ്ങൾ ഭേൽപുരി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് എൻ്റെ ഭർത്താവിനെ വെടിവച്ചു…”

ലെഫ്റ്റനന്റ് നർവാളിൻ്റെ മൃതദേഹം ബുധനാഴ്‌ച ഡൽഹിയിലേക്ക് കൊണ്ടുവന്നപ്പോൾ ഹിമാൻഷി അതിനരികിൽ നിന്നു. “അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു… എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ അഭിമാനിപ്പിക്കും,” അടക്കാനാവാത്ത സങ്കടത്തോടെ കരഞ്ഞുകൊണ്ട് അവർ ശവപ്പെട്ടി കെട്ടിപ്പിടിച്ചു.

“നാമെല്ലാവരും എല്ലാ വിധത്തിലും അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കണം… എല്ലാ വിധത്തിലും,” ശവപ്പെട്ടിക്ക് മുന്നിൽ നാവികസേന ഉദ്യോഗസ്ഥൻ്റെ തലയുയർത്തി നിൽക്കുന്ന തൊപ്പിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് യുവതി പറഞ്ഞു.

നാവികസേനയിലെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും മറ്റുള്ളവരും നോക്കി നിൽക്കുമ്പോൾ കണ്ണുനീർ തുടക്കുകയും നിവർന്നു നിന്ന് സ്വയം ശാന്തയായി ഭർത്താവിനെ അഭിവാദ്യം ചെയ്യുകയും “ജയ് ഹിന്ദ്” പറയുകയും ചെയ്യുന്നത് കരളലിയിപ്പിക്കുന്ന കാഴ്‌ചയായി.

നാവികസേനയിൽ രണ്ട് വർഷം മുമ്പ് ചേരുകയും കൊച്ചിയിൽ നിയമിക്കപ്പെടുകയും ചെയ്‌ത വിനയ് നർവാൾ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട ബൈസാരൻ മലനിരകളിലെ അതിശയകരമായ കാഴ്‌ചകളുള്ള പുൽമേടുകൾ തൻ്റെ ചോരത്തുള്ളികളാൽ ചുവക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇൻ്റെലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 26 പേരിൽ ഒരാളായിരുന്നു വിനയ് നർവാൾ.

“സർവീസസ് സെലക്ഷൻ ബോർഡിൽ നിന്ന് നർവാൾ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. നാവികസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റാവുകയും 18 മാസം മുമ്പ് സ്ഥാനക്കയറ്റം ലഭിച്ചു. അദ്ദേഹം ഒരു ലെഫ്റ്റനന്റായി,” അഭിമാനിയായ നർവാളിൻ്റെ മുത്തച്ഛൻ ഓർമ്മിച്ചു. “ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇനിയിപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല,” -അദ്ദേഹം പരിതപിച്ചു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News