20 April 2025

കാഴ്ചയുടെ പുതിയൊരു മാനവുമായി ലോകരാജ്യങ്ങളിൽ പ്രദർശനം ഒരുക്കി മലയാളിയായ മിഥുൻ ഗോപി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പൈന്റിങ്ങിൽ ബിരുദം നേടിയ മിഥുൻ ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തന്റെ യാത്ര ലണ്ടനിലെ വെർമിൻസ്റ്റർ യൂണിവേഴ്സിറ്റിയിലേക്ക് ആയിരുന്നു.

| ശ്യാം സോർബ

പ്രാഥമിക വർണങ്ങൾക്കും അപ്പുറത്ത്, അവയുടെ മറ്റൊരു കലാപരമായ മാനങ്ങൾ കണ്ടെത്തി ആവിഷ്ക്കാരത്തിന്റെ പുത്തൻ ഭാവങ്ങൾ ഒരുക്കുകയാണ് ലണ്ടനിലെ ദി നെഹ്‌റു സെന്ററിൽ മലയാളിയായ മിഥുൻ ഗോപി. ഫ്രാൻസിലും ആംസ്റ്റർഡാമിലും ഉൾപ്പെടെ തന്റെ ആവിഷ്ക്കാരങ്ങളുടെ പ്രദര്ശനം നടത്തിയ മിഥുൻ ഗോപി എന്ന കലാകാരൻ തന്റെ യാത്ര ആരംഭിക്കുന്നത് ഇവിടെ കേരളത്തിൽ നിന്നുമാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പൈന്റിങ്ങിൽ ബിരുദം നേടിയ മിഥുൻ ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തന്റെ യാത്ര ലണ്ടനിലെ വെർമിൻസ്റ്റർ യൂണിവേഴ്സിറ്റിയിലേക്ക് ആയിരുന്നു. ആ കാലയളവിൽ അത്രയും താൻ കണ്ട കാഴ്ചകളും നിറങ്ങളും കോർത്ത മിഥുൻ ചിത്രകലയിൽ തീർക്കുന്നത് അത്യപൂർവ്വ കാഴ്ചകളാണ്. ഫ്രാൻസിലെ ഫുൾ ഗാലറിയിലും നെതര്ലാണ്ടിലെ ഗല്ലെറിയ ഡി സ്കാൻസിലും ഹൈദരാബാദിലെ കലാകൃതിആര്ട്ട് ഗാലറിയിലും ഉൾപ്പെടെ ലോകത്തിലെ നാനാ ഭാഗങ്ങളിലും തന്റെ സോളോ പ്രദര്ശനം ഒരുക്കുമ്പോൾ നമ്മളും മിഥുൻ ഗോപി എന്ന കലാകാരനെ മലയാളികളും അറിയേണ്ടതുണ്ട്, മിഥുന്റെ വരകൾ പഠിക്കേണ്ടതുണ്ട്.

ഇതിനോടകം ഇരുപതിന്‌ മുകളിൽ പ്രദർശനങ്ങൾ ആണ് മിഥുൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം പൂർത്തിയാക്കിയത്. ഓർമ്മകളിൽ നിന്നും ചികഞ്ഞെടുക്കുന്ന സാങ്കൽപ്പിക പ്രകൃതി ദൃശ്യങ്ങളെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകത്തോടൊപ്പം ചേർത്ത് അതിന്റെ സമകാലിക വ്യാഖ്യാനങ്ങളിൽ പുതിയ അർഥങ്ങൾ സന്നിവേശിപ്പിക്കുന്നവയാണ് മിഥുന്റെ ചിത്രങ്ങൾ. പാരമ്പര്യവും പുരാണവും ഭൂമിയും ആകാശവും പ്രകൃതിയും എണ്ണമറ്റ നിറക്കൂട്ടുകളിലേക്ക് ആഴത്തിൽ മുങ്ങി നിവരുമ്പോൾ വിരിയുന്നത് പുത്തൻ ആവിഷ്‌ക്കാര സൗന്ദര്യമാണ്.

‘VIA’ എന്നാണു മിഥുൻ പ്രദര്ശനങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. പേര് പോലെ തന്നെ കേരളം വഴി, ഹൈദരാബാദ് വഴി, ഡൽഹി വഴി, ഫ്രാൻസ് വഴി, ആംസ്റ്റർഡാം വഴി ലണ്ടനിൽ എത്തി നിൽക്കുന്ന യാത്ര. എവിടെ നിന്നുമുള്ള അഡാപ്റ്റേഷനുകൾ അല്ല മിഥുന്റെ ചിത്രങ്ങൾ. അത് സ്വയം കണ്ടെത്തലുകളുടെ അബ്‌സേർഡ് രൂപങ്ങൾ ആണ്.

മനുഷ്യന്റെ അസ്തിത്വങ്ങളിലേക്ക് ഭയവും സ്നേഹവും ഏകാന്തതയും പ്രകൃതിയിലെ അസംബന്ധ കാഴ്ചകൾക്ക് ഒപ്പം കൈകൾ കോർത്ത് മിഥുന്റെ കാൻവാസിലേക്ക് കയറുമ്പോൾ അത് കാഴ്ചയുടെ പുതിയൊരു മാനം ഒരുക്കുന്നു. ഒപ്പം തന്നെ ഭൂമിശാസ്ത്ര പരവും രാഷ്ട്രീയവും വൈകാരികവുമായ മേഖലകളിലൂടെ സഞ്ചരിക്കുന്ന ഒരു മെറ്റാഫിസിക്കൽ അന്വേഷണമായി സങ്കല്പിക്കപ്പെട്ട “വീട്” എന്ന ആശയത്തെ കേന്ദ്രീകൃതമായി വെക്കുന്നുണ്ട് ഈ കലാകാരൻ.

Share

More Stories

‘ഇത് കർണി അല്ല, യോഗി സേനയാണ്’: അഖിലേഷ് യാദവ്

0
സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി രാംജിലാൽ സുമൻ റാണ സംഗയെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയ ചൂടിനെ ഗണ്യമായി ഉയർത്തി. ഈ പ്രസ്‌താവനയ്ക്ക് ശേഷം കർണി സേനയുടെ പ്രതിഷേധം ശക്തമായി. ഇത് എംപി...

അസമിൽ രണ്ടിടങ്ങളിലായി 71 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

0
വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി രൂപയുടെ മയക്കുമരുന്ന് വസ്‌തുക്കൾ അമിൻഗാവിൽ നിന്നും അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇത്രയും പിടികൂടിയത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40...

‘ഔറംഗസേബ് നായകനല്ല’; മഹാറാണ പ്രതാപും, ശിവജി മഹാരാജ് ഒക്കെയാണ് യഥാര്‍ത്ഥ നായകർ: മന്ത്രി രാജ്‌നാഥ് സിങ്

0
ഔറംഗസേബ് ജനങ്ങളെ വലിയ തോതില്‍ ദ്രോഹിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളോട് അദ്ദേഹം പല അനീതികളും കാട്ടി. ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നിട്ടും ഔറംഗസേബിനെ നായക പരിവേഷം നല്‍കുന്നുവെന്നും...

കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കാൻ; കുഞ്ഞുങ്ങളുടെ ഡയറി കുറിപ്പുകള്‍ ഇനി സ്‌കൂൾ പുസ്‌തകത്തിലും

0
'ഞാൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ ഒരു മഞ്ഞ കിളി പുളി മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു…' ഒന്നാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ അർഷിക് പിഎം കുറച്ചുകാലം മുമ്പ് തൻ്റെ ഡയറിയിൽ എഴുതിയതാണിത്....

മുസ്‌തഫബാദില്‍ കെട്ടിടം തകർന്ന മരണം 11 ആയി; അന്വേഷണത്തിന് ഉത്തരവിട്ടു

0
ഡല്‍ഹി മുസ്‌തഫബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ അഞ്ചുപേർ പരുക്കേറ്റ് ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്‌ച...

ഹാഫ് മാരത്തണിൽ മനുഷ്യർക്ക് എതിരെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ മത്സരം

0
ചൈനയിലെ ബീജിംഗിൽ ശനിയാഴ്‌ച നടന്ന യിഷ്വാങ് ഹാഫ് മാരത്തണിൽ ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഒപ്പം ഇരുപത്തിയൊന്ന് ഹ്യൂമനോയിഡ് റോബോട്ടുകളും പങ്കെടുത്തു. 21 കിലോമീറ്റർ (13 മൈൽ) ദൈർഘ്യമുള്ള ഒരു മത്സരത്തിൽ മനുഷ്യരോടൊപ്പം ഇത്തരം യന്ത്രങ്ങൾ...

Featured

More News