7 March 2026

ഡിജിറ്റൽ ഇന്ത്യ: എലിയും മനുഷ്യനും; യുപി പോലീസിന്റെ രണ്ട് കാഴ്ചപ്പാടുകളും

തെരുവിൽ ഓരോ ആഘോഷ ദിനങ്ങളും അക്രമ ദിനങ്ങൾ ആകുമ്പോഴും, മനുഷ്യർ കൊലചെയ്യപെടുകയും ചെയ്യുമ്പോൾ അതെല്ലാം പതിവ് വാർത്തകൾ എന്നപോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളിൽ ചീറ്റകളും കാനന സവാരിയും എലിയും പശുക്കളും സ്ഥാനം നേടുന്നു. ഇതാണ് മാറിയ ഇന്ത്യ അഥവാ ഡിജിറ്റൽ ഇന്ത്യ

| രജിത

ലഖിംപൂർ ഖേരിയിലെ കാശി റാം ഏരിയയിലെ ഒരു സംസ്ഥാന സർക്കാർ വസ്‌തുവിൽ ഉച്ചഭാഷിണി സ്ഥാപിക്കുകയും കൂട്ട പ്രാർഥനകൾ നടത്തുകയും ചെയ്‌തുവെന്നാരോപിച്ച് ‘കലാപത്തിനും’ ‘ക്രിമിനൽ അതിക്രമത്തിനും’ പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് സംഭവം.

രണ്ടു ദിവസങ്ങൾക്കിപ്പുറം മറ്റൊരു കേസിൽ ഒരു കുറ്റപത്രം യുപി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. എലിയെ കൊന്ന കേസിലാണ് 30 പേജുള്ള കുറ്റപത്രം ഉത്തർപ്രദേശ് പോലീസ് സമർപ്പിച്ചത്. എലിയുടെ വാലിൽ കല്ലുകെട്ടി, അഴുക്കുചാലിൽ മുക്കി കൊന്ന കേസിലാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കാണ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.

എലിയ്‌ക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അണുബാധയെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ മൂലമാണ് എലി ചത്തത്.. അതേസമയം, സർക്കാർ വസ്‌തുവിൽ ഉച്ചഭാഷിണി സ്ഥാപിച്ചകേസിൽ കെട്ടിട സമുച്ചയത്തിൽ ആളുകൾ ‘നമാസ്’ അർപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രാദേശിക വലതുപക്ഷ പ്രവർത്തകനായ രാംഗോപാൽ പാണ്ഡെ സദർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മുഹമ്മദ് ആദിൽ, ജുമ്മൻ ഖാൻ, നിഷാ ഖാൻ എന്നിവരെ കൂടാതെ മറ്റ് 25 അജ്ഞാത വ്യക്തികളെയും പോലീസ് എഫ്‌ഐആറിൽ ഉൾപ്പെടുത്തുകയും അവർക്കെതിരെ ഐപിസിയുടെ സെക്ഷൻ 447 (ക്രിമിനൽ അതിക്രമം), 147 (കലാപം), 298 (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യങ്ങൾ) എന്നിവ ചുമത്തുകയും ചെയ്തു.

പരാതിക്കാരനായ രാംഗോപാൽ പാണ്ഡെ പറയുന്നതനുസരിച്ച്, “സംസ്ഥാനം നിർമ്മിച്ച കാശിറാം കോളനിയിൽ കുട്ടികൾക്കായി ഒരു വൊക്കേഷണൽ സ്കൂൾ ഉണ്ട്. ഒരു പ്രത്യേക മതത്തിൽപ്പെട്ട ചിലർ നമസ്‌കരിക്കാൻ ഇത് കയ്യേറ്റം ചെയ്തു. അവർ നമ്മുടെ മതവികാരം വ്രണപ്പെടുത്തിയിരിക്കുന്നു. അവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.” വീഡിയോ ക്ലിപ്പുകൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സർക്കിൾ ഓഫീസർ സദർ സന്ദീപ് സിംഗ് പറഞ്ഞു.

തെരുവിൽ ഓരോ ആഘോഷ ദിനങ്ങളും അക്രമ ദിനങ്ങൾ ആകുമ്പോഴും, മനുഷ്യർ കൊലചെയ്യപെടുകയും ചെയ്യുമ്പോൾ അതെല്ലാം പതിവ് വാർത്തകൾ എന്നപോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളിൽ ചീറ്റകളും കാനന സവാരിയും എലിയും പശുക്കളും സ്ഥാനം നേടുന്നു. ഇതാണ് മാറിയ ഇന്ത്യ അഥവാ ഡിജിറ്റൽ ഇന്ത്യ.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News