7 March 2026

എൻ എം വിജയന്റെ മരണവും കോൺഗ്രസ് നേതൃത്വവും

ആത്മഹത്യ ചെയ്ത കോൺഗ്രസ് മുൻ ജില്ലാ ട്രഷറർ എൻ. എം വിജയനും അദ്ദേഹത്തിന്റെ കുടുംബവും രണ്ട് ദിവസത്തോളമായി മുൻനിര കോൺഗ്രസ് നേതാക്കളിൽ നിന്ന് പലതരം അധിക്ഷേപങ്ങളേറ്റ് കൊണ്ടിരിക്കുകയാണ്.

| ശ്രീകാന്ത് പികെ

‘കുലംകുത്തി’ പ്രയോഗം ഓർമ്മയില്ലേ.. നാട്ടിലെ ഒരു പഞ്ചായത്ത്‌ തെരഞ്ഞടുപ്പിലെ സീറ്റ് വീതം വെക്കലുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയത്തെ ചൊല്ലി പാർടി വിട്ട്, പാർടി പിളർത്തി മറ്റൊരു പാർടിയുണ്ടാക്കി, ജന്മിത്വ വിരുദ്ധ കമ്യൂണിസ്റ്റ് കർഷക – തൊഴിലാളി പോരാട്ടങ്ങളുടെ വലിയ ചരിത്രം പേറുന്ന വടകര പോലൊരു പ്രദേശത്ത് പാർടിയെ ഇല്ലാതാക്കാൻ മുൻകൈയ്യെടുത്ത് നേതൃ സ്ഥാനം വഹിച്ചൊരു മനുഷ്യനെ അന്നത്തെ പാർടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വിശേഷിപ്പിച്ച പദമാണ്.

ടി.പി ചന്ദ്രശേഖരൻ എന്ന പ്രസ്തുത നേതാവ് ക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. അങ്ങേയറ്റം നിർഭാഗ്യകരമായ ആ സന്ദർഭത്തിന് ശേഷം വീണ്ടും തന്റെ പഴയ പ്രതികരത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ പാർടി സെക്രട്ടറി ‘കുലംകുത്തി കുലംകുത്തി തന്നെ’ എന്നാവർത്തിച്ചു. സാങ്കേതികമായി തീർത്തും ശരിയാണെന്ന് പറയാമെങ്കിലും അങ്ങേയറ്റം വൈകാരികമായ ഒരു സന്ദർഭത്തിൽ വളരെ ഇൻസെൻസിറ്റീവായ ഒരു പറച്ചിലാണത്. അതിന്റെ പേരിൽ അന്നത്തെ പാർടി സെക്രട്ടറി വിമർശനമർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വ്യക്തി പരമായ അഭിപ്രായം.

എന്നാൽ പിണറായി വിജയന്റെ ആ പ്രയോഗം പിന്നീട് കേരളത്തിൽ മാദ്ധ്യമ മാഫിയകൾ മുതൽ താഴോട്ട് സാഹിത്യകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, സിനിമാ താരങ്ങൾ, കലാ കാരന്മാർ എന്ന് വേണ്ട അങ്ങ് വെസ്റ്റ് ബംഗാളിൽ നിന്ന് മഹാശ്വേത ദേവിയടക്കം കേരളത്തിൽ വന്ന് ഞെട്ടി വിമർശിച്ചു. പിണറായി വിജയനെയും അയാളുടെ പാർടിയേയും കുറ്റപ്പെടുത്തി. പ്രാക്ക് പറഞ്ഞു, തെറി വിളിച്ചു. കുട്ടികളുടെ കോമഡി സ്കിറ്റിൽ മുതൽ മുതിർന്നവരുടെ ഇമോഷണൽ സ്കിറ്റിൽ വരെ ഈ പ്രയോഗം പല തവണ മിന്നി മറഞ്ഞു. ഇന്നും പലരും പിണറായി വിജയനെതിരെയും സി.പി.ഐ.എമ്മിനെതിരെയും പറയാനായി അത് ഉപയോഗിക്കാറുണ്ട്.

ആത്മഹത്യ ചെയ്ത കോൺഗ്രസ് മുൻ ജില്ലാ ട്രഷറർ എൻ. എം വിജയനും അദ്ദേഹത്തിന്റെ കുടുംബവും രണ്ട് ദിവസത്തോളമായി മുൻനിര കോൺഗ്രസ് നേതാക്കളിൽ നിന്ന് പലതരം അധിക്ഷേപങ്ങളേറ്റ് കൊണ്ടിരിക്കുകയാണ്. എൻ. എം വിജയന്റെ കത്ത് വ്യാജമാണെന്ന് മുതൽ, അദ്ദേഹത്തിന്റെ കുടുംബത്തിന് അന്തവും കുന്തവുമില്ല, കത്ത് കുടുംബം കെട്ടിച്ചമച്ചത്, ക്ലാരിറ്റിയില്ല എന്ന് തുടങ്ങി പരേതനെയും കുടുംബത്തെയും പരമാവധി അധിക്ഷേപിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നത് ഏതെങ്കിലും സൈബർ കോൺഗ്രസുകാരല്ല ; കെ. സുധാകരൻ, വി.ഡി സതീശൻ, രമേഷ് ചെന്നിത്തല തുടങ്ങിയ ഒന്നാം നിര നേതാക്കളാണ്.

മരിക്കുന്ന നിമിഷവും തന്റെ പാർടിക്ക് പേരുദോഷമുണ്ടാകരുത് എന്നാഗ്രഹിച്ച, തന്റെ പാർടി നേതാക്കൾ സഹായിച്ചില്ലെങ്കിൽ മാത്രം രണ്ടാമത്തെ കത്ത് പുറത്ത് വിടാൻ മകന് കത്തെഴുതി വച്ച് അവസാന ശ്വാസത്തിലും കോൺഗ്രസ് പാർടിയോട് കൂറ് കാണിച്ച ഒരു നേതാവിനെയും ആ കുടുംബത്തെയുമാണ് ഇവർ എല്ലാവരും ലജ്ജയില്ലാതെ അധിക്ഷേപികുന്നത് എന്നോർക്കണം. എന്നാൽ കേരളത്തിലെ 90% വൈകാരിക ഭൂരിപക്ഷത്തിന്റെ മനസിനെയും അത് തൊട്ടിട്ടില്ല. സാഹിത്യ – സാംസ്‌കാരിക നായകന്മാർക്ക് കൊലപാതകസമം ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്ന മനുഷ്യനെയും കുടുംബത്തെയും വീണ്ടും അപമാനിക്കുന്നതിൽ ഒരു പരാതിയുമില്ല. ഒരു പ്രസ്താവനയില്ല, ഒപ്പിടൽ സംഘത്തിന്റെ കലാപരിപാടികളില്ല, കോലം കത്തിക്കലില്ല, കവിതയെഴുത്തില്ല, ഒന്നുമില്ല.

എന്തിന് ചൈനയിൽ പടക്കം പൊട്ടിയാൽ കമ്യൂണിസ്റ്റ് പാർടിക്കെതിരെ തൂലിക പടവാളാക്കുന്ന കല്പറ്റ നാരായണൻ മാഷിന് തൊട്ടപ്പുറം ബത്തേരിയിൽ തന്റെ തന്നെ പാർടിയുടെ നേതാവ് ഇങ്ങനെ ഹൃദയം പൊട്ടി മരിച്ചത് കണ്ട് ഹൃദയ വേദന പോലും തോന്നിയില്ല.

വൈകാരികത സ്വയമേവ ഉണ്ടാകുന്നില്ല. പരസ്പരം കൂട്ടിയും കൊടുത്തും ഉപജാപക ജീവിതം നയിക്കുന്ന കേരളത്തിലെ വലിയൊരു മാഫിയാ സംഘം അത് ഉണ്ടാക്കിയെടുക്കുന്നതാണ്. അത് ആർക്കെതിരെ എപ്പോൾ വേണമെന്ന് അവർ തീരുമാനിക്കും.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News