8 March 2026

നിജ്ജറിൻ്റെ കൊലപാതകം; ഇന്ത്യക്കെതിരായ വിവരങ്ങള്‍ വാഷിംഗ്‌ടൺ പോസ്റ്റിന് ചോര്‍ത്തി നല്‍കിയ വെളിപ്പെടുത്തൽ ചൂടുപിടിക്കുന്നു

ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ അടുത്തിടെ ആരോപിച്ചിരുന്നു

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിംഗ്‌ടൺ പോസ്റ്റിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കനേഡിന്‍ ഉദ്യോഗസ്ഥയുടെ സമ്മതം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാതാലി ഡ്രൂയീന്‍ ആണ് കുറ്റസമ്മതം നടത്തിയത്. കാനഡയ്ക്കുള്ളില്‍ നടന്ന കൊലപാതകം, കൊള്ളയടിക്കല്‍, ബലപ്രയോഗം എന്നിവയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചോര്‍ത്തി നല്‍കിയത്. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനും കാനഡയിലെ പൊതുജനങ്ങള്‍ക്കും മുമ്പാകെ ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിന് മുമ്പാണ് ചോര്‍ത്തി നല്‍കിയത്.

ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്‌പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇന്ത്യ ഒന്നിലധികം തവണ കാനഡയുടെ ആരോപണങ്ങള്‍ നിരസിക്കുകയും അവ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൂടാതെ, ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ഹാജാരാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അതേസമയം, ഇന്ത്യയുടെ വിദേശ ഇടപെടല്‍ ആരോപിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ട്രൂഡോയുടെ അനുമതി തനിക്ക് ആവശ്യമില്ലെന്ന് നതാലി കോമണ്‍സ് പബ്ലിക് സേഫ്റ്റി കമ്മറ്റിയെ അറിയിച്ചു. കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണും ഇക്കാര്യത്തില്‍ നതാലിയെ പിന്തുണച്ചു. ഇന്ത്യ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ത്യ പറഞ്ഞു.

ഇന്ത്യയുടെ വിദേശ ഇടപെടല്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കാനഡയുടെ ഭാഗം ഒരു പ്രധാന യുഎസ് പ്രസിദ്ധീകരണത്തിന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ താനും മോറിസണും ചേര്‍ന്ന് ആവിഷ്‌കരിച്ച തന്ത്രത്തിൻ്റെ ഭാഗമായാണ് വാഷിംഗ്‌ടൺ പോസ്റ്റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് നതാലിയ പറഞ്ഞു.

ഇതിനോട് പ്രതികരിച്ച് മുന്‍ പഞ്ചാബ് ഡിജിപി ശശികാന്ത് ശര്‍മ രംഗത്തെത്തി. ഇന്ത്യക്കെതിരായ കനേഡിയന്‍ ആരോപണങ്ങളെ രാഷ്ട്രീയ കുതന്ത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തെളിവുകളൊന്നുമില്ലാതെ ന്യൂഡല്‍ഹിക്കെതിരേ കുറ്റം ചുമത്തിയതിന് കാനഡയെ അദ്ദേഹം വിമര്‍ശിച്ചു. ഇതെല്ലാം രാഷ്ട്രീയ കരുനീക്കമാണെന്നും അടുത്ത വര്‍ഷം കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ശര്‍മ്മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്‌തു.

വ്യക്തമായ തെളിവ് ഹാജരാക്കാതെ കാനഡ

നിജ്ജറിൻ്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ഇല്ലെന്ന് ട്രൂഡോ അറിയിച്ചിരുന്നു. 2023 ജൂണില്‍ നിജ്ജറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് പങ്കുണ്ടെന്ന് ആര്‍സിഎംപി പറഞ്ഞതിന് പിന്നാലെയാണ് ട്രൂഡോ ആരോപണം ഉന്നയിച്ചത്. ട്രൂഡോയുടെ അവകാശവാദങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളഞ്ഞിരുന്നു. ഇത് കാനഡയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കിയിരുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News