അശ്ലീല പ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി താലിബാൻ്റെ പരമോന്നത നേതാവ് അഫ്‌ഗാൻ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ജനാലകൾ നിർമ്മിക്കുന്നത് നിരോധിച്ചു. അഫ്‌ഗാനിൽ സ്‌ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നത് നിരോധിക്കാൻ താലിബാൻ ഉത്തരവിട്ടു. നടപടി പാലിക്കൽ ഉറപ്പാക്കാൻ നഗരസഭാ അധികൃതരെ ചുമതലപ്പെടുത്തി.
താലിബാൻ ഗവൺമെൻ്റ് വക്താവ് ഡിസംബർ 29, 2024 പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, “മുറ്റം, അടുക്കള, അയൽവാസികളുടെ കിണർ, സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങൾ” ഇവിടെയെല്ലാം കാണാൻ കഴിയുന്ന ജനാലകൾ കെട്ടിടങ്ങളിൽ ഉണ്ടാകരുത്.
“സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകും,” -സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌ത ഉത്തരവിൽ പറയുന്നു.
മുനിസിപ്പൽ അധികാരികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അയൽവാസികളുടെ വീടുകൾ കാണുന്നത് സാധ്യമല്ലെന്ന് ഉറപ്പാക്കാൻ നിർമ്മാണ സൈറ്റുകൾ നിരീക്ഷിക്കേണ്ടതുണ്ട്.
അത്തരം ജാലകങ്ങൾ നിലവിലുണ്ടെങ്കിൽ “അയൽക്കാർക്ക് ഉണ്ടാകുന്ന ശല്യങ്ങൾ ഒഴിവാക്കാൻ” ഒരു മതിൽ പണിയുന്നതിനോ അല്ലെങ്കിൽ കാഴ്‌ച തടസ്സപ്പെടുത്തുന്നതിനോ ഉടമകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡിക്രി പറയുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ പൊതുയിടങ്ങളിൽ നിന്ന് സ്ത്രീകളെ ക്രമേണ മായ്ച്ചു കളയുന്നു. ഭരണകൂടം സ്ഥാപിച്ച “ലിംഗ വർണ്ണ വിവേചനത്തെ” അപലപിക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചു.
താലിബാൻ അധികാരികൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പോസ്റ്റ്- പ്രൈമറി വിദ്യാഭ്യാസം നിരോധിക്കുകയും തൊഴിൽ പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം തടയുകയും ചെയ്‌തു.
താലിബാൻ ഗവൺമെൻ്റിൻ്റെ ഇസ്ലാമിക നിയമത്തിൻ്റെ കർശനമായ പ്രയോഗത്തിന് കീഴിൽ സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും നിഷിദ്ധമാണ്. ചില പ്രാദേശിക റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകളും സ്ത്രീ ശബ്‌ദങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി. അഫ്‌ഗാൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങൾ ഇസ്ലാമിക നിയമം “ഉറപ്പാക്കുന്നു” എന്ന് താലിബാൻ ഭരണകൂടം അവകാശപ്പെടുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.























