7 March 2026

‘സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങളിൽ ജനാലകൾ പാടില്ല’; അഫ്‌ഗാനിൽ നിരോധിച്ച് താലിബാൻ

“സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകും,” -സർക്കാർ വക്താവ്

അശ്ലീല പ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി താലിബാൻ്റെ പരമോന്നത നേതാവ് അഫ്‌ഗാൻ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ജനാലകൾ നിർമ്മിക്കുന്നത് നിരോധിച്ചു. അഫ്‌ഗാനിൽ സ്‌ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നത് നിരോധിക്കാൻ താലിബാൻ ഉത്തരവിട്ടു. നടപടി പാലിക്കൽ ഉറപ്പാക്കാൻ നഗരസഭാ അധികൃതരെ ചുമതലപ്പെടുത്തി.

താലിബാൻ ഗവൺമെൻ്റ് വക്താവ് ഡിസംബർ 29, 2024 പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, “മുറ്റം, അടുക്കള, അയൽവാസികളുടെ കിണർ, സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങൾ” ഇവിടെയെല്ലാം കാണാൻ കഴിയുന്ന ജനാലകൾ കെട്ടിടങ്ങളിൽ ഉണ്ടാകരുത്.

“സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകും,” -സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌ത ഉത്തരവിൽ പറയുന്നു.

മുനിസിപ്പൽ അധികാരികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അയൽവാസികളുടെ വീടുകൾ കാണുന്നത് സാധ്യമല്ലെന്ന് ഉറപ്പാക്കാൻ നിർമ്മാണ സൈറ്റുകൾ നിരീക്ഷിക്കേണ്ടതുണ്ട്.

അത്തരം ജാലകങ്ങൾ നിലവിലുണ്ടെങ്കിൽ “അയൽക്കാർക്ക് ഉണ്ടാകുന്ന ശല്യങ്ങൾ ഒഴിവാക്കാൻ” ഒരു മതിൽ പണിയുന്നതിനോ അല്ലെങ്കിൽ കാഴ്‌ച തടസ്സപ്പെടുത്തുന്നതിനോ ഉടമകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡിക്രി പറയുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ പൊതുയിടങ്ങളിൽ നിന്ന് സ്ത്രീകളെ ക്രമേണ മായ്ച്ചു കളയുന്നു. ഭരണകൂടം സ്ഥാപിച്ച “ലിംഗ വർണ്ണ വിവേചനത്തെ” അപലപിക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചു.

താലിബാൻ അധികാരികൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പോസ്റ്റ്- പ്രൈമറി വിദ്യാഭ്യാസം നിരോധിക്കുകയും തൊഴിൽ പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം തടയുകയും ചെയ്‌തു.

താലിബാൻ ഗവൺമെൻ്റിൻ്റെ ഇസ്ലാമിക നിയമത്തിൻ്റെ കർശനമായ പ്രയോഗത്തിന് കീഴിൽ സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും നിഷിദ്ധമാണ്. ചില പ്രാദേശിക റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകളും സ്ത്രീ ശബ്‌ദങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി. അഫ്‌ഗാൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങൾ ഇസ്ലാമിക നിയമം “ഉറപ്പാക്കുന്നു” എന്ന് താലിബാൻ ഭരണകൂടം അവകാശപ്പെടുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News