7 March 2026

തീയിൽ കുരുത്ത ഒരുത്തിയിലേക്ക് കടന്ന് ചെല്ലാം

സിനിമയിലെ ഓരോ ഘട്ടങ്ങളിലും അവരോടൊപ്പം അല്ലെങ്കിൽ ആ സ്ത്രീയോടൊപ്പം നമ്മളും ഉരുകുകയായിരുന്നു അല്ലെങ്കിൽ തീയായി മാറുകയായിരുന്നു.

| അജയ് പള്ളിക്കര

സിനിമ കഴിഞ്ഞ നിമിഷം കുറച്ചു നേരം അങ്ങനെ നിശബ്ദമായി നിന്ന് പോയി. ആ കാഴ്ച്ചകളും ജീവിതവും കണ്ട് ഇപ്പോഴും മനസ്സിൽ എന്തൊക്കെയോ പോലെ. തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ ഒരുത്തീ. തീയിൽ കുരുത്ത ഒരുത്തിയിലേക്ക് കടന്ന് ചെല്ലാം. ഒരു സിനിമ കണ്ട് കഴിഞ്ഞ് മറ്റുള്ളവരോട് എന്തായാലും പോയി കാണണം എന്ന് പറയുന്ന സിനിമകൾ വിരലിലെണ്ണാന്നാവുന്നതെ ഉണ്ടാവുകയുള്ളൂ. ഈ സിനിമ കണ്ട് കഴിഞ്ഞപ്പോഴും പറയാൻ കൊതിച്ചതും അത് തന്നെയാണ്. ഒരു സംശയവും വേണ്ട വേഗം തന്നെ സിനിമ പോയി കാണുക. സിനിമ കഴിഞ്ഞ് കയ്യടിച്ചു തന്നെ ഇറങ്ങി പോരാം.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വികെ പ്രകാശ്, നവ്യാ നായർ,വിനായകൻ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. ഒരു നടന്ന സംഭവം സിനിമയാക്കിയപ്പോൾ അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നടന്ന കഥയും, അല്ലെങ്കിൽ ഇനി നടക്കാൻ സാധ്യതയുള്ള കഥയുമായി അല്ലെങ്കിൽ കാഴ്ച്ചയുമായി മാറുന്നു.

ജീവിതത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. ഭർത്താവ് ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ ജ്വല്ലറിയിൽ നിന്നും മാല വാങ്ങിക്കുകയും, പ്രത്യേക സാഹചര്യത്തിൽ ആ മാല പണയം വെക്കേണ്ടി വരുകയും ആ മാലയിൽ കുറച്ചു മാത്രമേ ഗോൾഡ് ഉള്ളൂ എന്നും ബാക്കി മെഴുകാണെന്ന് തിരിച്ചറിയുകയും സ്ത്രീയുടെ പിന്നീട് നടക്കുന്ന കാഴ്ച്ചകളാണ് സിനിമ നമുക്ക് മുന്നിൽ കാഴ്ച്ചവെക്കുന്നത്.
കഥയും, തിരക്കഥയും, സംവിധാനവും മേക്കിങ്ങും അങ്ങനെ സിനിമയിൽ എല്ലാം മികച്ചു നിന്നു.

ആദ്യം മുതൽ അവസാനം വരെ ഒറ്റ ശ്വാസത്തിൽ കണ്ട ഫീൽ ആയിരുന്നു സിനിമ നമുക്ക് സമ്മാനിച്ചത്. നമ്മുടെ ഒക്കെ ജീവിതമുണ്ടല്ലോ. പച്ചയായ മനുഷ്യരുടെ ജീവിതം ആ ജീവിത കാഴ്ച്ച തന്നെയാണ് സിനിമക്കും തരാൻ കഴിഞ്ഞത്. അത്‌ അതെ പോലെ എടുക്കാനും, നമ്മുടെ ജീവിതത്തിലെ പല സന്ദർഭങ്ങളുമായി റിലേറ്റ് ചെയ്യാനും കഴിഞ്ഞു. അതിൽ എടുത്ത് പറയാവുന്നത് അഭിനയങ്ങൾ തന്നെയാണ്. ഒരുപക്ഷെ അഭിനയം മോശമായിരുന്നേൽ നമ്മൾ സിനിമയിലേക്ക് ഇത്ര ആഴത്തിൽ ഇറങ്ങി ചെല്ലില്ലായിരുന്നു.

സ്‌ക്രീനിൽ എത്തിയവർ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ എല്ലാവരും ജീവിച്ചു കാണിച്ചു തന്നു. ഓരോ ഭാവങ്ങളും, ഡയലോഗും അത്‌ വേണ്ട രീതിയിൽ അവതരിപ്പിക്കാനും ഓരോ ജീവിത കഥാപാത്രമായി മാറാനും ഓരോരുത്തർക്കും കഴിഞ്ഞു. നവ്യാനായർ,വിനായകൻ അവരുടെ പ്രകടനങ്ങൾ എടുത്ത് പറയാം. സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുമ്പോൾ ഒരേ സമയം ആശങ്കപ്പെടാനും അതെ സമയം കയ്യടി കൊടുക്കാനുമൊക്കെ അവസരങ്ങൾ സിനിമ തരുന്നുണ്ട്.

സ്‌ക്രീനിൽ കെപിഎസി ലളിതയെ വീണ്ടും കണ്ടപ്പോൾ ചെറിയൊരു വിഷമവും വന്നു. ഓരോ സീനുകളും, ക്യാമറയും, കാഴ്ച്ചകളും കൊള്ളാമായിരുന്നു. വണ്ടികളുടെ ചെയ്‌സിങ് സീനുകളും, ക്യാമറ വെച്ച പൊസിഷനും എല്ലാ ഗംഭീരമായിരുന്നു. അതുകൊണ്ട് കാഴ്ച്ചക്ക് തന്നെ നല്ല രസമായിരുന്നു. അവസാനം ഒരു സീനുണ്ട്. സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിൽ ഒന്ന്. കള്ളന് പുറകെയുള്ള ഒരു ചെയ്‌സിങ് സീൻ. അതിനെ പറ്റി എന്താ പറയുക കണ്ട് തന്നെ ആസ്വദിക്കണം.

സിനിമയിലെ ഓരോ ഘട്ടങ്ങളിലും അവരോടൊപ്പം അല്ലെങ്കിൽ ആ സ്ത്രീയോടൊപ്പം നമ്മളും ഉരുകുകയായിരുന്നു അല്ലെങ്കിൽ തീയായി മാറുകയായിരുന്നു. വിഷമങ്ങളും, സന്തോഷവും വരുമ്പോൾ നാം അറിയാതെ നമ്മുടെ മുഖത്തും ഭാവമാറ്റം ഉണ്ടാക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല. അത്‌ തരാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയോടൊപ്പം നമ്മെ കൊണ്ടുപോകുവാൻ ഊർജം തന്ന മ്യൂസിക്കും, background മ്യൂസിക്കും നല്ല രീതിയിൽ ചെയ്ത് വെച്ചിട്ടുണ്ട്.

സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും, ഒരു ഘട്ടത്തിൽ അനുഭവിച്ച പിരിമുറുക്കവുമാണ് ഈ സിനിമ. ആ പിരിമുറുക്കത്തിലും, ആ വിഷമത്തിലും തീയായി ജ്വലിച്ചു നിൽക്കാൻ കാണിച്ച മനസ്സ്, തീയായി നിൽക്കാൻ പ്രേരിപ്പിച്ച ചുറ്റുമുള്ള മനുഷ്യന്മാർ, അവരാണ് ഓരോ സ്ത്രീയെയും തീയാകാൻ പ്രേരിപ്പിക്കുന്നതും. കത്തി ജ്വലിക്കുന്ന തീയായി സ്ത്രീ മാറട്ടെ എന്നാഗ്രഹിക്കുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News