10 May 2025

ഭീകര പരിശീലന കേന്ദ്രമായ പാക്കിസ്ഥാനിലെ ‘മർകസ് അഹ്‌ലെ ഹദീസ് ബർണാല’; വിശദാംശങ്ങൾ

ബർണാല പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്ത് കോട്ട് ജമാൽ റോഡിലാണ് മർകസ് സ്ഥിതി ചെയ്യുന്നത്

പാക്കിസ്ഥാൻ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധം എന്നും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:

മർകസ് അഹ്‌ലെ ഹദീസ് ബർണാല, ലഷ്‌കർ- ഇ- തൊയ്ബ, ഭീംബർ ജില്ല, പാകിസ്ഥാൻ അധിനിവേശ ജമ്മു കാശ്‌മീർ (PoJK)

ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ് പാക് അധീന കശ്മീരിലെ എൽഇടിയുടെ പ്രധാനപ്പെട്ട മർകസുകളിൽ ഒന്നാണ്. ഇത് പൂഞ്ച്- രജൗരി- റിയാസി സെക്ടറിലേക്ക് എൽഇടി തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിനും ഉപയോഗിക്കുന്നു. ബർണാല പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്ത് കോട്ട് ജമാൽ റോഡിലാണ് മർകസ് സ്ഥിതി ചെയ്യുന്നത്. ബർണാല പട്ടണത്തിൽ നിന്ന് 500 മീറ്ററും കോട്ട് ജെമൽ റോഡിൽ നിന്ന് 200 മീറ്ററും അകലെയാണിത്.

മർകസ് അഹ്‌ലെ ഹദീസിൽ 100- 150 തീവ്രവാദികളെ ഉൾക്കൊള്ളാൻ കഴിയും. സാധാരണയായി 40- 50 തീവ്രവാദികൾ ഈ മർകസിൽ ഉണ്ടാകാറുണ്ട്, ഇവിടെ നിന്ന് സംഘടിപ്പിക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നതിന് മുമ്പ് ലഷ്‌കർ- ഇ- തൊയ്ബ തീവ്രവാദികളുടെ ഒരു വേദിയായി ഈ മർകസ് ഉപയോഗിക്കുന്നു.

ലഷ്‌കർ ഭീകരരായ ഖാസിം ഗുജ്ജാർ എന്ന മഹ്രോർ, ഖാസിം ഖണ്ഡ, അനസ് ജരാർ എന്നിവർ ഈ മർകസിൽ നിന്നാണ് പ്രവർത്തിക്കുന്നത്. സമീപത്ത് തന്നെയാണ് താമസിക്കുന്നത്. മുഹമ്മദ് അമിൻ ബട്ട് എന്ന ഖുബൈബ് പതിവായി മർകസിൽ സന്ദർശനം നടത്തുന്നു. ഖാസിം ഗുജ്ജാറിനെയും ഖുബൈബിനെയും ഇന്ത്യയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അഥവാ യുഎപിഎ പ്രകാരം കുറ്റക്കാരായി കണക്കാക്കിയിട്ടുണ്ട്.

സൈഫുള്ള സാജിദ് ജട്ട്, അബു ഖതൽ സിന്ധി (2025 മാർച്ചിൽ കൊല്ലപ്പെട്ടു) എന്നിവർ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌തു. 2023 ജനുവരി ഒന്നിന് രജൗരിയിലെ ധാൻഗ്രിയിൽ ഏഴ് സിവിലിയന്മാർ കൊല്ലപ്പെട്ട ആക്രമണം, 2024 ജൂൺ 9ന് റിയാസിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലഷ്‌കർ- ഇ- തൊയ്ബ, ജമാഅത്ത്- ഉദ്- ദവ, ജമ്മു കാശ്‌മീർ യുണൈറ്റഡ് മൂവ്‌മെന്റ് എന്നിവയുടെ ഭീകര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ലഷ്‌കർ- ഇ- തൊയ്ബ, ജെയുഡി നേതാക്കളും ഈ മർകസ് സന്ദർശിക്കുന്നു.

പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ കഴിഞ്ഞ ദിവസം ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.

Share

More Stories

‘മദ്രസ വിദ്യാർത്ഥികൾ രണ്ടാം പ്രതിരോധ നിര, യുദ്ധത്തിന് ഉപയോഗിക്കും’; പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

0
രാജ്യത്തിൻ്റെ രണ്ടാം പ്രതിരോധ നിരയാണ് മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാക് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി....

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങൾ; ലക്ഷ്യമിട്ടെത്തിയ അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി

0
പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസ കേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധന ആലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തെന്നും വിദേശകാര്യ...

പാക് വ്യോമ താവളങ്ങളില്‍ സ്‌ഫോടനം; ഇസ്ലാമാബാദിന് അടുത്തുള്ള നൂര്‍ ഖാനിലും

0
പാകിസ്ഥാൻ്റെ മൂന്ന് വ്യോമ താവളങ്ങളില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമ ത്താവളത്തില്‍ അടക്കമാണ് സ്‌ഫോടനമുണ്ടായത്. പാക് സൈന്യം തന്നെയാണ്...

തമാശക്ക് കോഴിമുട്ട മകളുടെ തലയില്‍ ഉടച്ച അമ്മക്ക് 1.77 ലക്ഷം രൂപ പിഴ

0
കുട്ടികളെ വളര്‍ത്തുക എന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു പ്രവൃത്തിയാണ്. വിവിധ രീതിയിലുള്ള പാരന്റിങ് രീതികളെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തില്‍. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനും അവർക്ക്...

സുധാകരനെ മാറ്റിയതിൽ കോൺഗ്രസിൽ പോര് കനക്കുന്നു; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി രാജി പ്രഖ്യാപിച്ചു

0
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതില്‍ കോൺഗ്രസിൽ പോര് കനക്കുന്നു. നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം പുരോഗമിക്കവെ, സുധാകരനെ...

ഓപ്പറേഷന്‍ സിന്ദൂര്‍; എഴുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ കേരള ഹൗസിൽ എത്തി

0
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികളെ ഡല്‍ഹി കേരള ഹൗസിൽ എത്തിച്ചു. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര- സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍...

Featured

More News