23 March 2025

കൊല്ലാനുള്ള ക്വട്ടേഷൻ തുക നൽകിയത് ഗൂഗിൾ പേ വഴി; കൊലപാതകം ആസൂത്രിതമെന്ന് എസ്.പി

ബിജുവിനെ പ്രതി ജോമോൻ നേരത്തെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു

ഇടുക്കി തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിൻ്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്‌പി ടികെ വിഷ്‌ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ് പങ്കാളികളായിരുന്നു. കലയന്താനിയിൽ ഇരുവരും ദൈവമാതാ കേറ്ററിംഗ് സർവീസ് എന്നപേരിൽ ഒരു സ്ഥാപനം നടത്തുകയായിരുന്നു.

സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെയും ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബിജുവിനെ പ്രതി ജോമോൻ നേരത്തെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. കൃത്യം നടന്ന ദിവസം ബിജുവിനെ തട്ടിക്കൊണ്ടു പോയി വാഹനത്തിൽ മർദിച്ചു. ഒന്നാം പ്രതിയായ ജോമോൻ്റെ നിർദേശ പ്രകാരമായിരുന്നു ക്വട്ടേഷൻ സംഘം മർദിച്ചത്. കേസിൽ പിടിയിലായ പ്രതികൾ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. കൊലപാതകം നടത്താനായുള്ള തുക ജോമോൻ ഇവർക്ക് ഗൂഗിൾ പേ വഴി അയച്ചു നൽകുകയായിരുന്നു എന്നും അതിൻ്റെ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും ഇടുക്കി എസ്.പി വ്യക്തമാക്കി.

പ്രതികളിൽ ഒരാൾക്കെതിരെ നേരെത്തെ കാപ്പ കേസുണ്ട്. ജോമോനെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. പ്രതി ജോമോനുമായി കൊലനടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾ കുറ്റം സമ്മതിച്ചു. കേസിലെ നാലാം പ്രതിയായ ആഷിക് കാപ്പാ കേസിൽ എറണാകുളത്ത് റിമാൻഡിൽ ആണ്.

കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ ആണ് വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടു പോകുന്നത്. വാഹനത്തിനുള്ളിൽ കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻഹോളിനുള്ളിൽ മറവ് ചെയ്‌തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.

സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്‌തതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. തുടർന്ന് ജോമോൻ, മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share

More Stories

ആദിവാസി കർഷകർ വളർത്തുന്ന ‘അരക്കു’ കോഫി പാർലമെന്റ് പരിസരത്ത് സ്റ്റാളുകൾ തുറക്കും

0
ലോകപ്രശസ്തമായ അരക്കു കാപ്പിയുടെ സുഗന്ധം പാർലമെന്റ് പരിസരത്ത് വ്യാപിക്കാൻ ഒരുങ്ങുന്നു, തിങ്കളാഴ്ച മുതൽ രണ്ട് സ്റ്റാളുകൾ തുറക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള രണ്ട് സ്റ്റാളുകൾ സ്ഥാപിക്കാൻ അനുമതി നൽകി. അദ്ദേഹത്തിന്റെ അനുമതിയെത്തുടർന്ന്,...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം തീർച്ചയായും ഉയർന്നുവരും: ഗാംഗുൽ കമലകർ

0
മണ്ഡല പുനർവിഭജനം (പരിധി നിർണ്ണയം) എന്ന വിഷയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പിടിച്ചുലയ്ക്കുകയാണ്. നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർവിഭജിച്ചാൽ ലോക്സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ...

പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകും; ജപ്പാനെയും ജർമ്മനിയെയും മറികടക്കും

0
ഇന്ത്യയുടെ ജിഡിപി 2015 ലെ 2.1 ട്രില്യൺ ഡോളറിൽ നിന്ന് 2025 ൽ ഏകദേശം 4.3 ട്രില്യൺ ഡോളറായി ഉയർന്നു, ഇത് 105 ശതമാനം വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു എന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും; തിങ്കളാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം

0
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ച നടക്കും. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ. നൈപുണ്യ വികസന...

ഈ ടീം 13 വർഷമായി ഐപിഎല്ലിലെ ആദ്യ മത്സരം ജയിച്ചിട്ടില്ല; ഇത്തവണ കാത്തിരിപ്പ് അവസാനിക്കുമോ?

0
ഐ‌പി‌എൽ 2025-ലെ ആവേശകരമായ സീസണിലെ ആദ്യ ഡബിൾ ഹെഡർ ഞായറാഴ്‌ച. ക്രിക്കറ്റ് ആരാധകർക്ക് ഒരേ ദിവസം രണ്ട് ഹൈ വോൾട്ടേജ് മത്സരങ്ങൾ കാണാൻ കഴിയുമെന്നാണ് ഡബിൾ ഹെഡർ അർത്ഥമാക്കുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ്...

‘ഒടുവില്‍ നമ്മള്‍ ഒരേ ദിശയിലേക്ക്’; ബിജെപി നേതാവിൻ്റെ പോസ്റ്റിന് മറുപടിയുമായി ശശി തരൂര്‍

0
കേരളത്തിലെ തൻ്റെ രാഷ്ട്രീയ എതിരാളികളെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിൻ്റെ വാക്കുകൾ അടുത്തിടെയാണ് പാർട്ടിക്കുള്ളിൽ അസംതൃപ്‌തിക്ക് കാരണമായത്. എൽഡിഎഫ് സർക്കാർ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്‌തതിനെയും സംസ്ഥാനത്തിൻ്റെ വ്യാവസായിക വളർച്ചയെയും തരൂർ...

Featured

More News