31 March 2025

നഴ്‌സിംഗ് കോളേജിലെ റാഗിങ്; കൊടും ക്രൂരതയെന്ന് പോലീസ് കുറ്റപത്രം

കൊലപാതകത്തിന് തുല്യമായ കൊടും ക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍

കോട്ടയം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് പോലീസിൻ്റെ കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. കുറ്റപത്രം വെള്ളിയാഴ്‌ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസില്‍ പ്രതികള്‍. കൊലപാതകത്തിന് തുല്യമായ കൊടും ക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാന കാര്യം.

അതേസമയം, അധ്യാപകരെയോ ഹോസ്റ്റല്‍ വാര്‍ഡനെയോ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. ഇരകളായ ആറ് പേരും കേസില്‍ സാക്ഷികളാണ്. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തി സൂക്ഷിച്ച വീഡിയോ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവ്. പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും.

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നും ഉള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിൻ്റെ ഭീതിദമായ ദൃശ്യങ്ങളുമുണ്ടായിരുന്നു.

കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ അക്രമികളായ വിദ്യാര്‍ത്ഥികള്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്.

Share

More Stories

ഹമാസ് ആയുധം താഴെ വെച്ച് ഗാസയിൽ നിന്ന് പുറത്തുപോയാൽ ചർച്ചകൾക്ക് ഇസ്രായേൽ തയ്യാർ: ബെഞ്ചമിൻ നെതന്യാഹു

0
ഹമാസ് ആയുധം താഴെ വെച്ച് ഗാസയിൽ നിന്ന് പുറത്തുപോയാൽ, ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇസ്രായേൽ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 15 മാസത്തെ ആക്രമണങ്ങൾക്ക് ശേഷം ജനുവരിയിൽ ഇസ്രയേലും...

കുറുവ മോഷണ കേസ്; അവസാന പ്രതിയെയും കേരള പൊലീസ് പിടികൂടി

0
കേരളത്തിൽ രജിസ്റ്റർചെയ്‌ത കുറുവ മോഷണ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിലായി. ആലപ്പുഴ പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമായ കേസുകളിലെ പ്രതിയായ കമ്പം സ്വദേശി...

വിവേക് ഒബ്റോയ്​ക്ക് പങ്കാളിത്തമുള്ള കമ്പനിയില്‍ ഇഡി റെയ്​ഡ്

0
ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്‌തികൾ ഇഡി കണ്ടുകെട്ടി. വിവേക്...

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഇടയന്‍

0
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ. പുത്തന്‍കുരിശ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വാഴിക്കല്‍ ചടങ്ങിന്...

ബെംഗളൂരു എഞ്ചിനീയറുടെ അവയവദാനം നിരവധി ജീവൻ രക്ഷിച്ചു

0
റോഡപകടത്തിൽ ദാരുണമായി ജീവൻ നഷ്‌ടപ്പെട്ട മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ദുഃഖിതയായ ഒറ്റയ്ക്ക് കഴിയുന്ന ഒരു അമ്മയുടെ തീരുമാനം ആറ് ജീവനുകൾ രക്ഷിച്ചു. രാജാജി നഗറിൽ താമസിക്കുന്ന രേഖ റാവു പറഞ്ഞു, "തൻ്റെ 33...

അന്താരാഷ്ട്ര വിദ്യാർത്ഥികളോട് യുഎസ് നാടുവിടാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

0
യുഎസിൽ പഠിക്കുന്ന നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (DOS)ൽ നിന്ന് ഇമെയിലുകൾ ലഭിച്ചു. ക്യാമ്പസ് ആക്ടിവിസം കാരണം അവരുടെ F-1 വിസകൾ അഥവാ വിദ്യാർത്ഥി വിസകൾ റദ്ദാക്കിയതിനാൽ സ്വയം...

Featured

More News