7 March 2026

രൂപ നഷ്‌ടം നികത്തി; ഇനി കാണുന്നത് വിശ്വസിക്കാൻ പ്രയാസമായിരിക്കും

ഇന്ത്യൻ രൂപ വാർഷിക നഷ്‌ടം തിരിച്ചുപിടിച്ചു

തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ രൂപ ശക്തമായി ക്ലോസ് ചെയ്‌തു. തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ 31 പൈസ ഉയർന്ന് 85.67 (താൽക്കാലികം) എന്ന നിലയിലാണ് ക്ലോസ് ചെയ്‌തത്‌. 2025ൻ്റെ തുടക്കത്തിൽ ഉണ്ടായ എല്ലാ നഷ്ടങ്ങളും രൂപ പൂർണ്ണമായും വീണ്ടെടുത്തു എന്നതാണ് പ്രത്യേകത. ആഭ്യന്തര ഓഹരി വിപണികളിലെ പോസിറ്റീവ് പ്രവണത, പുതിയ വിദേശ മൂലധന ഒഴുക്ക്, അസംസ്കൃത എണ്ണ വിലയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങൾ ഈ കുതിച്ചുചാട്ടത്തിന് പിന്നിലുണ്ട്.

ഡോളറിൻ്റെ ദുർബലതയും ഈ ഉയർച്ചക്ക് കാരണമായി. എന്നിരുന്നാലും, ലിക്വിഡിറ്റിയുടെ അഭാവം, പരസ്‌പര താരിഫ് തുടങ്ങിയ അപകട സാധ്യതകൾ ഇപ്പോഴും രൂപയ്ക്ക് ഒരു വെല്ലുവിളിയായി തുടരുന്നു.

രൂപയുടെ മൂല്യം ഇനിയും ഉയരാൻ സാധ്യത

വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 47 പൈസ വരെ ഉയർന്നേക്കാമെന്ന് വിദഗ്‌ദർ കരുതുന്നു. ചില വിശകലന വിദഗ്‌ദർ പറയുന്നത് രൂപയുടെ മൂല്യം 85 എന്ന നിലവാരത്തെ മറികടന്ന് 84 -ലെത്തുമെന്നാണ്.

തിങ്കളാഴ്‌ചത്തെ കറൻസി മാർക്കറ്റ് ഡാറ്റ

ഇൻ്റെർബാങ്ക് ഫോറിൻ കറൻസി എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപയുടെ മൂല്യം 85.93ൽ ആരംഭിച്ചു. ദിവസത്തിലെ വ്യാപാരത്തിൽ 85.49 എന്ന ഉയർന്ന നിലയിലും 86.01 എന്ന താഴ്ന്ന നിലയിലും എത്തിയ ശേഷം ഒടുവിൽ 85.67 ൽ ക്ലോസ് ചെയ്‌തു. കഴിഞ്ഞ വ്യാപാര ദിനമായ വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ 38 പൈസ ഉയർന്ന് 85.98 ൽ ക്ലോസ് ചെയ്‌തു. തുടർച്ചയായ ഏഴാം സെഷനിലും രൂപയുടെ മൂല്യം 154 പൈസയുടെ മൊത്തം നേട്ടം രേഖപ്പെടുത്തി. 2024 ഡിസംബർ 31-ന്, രൂപയുടെ മൂല്യം 85.64 ൽ ക്ലോസ് ചെയ്‌തു.

ഉയർച്ചയ്ക്ക് പിന്നിലെ കാരണം?

എച്ച്‌ഡി‌എഫ്‌സി സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ദിലീപ് പർമറിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യൻ രൂപ വാർഷിക നഷ്‌ടം തിരിച്ചുപിടിച്ചു. വിദേശ ബാങ്കുകളും കയറ്റുമതിക്കാരും നടത്തിയ ഡോളർ വിൽപ്പന, ആഭ്യന്തര ഓഹരി വിപണിയിൽ വിദേശ ഫണ്ടുകൾ നടത്തിയ വാങ്ങലുകൾ, ആർ‌ബി‌ഐയുടെ യു.എസ്.ഡി/ഐ‌എൻ‌ആർ സ്വാപ്പ് പ്രകാരം വാങ്ങലുകളിലെ കുറവ് എന്നിവ രൂപയെ പിന്തുണച്ചു.

ഏപ്രിൽ രണ്ടിന് നിർദിഷ്‌ഠ പരസ്‌പര താരിഫ് നടപ്പാക്കലിന് മുന്നോടിയായി യുഎസ് പ്രതിനിധി ഇന്ത്യ സന്ദർശിച്ചതും പോസിറ്റീവ് വികാരങ്ങൾ സൃഷ്ടിക്കുന്നു. സമീപകാലത്ത്, യു.എസ്.ഡി/ഐ‌എൻ‌ആർ 85.20 എന്ന സപ്പോർട്ട് ലെവലിനും 86.05 എന്ന റെസിസ്റ്റൻസ് ലെവലിനും ഇടയിൽ തുടരാം.

ഓഹരി വിപണിയിൽ വൻ കുതിപ്പ്

അതേസമയം, ഡോളർ സൂചിക 0.09 ശതമാനം ഇടിഞ്ഞ് 103.99 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 0.54 ശതമാനം ഉയർന്ന് 72.55 ഡോളറിലെത്തി. ഇന്ത്യൻ ഓഹരി വിപണിയിലും വൻ ഉയർച്ചയുണ്ടായി. ബിഎസ്ഇ സെൻസെക്‌സ് 1,078.87 പോയിന്റ് അഥവാ 1.40 ശതമാനം നേട്ടത്തോടെ 77,984.38 പോയിന്റിൽ ക്ലോസ് ചെയ്‌തു. അതേസമയം, നിഫ്റ്റി 307.95 പോയിന്റ് അഥവാ 1.32 ശതമാനം ഉയർന്ന് 23,658.35 പോയിന്റിൽ ക്ലോസ് ചെയ്‌തു.

വിദേശ നിക്ഷേപകരുടെ വാങ്ങൽ

വിനിമയ ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്‌ച 7,470.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിനുപുറമെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പ്രകാരം, മാർച്ച് 14-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം 305 മില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 654.271 ബില്യൺ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 15.267 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 653.966 ബില്യൺ യുഎസ് ഡോളറിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ ആഴ്‌ചയിലെ വർധനവാണിത്.

കൂടുതൽ സാധ്യതകൾ

രൂപയുടെ മൂല്യം അടുത്തിടെ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഈ കുതിപ്പ് എത്രകാലം തുടരുമെന്ന് നിക്ഷേപകരും വിശകലന വിദഗ്‌ദരും ഉറ്റുനോക്കുകയാണ്. ആഗോള ഘടകങ്ങൾക്ക് പുറമെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കലും നിക്ഷേപ വരവും രൂപയുടെ മൂല്യത്തെ ബാധിക്കും. വിദേശ മൂലധന ഒഴുക്ക് ഈ രീതിയിൽ തുടരുകയും ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുകയും ചെയ്‌താൽ രൂപ കൂടുതൽ ശക്തിപ്പെട്ടേക്കാം.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News