7 March 2026

കൃത്യമായ രാഷ്ട്രീയ ചുവട് വെപ്പായിതന്നെയാണ് സിനിമ പ്രവർത്തനം സംഘപരിവാർ രാഷ്ട്രീയം എടുക്കുന്നത്

ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ രീതി ആരംഭിച്ചു വന്നത് എന്നതാണ് വസ്തുത. അതിൽ തന്നെ ഈ അടുത്ത കാലത്താണ്, അതായത് രണ്ടാം കേന്ദ്ര സർക്കാർ രൂപീകരണത്തിന് ശേഷം അത് വർധിച്ചതായി കാണാം.

| ശ്യാം സോർബ

കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഇന്ത്യൻ സിനിമയിൽ കണ്ടു വരുന്ന ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് പ്രോപഗണ്ട സിനിമകൾക്ക് വേണ്ടിയുള്ള സിനിമ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ. പ്രതേകിച്ചു ബോള്ളിവുഡ് സിനിമയിൽ ആണ് ഈ ട്രെൻഡ് കൂടുതൽ കാണുന്നത് എന്നതും സത്യമാണ്.

ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ രീതി ആരംഭിച്ചു വന്നത് എന്നതാണ് വസ്തുത. അതിൽ തന്നെ ഈ അടുത്ത കാലത്താണ്, അതായത് രണ്ടാം കേന്ദ്ര സർക്കാർ രൂപീകരണത്തിന് ശേഷം അത് വർധിച്ചതായി കാണാം. സിനിമകളും നവ മാധ്യമങ്ങളും ജനങ്ങളിലേക്ക് ആശയങ്ങൾ എത്തിക്കുന്നതിൽ ഉള്ള പങ്ക് വലുതാണ് എന്ന പ്രോപഗണ്ട അജണ്ടകൾ ഒരുക്കുന്ന ആളുകൾക്ക് മനസിലായി തുടങ്ങിയതിനു ശേഷം ആണ് ഈ വർദ്ധനവ്. ഇന്ത്യയിൽ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ സിനിമകൾക്ക് കിട്ടുന്ന വളർച്ചയും തള്ളി കളയാവുന്നതല്ല.

സംഘപരിവാർ ആശയങ്ങൾ വിഹരിക്കുന്ന വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ നിന്നും ഉദ്ധരിച്ചു വരുന്ന ആശയങ്ങൾ ആണോ ഈ സിനിമകളിൽ ആധാരം എന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല. മുസ്ലിം വിരുദ്ധതയും ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധത, സംസ്ഥാന വിരുദ്ധത, തുടങ്ങി സംഘപരിവാർ നേതാക്കളെ ജനകീയൻ ആക്കുന്നതിലും സിനിമ കൃത്യമായി ഉപയോഗിച്ച് വരുന്നുണ്ട്. കേരള സ്റ്റോറി, ഗോദ്ര, സവർക്കർ, ജെ എൻ യു , ബാസ്റ്റർ, റസാക്കാർ, ആർട്ടിക്കിൾ 370, മേം അടൽ, ദി ശബർമതി റിപ്പോർട്ട്‌, ദി വാക്‌സിൻ വാർ എന്നിങ്ങനെ നീണ്ടു കിടക്കുന്നു പ്രോപഗണ്ട സിനിമയുടെ നീണ്ട നിര.

കൃത്യമായ രാഷ്ട്രീയ ചുവട് വെപ്പ് ആയി തന്നെയാണ് ഈ സിനിമ പ്രവർത്തനം ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയം എടുക്കുന്നത് എന്ന് മനസിലാക്കാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ഇന്ത്യ സർക്കാർ അല്ലെങ്കിൽ ബിജെപി സർക്കാർ വിമര്ശിക്കപെടുമ്പോൾ ഒക്കെ സിനിമ ഒരു മാധ്യമം ആയി എടുത്തു ആളുകളിൽ തെറ്റിധാരണ ഉണ്ടാക്കി കൃത്യമായി പ്രോപഗണ്ട വർക്ഔട് ചെയ്യാൻ ശ്രമിക്കുന്നത്.

അതേ സമയം ബിജെപി സർക്കാരിനെയോ, ആർ എസ് എസ് സംഘപരിവാർ രാഷ്ട്രീയത്തെയോ നേതാക്കളെയോ വിമർശിക്കുന്ന സിനിമകളും ഡോക്യുമെന്ററികളും നിരോധിക്കപ്പെടുന്നതും ശ്രദ്ധിച്ചാൽ ഈ പ്രവണത മനസിലാകും. ബിബിസി ഡോക്യുമെന്ററി നിരോധിച്ചത് മാത്രം അല്ല, ഭാരതം എന്ന പേര് മാറ്റാതെ സിനിമക്ക് അനുമതി നൽകില്ല എന്ന പുതിയ വാർത്ത ഒരു ഉദാഹരണം ആണ്. സംഘപരിവാർ രാഷ്ട്രീയത്തിന് കുട പിടിക്കാൻ വേണ്ടി മാത്രം ഒരു സെൻസർ ബോർഡ് കൂടി നിലനിൽക്കുന്ന രാജ്യത്ത് സിനിമ നിർമ്മാണം ഏത് തലത്തിലേക്ക് ആണ് വളരുന്നത് എന്ന് നോക്കി കാണേണ്ടത് ആണ്.

സിനിമ കൃത്യമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കുന്ന മികച്ച മാധ്യമം തന്നെയാണ് സിനിമ. പക്ഷെ അത് വളരെ ഹീനമായ പ്രോപഗണ്ട സിനിമകൾ നിർമ്മിച്ച് ജനങ്ങളിൽ വർഗീയതയും വെറുപ്പും നിർമ്മിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News