6 February 2025

‘സ്‌കൂൾ ആക്രമണം’; സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (125 മൈൽ) പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിൻ്റെ പ്രാന്തപ്രദേശത്താണ് വെടിവയ്പ്പ് നടന്നത്

സ്വീഡനിലെ റിസ്‌ബെർഗ്‌സ് സ്‌കൂളിലെ കാമ്പസിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്‌ച പത്തായി. ഇതിൽ തോക്കുധാരിയെന്ന് സംശയിക്കുന്നയാളും ഉൾപ്പെടുന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതുവരെ കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല, -പോലീസ് പറഞ്ഞു.

സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (125 മൈൽ) പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിൻ്റെ പ്രാന്തപ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. അതിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച് 20 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പ്രൈമറി അപ്പർ സെക്കൻഡറി കോഴ്‌സുകൾ സ്‌കൂൾ നൽകുന്നു. കുടിയേറ്റക്കാർക്കായി സ്വീഡിഷ് ക്ലാസുകൾ, തൊഴിലധിഷ്ഠിത പരിശീലനം, ബുദ്ധിപരമായ വൈകല്യം ഉള്ളവർക്കുള്ള പ്രോഗ്രാമുകൾ എന്നിവയും ഇവിടെയുണ്ട്.

കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായ വ്യാപകമായ നാശനഷ്‌ടങ്ങൾ സംഭവത്തിൻ്റെ കാരണം കൃത്യമായി കണ്ടെത്തുന്നത് അന്വേഷകർക്ക് ബുദ്ധിമുട്ടാക്കി എന്ന് ലോക്കൽ പോലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. മരണസംഖ്യ ഉയരുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.

അക്രമി ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും പോലീസിന് മുമ്പ് അയാളെ പരിചയമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് മുമ്പ് മുന്നറിയിപ്പ് അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ലെന്നും പ്രാദേശിക പോലീസ് മേധാവി പറഞ്ഞു.

പത്ത് വെടിയൊച്ചകൾ കേട്ടതായി അധ്യാപിക ലെന വാറൻമാർക്ക് പ്രക്ഷേപകനായ എസ്‌വിടി ന്യൂസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം കാമ്പസിൽ കുറച്ച് വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവർ കൂട്ടിച്ചേർത്തു.

വെടിവയ്പ്പിന് ശേഷം വിദ്യാർത്ഥികളെ ഒഴിപ്പിച്ച് അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി. “മൂന്ന് സ്ഫോടനങ്ങളും ഉച്ചത്തിലുള്ള നിലവിളികളും ഞങ്ങൾ കേട്ടു,” സ്‌കൂളിനുള്ളിൽ ബാരിക്കേഡ് ചെയ്യാൻ നിർബന്ധിതരായവരിൽ 28 കാരനായ ആൻഡ്രിയാസ് സൺഡ്ലിംഗ് പറഞ്ഞു.

“സ്വീഡന് മുഴുവന്‍ വളരെ വേദനാജനകമായ ദിവസമായിരുന്നു” ഈ സംഭവം എന്ന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു. “സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും മോശമായ കൂട്ട വെടിവയ്പ്പ്” എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്.

“സാധാരണ സ്‌കൂൾ ദിനങ്ങൾ ഭീകരതക്ക് വഴിമാറിയ എല്ലാവരോടും എൻ്റെ ചിന്തകൾ പങ്കുചേരുന്നു. സ്വന്തം ജീവനെ ഭയന്ന് ഒരു ക്ലാസ് മുറിയിൽ ഒതുങ്ങിക്കൂടുന്നത് ആരും അനുഭവിക്കേണ്ടി വരാത്ത ഒരു പേടി സ്വപ്‌നമാണ്,” -ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.

“ഒറെബ്രോയിലെ അക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ ഗുരുതരമാണ്. പോലീസ് സ്ഥലത്തുണ്ട്. ഓപ്പറേഷൻ ഊർജിതമായി നടക്കുന്നു. സർക്കാർ പോലീസുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സംഭവ വികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്,” -നീതിന്യായ മന്ത്രി ഗുന്നർ സ്ട്രോമർ സ്വീഡിഷ് വാർത്താ ഏജൻസിയായ ടിടിയോട് പറഞ്ഞു.

റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് സംഭവത്തെ നിലവിൽ “കൊലപാതകശ്രമം, തീവയ്പ്പ് ഗുരുതരമായ ആയുധ കുറ്റകൃത്യം” എന്നീ നിലകളിലാണ് കാണുന്നതെന്ന് പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു.

Share

More Stories

പ്രാണികളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭക്ഷ്യ ചേരുവയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ കമ്മീഷൻ

0
ഉണക്കിയതും പൊടിച്ചതുമായ മീൽ വേം ലാർവകളിൽ നിന്ന് നിർമ്മിച്ച ഒരു പുതിയ ഭക്ഷ്യ ചേരുവയ്ക്ക് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകി. വണ്ടുകളുടെ ഇളം രൂപമായ മീൽ വേം ലാർവകളെ അൾട്രാവയലറ്റ് (യുവി) പ്രകാശം...

എട്ട് വർഷത്തെ ഇടവേള; മേഘ്‌ന രാജ് വീണ്ടും മലയാള സിനിമയിലേക്ക്

0
ദീർഘമായ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി മേഘ്‌ന രാജ് സർജ വീണ്ടും മലയാള സിനിമ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നു. 2016 ൽ അഭിനയിച്ച അവസാനത്തെ ചിത്രത്തിന് ശേഷം വിവാഹിതയായി, മാതൃത്വം സ്വീകരിച്ച നടി...

ഗാസ ഏറ്റെടുക്കാൻ അമേരിക്ക

0
ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ തകർന്നുപോയ ഗാസ മുനമ്പ് പുനർനിർമിക്കാൻ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. പലസ്തീനികൾ അവിടം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്തി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ വാർത്താ...

നൂറുകണക്കിന് ‘സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ ജീവനോടെ ചുട്ടുകൊന്നു’; വിമതർ ഗോമ ജയിലിന് തീയിട്ടു

0
കോംഗോയിലെ ഗോമ നഗരത്തിൽ കഴിഞ്ഞയാഴ്‌ച റുവാണ്ടൻ പിന്തുണയുള്ള ഒരു വിമത സംഘം അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്‌തു. ഗോമയിലെ മുൻസെൻസെ ജയിലിൽ ഒരു...

‘ഇന്ത്യ AI-ക്ക് പ്രധാനപ്പെട്ട വിപണി’; ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ

0
ആഗോള AI മേഖലയിൽ ഇന്ത്യയുടെ നിർണായക പങ്കിനെ കുറിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ഊന്നിപ്പറഞ്ഞു. AI വിപ്ലവത്തിൽ ഇന്ത്യ നേതാക്കളിൽ ഒരാളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഐടി മന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള...

ഹിന്ദു ആചാരങ്ങൾ പാലിക്കാത്തതിന് 18 ക്ഷേത്ര ജീവനക്കാർക്ക് നടപടി നോട്ടീസ്

0
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ഹിന്ദു ആചാരങ്ങൾ പാലിക്കാത്തതിന് 18 ജീവനക്കാർക്കെതിരെ നടപടി നോട്ടീസ്. ജീവനക്കാർ ഒന്നുകിൽ സർക്കാർ വകുപ്പുകളിലേക്ക് മാറണം. അല്ലെങ്കിൽ സ്വമേധയാ വിരമിക്കൽ പദ്ധതിക്ക് (വിആർഎസ്) അപേക്ഷിക്കണം...

Featured

More News