7 March 2026

അസ്‌മിത പട്ടേലുൾപ്പടെ ആറ് പേർക്ക് സെബി വിലക്ക്; 53 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകിയതിനാണ് ആറ് സ്ഥാപനങ്ങൾക്ക് സെബി വിലക്കേർപ്പെടുത്തിയത്

ഓഹരി വിപണിയിൽ ഫിൻഫ്ലുവൻസർ അസ്‌മിത പട്ടേലുൾപ്പടെ ആറ് പേരെ മാർക്കറ്റ് റെഗുലേറ്ററായ സെബി വിലക്കി. 53 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകിയതിനാണ് ആറ് സ്ഥാപനങ്ങൾക്ക് സെബി വിലക്കേർപ്പെടുത്തിയത്. സേവനങ്ങൾക്കായി ഫീസിനത്തിൽ പിരിച്ചെടുത്ത 53 കോടിയിലധികം രൂപയും കണ്ടുകെട്ടി.

ഫിൻഫ്ലുവൻസർ അസ്‌മിത പട്ടേൽ, ഭർത്താവ് ജിതേഷ് ജെതലാൽ പട്ടേൽ, അവരുടെ കമ്പനിയായ അസ്‌മിത പട്ടേൽ ഗ്ലോബൽ സ്‌കൂൾ ഓഫ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എ.ജി.എസ്.ടി.പി.എൽ), കിംഗ് ട്രേഡേഴ്‌സ് ഉടമ സാഗർ ധൻജിഭായ്, ജെമിനി എൻ്റർപ്രൈസ് ഉടമ സുരേഷ് പരമശിവം, യുണൈറ്റഡ് എൻ്റർപ്രൈസസ് ഉടമ ജിഗാർ രമേശ്ഭായ് ദവാഡ എന്നിവരെയാണ് സെബി വിലക്കിത്. ഇവരെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി വ്യാഴാഴ്‌ച ഉത്തരവിറക്കി. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

ട്രേഡിംഗ് കോഴ്‌സുകളിൽ ചേരുന്ന വ്യക്തികൾക്ക് ലാഭത്തിൻ്റ അതശയിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി അവരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഫലപ്രദമല്ലാത്ത ട്രേഡിംഗ് വിദ്യാഭ്യാസത്തിന് ഉയർന്ന ഫീസ് നൽകാൻ നിർബന്ധിതരാക്കിയെന്നും സെബി ഉത്തരവിൽ പറയുന്നു.

‘സ്റ്റോക്ക് മാർക്കറ്റിലെ ഷീ വുൾഫ്’ എന്നും ‘ഓപ്ഷൻസ് ക്വീൻ’ എന്നുമാണ് യൂട്യൂബറും ഫിനാഷ്യൽ ഇൻഫ്ളുവൻസറുമായ (ഫിൻഫ്ളുവൻസർ) അസ്‌മിത പട്ടേൽ സ്വയം വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കും മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

ഇതുപയോഗിച്ച് 140 കോടി രൂപയുടെ ആസ്‌തികൾ കൈവശം വച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു. ഓരോ സ്ഥാപനവും പ്രഥമദൃഷ്ട്യാ സെബിയുടെ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു

അസ്‌മിത പട്ടേൽ ഗ്ലോബൽ സ്‌കൂൾ ഓഫ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (എ.ജി.എസ്.ടി.പി.എൽ) അസ്മിതയും ജിതേഷുമായും ചേർന്ന് വിദ്യാർത്ഥികളെയും നിക്ഷേപകരെയും പ്രത്യേക ഓഹരികളിൽ വ്യാപാരം ചെയ്യാൻ പ്രലോഭിപ്പിക്കുകയും എബിസി ലിമിറ്റഡിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ നിർബന്ധിതച്ചതായും സെബി വെളിപ്പെടുത്തി. നിർദ്ദിഷ്ട സെക്യൂരിറ്റികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഇവരുടെ ഉടമസ്ഥതയിലുള്ള ടെലിഗ്രാം ചാനലുകളിലൂടെ ആണ് നൽകിയത്

കിംഗ് ട്രേഡേഴ്‌സ്, ജെമിനി എൻ്റർപ്രൈസ്, യുണൈറ്റഡ് എൻ്റർപ്രൈസസ് എന്നിവ വഴി കോഴ്‌സിന് ചേരുന്നവരിൽ നിന്ന് എ.ജി.എസ്.ടി.പി.എൽ ഫീസ് ഈടാക്കിയതായും ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോഴ്‌സ് ഫീസ് അടയ്ക്കാൻ നിർദ്ദേശിച്ചതായും സെബി ചൂണ്ടിക്കാട്ടി.

എൽഎംഐടി (ലെറ്റ്സ് മേക്ക് ഇന്ത്യ ട്രേഡ്), എംപിഎടി (മാസ്റ്റേഴ്‌സ് ഇൻ പ്രൈസ് ആക്ഷൻ ട്രേഡിംഗ്), ഓപ്ഷൻസ് മൾട്ടിപ്ലയർ (ഒഎം) തുടങ്ങിയ കോഴ്‌സുകളാണ് അസ്‌മിത പട്ടേൽ ഗ്ലോബൽ സ്‌കൂൾ ഓഫ് ട്രേഡിംഗ് വാഗ്ദാനം ചെയ്‌തിരുന്നത്. പങ്കെടുക്കുന്നവരിൽ നിന്ന് ഫീസായി പിരിച്ച 53.67 കോടി രൂപയ്ക്ക് ഈ ആറ് സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും സെബി ചൂണ്ടിക്കാട്ടി.

രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നും എ.ജി.എസ്.ടി.പി.എൽനും, അതിൻ്റ ഡയറക്ടർ അസ്‌മിത, ജിതേഷ് എന്നിവരോടും സെബി നിർദ്ദേശിച്ചു. വിദ്യാഭ്യാസ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം സ്വകാര്യ ടെലിഗ്രാം ചാനലുകൾ, സൂം മീറ്റിംഗുകൾ, ഇമെയിലുകൾ എന്നിവയിലൂടെ എ.ജി.എസ്.ടി.പി.എൽ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ശുപാർശകൾ നൽകിയിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News