7 March 2026

പട്ടിയിറച്ചി നിരോധിച്ച് ദക്ഷിണ കൊറിയ; മൂന്ന് വർഷം കൊണ്ട് പൂർണ്ണ നിരോധനം

മൃഗാവകാശ സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്.

ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി കച്ചവടം നിരോധിച്ചു. കൊറിയൻ പാർലമെന്റ് ഇത് സംബന്ധിച്ച് നിയമം പാസാക്കി. മൂന്ന് വർഷം കൊണ്ട് ഘട്ടംഘട്ടമായി കച്ചവടം നിർത്താനും മൂന്ന് വർഷത്തിന് ശേഷം 2027 ല്‍ നായ മാംസം കച്ചവടം ചെയ്യുന്നത് പൂർണമായി നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ നിയമം പൂര്‍ണമായും പ്രാബല്യത്തിൽ വരുത്താനുമാണ് കൊറിയൻ പാർലമെന്റിന്റെ തീരുമാനം. മൃഗാവകാശ സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്. ഉഭയകക്ഷി കാർഷിക സമിതിയുടെ യോഗത്തിൽ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെയാണ് പാർലമെന്റിൽ ബിൽ വോട്ടിനിട്ടത്. 208 വോട്ടുകളോടെയാണ് പാർലമെന്റിൽ തീരുമാനം പാസായത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയയിൽ നായ മാംസത്തിന്റെ ഉപഭോഗം കുറയുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകളിൽ നായ മാസം വിൽക്കുന്നുണ്ട്. മുതിർന്ന തലമുറയുടെ ഇഷ്ടഭക്ഷണം കൂടിയാണ് നായമാംസം. കഴിഞ്ഞ നവംബറിൽ സമാനമായ ബിൽ പാസാക്കാൻ കൊറിയൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും മാംസത്തിനായി നായകളെ വളർത്തുന്നവരിൽ നിന്ന് പ്രതിഷേധം ഉയർന്നു. നായ മാംസകച്ചവടം നിരോധിക്കുന്നത് ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ബിൽ പാസാക്കിയാൽ ദക്ഷിണ കൊറിയയിലെ സിയോളിൽ 20 ലക്ഷം നായ്ക്കളെ അഴിച്ചുവിടുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാംസത്തിനായി നായ്ക്കളെ വളർത്തുന്നതും കശാപ്പുചെയ്യുന്നതും നായ മാംസത്തിന്റെ വിൽപ്പനയും നിരോധിക്കുന്നതാണ് പുതിയ നിയം. നിയമം ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവോ 30 മില്യൺ പിഴയോ ലഭിക്കും. നിയമം മൂലം വ്യാപാരം നഷ്ടമാകുന്ന കർഷകർക്കും ഇറച്ചി വ്യാപാരികൾക്കും മറ്റ് ബിസിനസുകൾക്കും സർക്കാർ നഷ്ടപരിഹാരവും പിന്തുണയും നൽകുമെന്ന് പാർലമെന്റിൽ പാസാക്കിയ ബില്ലിൽ പറയുന്നു. ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിൽ ഒരു വർഷത്തിൽ ഏകദേശം 10 ലക്ഷം നായ്ക്കളെ കൊലപ്പെടുത്തുന്നതായിട്ടാണ് കണക്ക്. കൊറിയൻ കാർഷിക മന്ത്രാലയത്തിന്റെ 2022 ഏപ്രിലിലെ കണക്കനുസരിച്ച് ഏകദേശം 1,100 ഫാമുകളിലായി 570,000 നായ്ക്കളെ വളർത്തുകയും 1,600 റെസ്റ്റോറന്റുകളിൽ മാംസം വിളമ്പുകയും ചെയ്തിട്ടുണ്ട്. അതേസമയം പാർലമെന്റിന്റെ പുതിയ നിയമത്തിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും പ്രതിഷേധ റാലികൾ ആരംഭിക്കുമെന്നും നായ കർഷകരും പ്രതികരിച്ചു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News