2,000 കോടി രൂപ വരെ സമാഹരിക്കുക എന്ന ലക്ഷ്യത്തിനായി ഓഹരി വിൽപ്പന ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ സ്പൈസ് ജെറ്റ് മുന്നോട്ടുവെക്കുകയാണെന്ന് അതിന്റെ ഏറ്റവും വലിയ ഷെയർഹോൾഡറും ചെയർമാനുമായ അജയ് സിംഗ് പറഞ്ഞു.
ജൂലൈ 27 മുതൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തടസ്സപ്പെട്ട എയർലൈനിന്റെ പ്രവർത്തനങ്ങളെ ഷെഡ്യൂളിന്റെ 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സാങ്കേതിക പിന്തുണയും സാമ്പത്തിക പിന്തുണയും ഉണ്ടെന്ന് തെളിയിച്ചാൽ മാത്രമേ വിമാനങ്ങളുടെ വർദ്ധനവിന് പച്ചക്കൊടി കാണിക്കൂ. ഇതാണ് കമ്പനിയെ ഇത്തരത്തിൽ ഒരു നടപടിക്ക് പ്രേരിപ്പിച്ചത്.
“ഞങ്ങൾ പല കാര്യങ്ങളും ചെയ്യുകയാണ്. മേശപ്പുറത്തുള്ള എല്ലാ ഓപ്ഷനുകളും നോക്കാൻ തയ്യാറാണ്. സ്പൈസ് ജെറ്റ് സാമ്പത്തികമായി ഊർജ്ജസ്വലമായി തുടരുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും, ” ഒരു വ്യവസായ സ്ഥാപനം സംഘടിപ്പിച്ച ഒരു പരിപാടിയിൽ സിംഗ് പറഞ്ഞു.
ഒക്‌ടോബർ മുതൽ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ വിതരണം പുനരാരംഭിക്കുമെന്ന് ബജറ്റ് എയർലൈൻ പ്രതീക്ഷിക്കുന്നു, കൂടാതെ ഏഴ് വിമാനങ്ങളുടെ ഡെലിവറി ഏറ്റെടുക്കാൻ പദ്ധതിയിടുന്നു. ഇത് അവയുടെ വിൽപ്പനയിലൂടെയും വാടകയ്‌ക്കെടുക്കുന്നതിലൂടെയും വരുമാനം കൊണ്ടുവരും.
സിംഗിന് എയർലൈനിൽ 60 ശതമാനം ഓഹരിയുണ്ട്. അതിൽ 44. 24 ശതമാനവും വായ്പ നൽകുന്നവരുമായി പണയം വച്ചിരിക്കുന്നു- യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയാണ് പ്രധാനം.
ചൊവ്വാഴ്ചത്തെ സ്‌പൈസ്‌ജെറ്റ് ഓഹരി വില ബിഎസ്‌ഇയിൽ 46. 25 രൂപയായി ക്ലോസ് ചെയ്തപ്പോൾ, എയർലൈനിന്റെ വിപണി മൂലധനം 2,783 കോടി രൂപയായിരുന്നു. കൂടാതെ, എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് കീഴിൽ 280 കോടി രൂപ വായ്പയ്ക്കായി എയർലൈൻ അപേക്ഷിച്ചിട്ടുണ്ട്.























