7 March 2026

കോവിഡ്- വാക്‌സിൻ ആദ്യ ഡോസിന് ശേഷമുള്ള വൈകല്യം അവകാശപ്പെട്ട യുവാവിന് നഷ്‌ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദേശം

ഹർജി തുടരുന്നതിന് പകരം നഷ്‌ട പരിഹാരത്തിനായി കേസ് ഫയൽ ചെയ്യാൻ സുപ്രീം കോടതി

കോവിഡ്-19 വാക്‌സിൻ്റെ ആദ്യ ഡോസിൻ്റെ പാർശ്വഫലങ്ങൾ മൂലം വൈകല്യം അനുഭവിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ഹർജിക്കാരനോട്, തൻ്റെ ഹർജി തുടരുന്നതിന് പകരം നഷ്‌ട പരിഹാരത്തിനായി കേസ് ഫയൽ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്‌ച പറഞ്ഞു. കോവിഡ്-19 വാക്‌സിനേഷനെ പ്രത്യേകമായി പരാമർശിച്ചു കൊണ്ട്, രോഗപ്രതിരോധ കുത്തിവെയ്‌പ്‌ (AEFI) തുടർന്നുള്ള പാർശ്വഫലങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ ആണ് നിർദേശം.

ജസ്റ്റിസുമാരായ ബിആർ ഗവായിയും അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. “നിങ്ങളുടെ ഹർജി ഇവിടെ കെട്ടിക്കിടക്കുകയാണെങ്കിൽ പത്ത് വർഷത്തേക്ക് ഒന്നും സംഭവിക്കില്ല. കുറഞ്ഞത് നിങ്ങൾ ഒരു കേസ് ഫയൽ ചെയ്‌താൽ നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും,” കോടതി ബെഞ്ച് പറഞ്ഞു.

കോവിഡ് വാക്‌സിൻ്റെ ആദ്യ ഡോസ് എടുത്തതിന് ശേഷം പ്രതിരോധ കുത്തിവെയ്പ്പിൻ്റെ പ്രതികൂല ഫലങ്ങൾ ആ വ്യക്തി അനുഭവിക്കുന്നുണ്ടെന്നും അവയവങ്ങൾക്ക് 100 ശതമാനം വൈകല്യം ഉണ്ടായെന്നും ഹർജിക്കാരൻ്റെ അഭിഭാഷകൻ പറഞ്ഞു.

“അതിനായി എങ്ങനെയാണ് ഒരു റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? നഷ്‌ട പരിഹാരത്തിന് കേസ് ഫയൽ ചെയ്യൂ,” -ജസ്റ്റിസ് ഗവായ് പറഞ്ഞു. സമാനമായ ഒരു വിഷയം ഉന്നയിക്കുന്ന രണ്ട് വ്യത്യസ്ത ഹർജികൾ സുപ്രീം കോടതിയിൽ പരിഗണനയിലുണ്ടെന്നും കോർഡിനേറ്റ് ബെഞ്ചുകൾ അവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

ഹർജിക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിൻ്റെ ഹർജിയും തീർപ്പു കൽപ്പിക്കാത്ത ഹർജികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് കോടതി പറഞ്ഞു. ഹർജി സുപ്രീം കോടതിയിൽ വളരെക്കാലമായി കെട്ടിക്കിടക്കുന്നുണ്ടാകാമെന്നും പത്ത് വർഷമായി അത് വെളിച്ചം കാണാനിടയില്ലെന്നും ബെഞ്ച് പറഞ്ഞു. തൻ്റെ കക്ഷിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ ഒരാഴ്‌ചത്തെ സമയം അനുവദിക്കണമെന്ന് അഭിഭാഷകൻ ബെഞ്ചിനോട് അഭ്യർത്ഥിച്ചു.

“ഒരു കേസ് ഫയൽ ചെയ്‌താൽ ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കും,” -ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് വിഷയം ഒരു ആഴ്‌ചയ്ക്ക് ശേഷം പോസ്റ്റ് ചെയ്‌തു. ശാരീരിക വൈകല്യമുള്ള വ്യക്തി എന്ന നിലയിൽ ഹർജിക്കാരന് അന്തസ്സോടെ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിനും കോവിഷീൽഡ് വാക്‌സിൻ നിർമ്മാതാവായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

വാക്‌സിനേഷൻ്റെ ആദ്യ ഡോസ് നൽകിയതിന് ശേഷം അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവുകൾ തിരികെ നൽകാനും ഭാവിയിലെ ചികിത്സാ ചെലവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവരോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇതിനുപുറമെ, അദ്ദേഹത്തിൻ്റെ അവസ്ഥ ചികിത്സിക്കാൻ കഴിയാത്തതായി കണ്ടെത്തിയാൽ ശാരീരിക വൈകല്യത്തിന് നഷ്‌ട പരിഹാരം നൽകാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News