7 March 2026

യുദ്ധം വരുത്തിയ മാറ്റം; ഉക്രെയ്നിലെ യുദ്ധം ദേശാടനപക്ഷികളുടെ സഞ്ചാര പാത മാറ്റി

യുദ്ധത്തിനിടയിൽ കഴുകന്മാർ പീരങ്കികൾ, ജെറ്റുകൾ, ടാങ്കുകൾ എന്നിവയ്‌ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയിരുന്നു.

യുദ്ധം പല കാര്യങ്ങളിലും മാറ്റങ്ങൾ വരുത്താം. മനുഷ്യരുടെയും മറ്റ് ജീവജാലകങ്ങളുടെയും പല അവസ്ഥകളും യുദ്ധത്തോടെ മാറിപ്പോകും. ഉക്രെയ്നിലെ യുദ്ധം ദേശാടന പക്ഷികളുടെ സഞ്ചാരപാത മാറ്റിയെന്നാണ് ഒരു പഠന റിപ്പോർട്ട് പറയുന്നത്. കറൻ്റ് ബയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉക്രെയ്‌നിലൂടെ ദേശാടന വഴികളുള്ള വലിയ പുള്ളി കഴുകന്മാർ, യുദ്ധാന്തരീക്ഷം ഉള്ളതിനാൽ തങ്ങളുടെ പറക്കൽപാതകൾ മാറ്റിയെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), ബ്രിട്ടീഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജി (ബിടിഒ), എസ്റ്റോണിയൻ യൂണിവേഴ്‌സിറ്റി ഓഫ് ലൈഫ് സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

യുദ്ധത്തിനിടയിൽ കഴുകന്മാർ പീരങ്കികൾ, ജെറ്റുകൾ, ടാങ്കുകൾ എന്നിവയ്‌ക്ക് ചുറ്റും പാഞ്ഞടുക്കുന്നതായി കണ്ടെത്തിയിരുന്നു. സഞ്ചാരപാത മാറ്റിയതിന് പുറമേ പുള്ളി കഴുകൻമാർ യാത്രയ്ക്കിടെ എടുത്തിരുന്ന ഇടവേളകളുടെ എണ്ണം പരമാവധി കുറയ്ക്കുകയും വിശ്രമസമയം പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്തതായും പഠനം സൂചിപ്പിക്കുന്നു. എല്ലാ വർഷവും വസന്തകാലത്ത്, വലിയ പുള്ളിയുള്ള കഴുകന്മാർ ഗ്രീസിൽ നിന്നും ദക്ഷിണ സുഡാനിലെ സുഡിൽ നിന്നും ബെലാറസിലെ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്. പെൺപക്ഷികൾ ഗ്രീസിൽ നിന്നും ആണുങ്ങൾ കിഴക്കൻ ആഫ്രിക്കയിലെ സൈറ്റുകളിൽ നിന്നും ആണ് വരുന്നത്.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശം ആരംഭിച്ച് ആഴ്ചകൾക്ക് ശേഷം, 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉക്രെയ്നിലൂടെ തെക്കൻ ബെലാറസിലെ പ്രജനന കേന്ദ്രങ്ങളിലേക്ക് പറന്നപ്പോൾ ടാഗ് ചെയ്ത 19 പക്ഷികളിൽ നിന്ന് ശേഖരിച്ചതും വിശകലനം ചെയ്തതുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉക്രെയ്നിലെ യുദ്ധം ആളുകൾക്കും പരിസ്ഥിതിക്കും വിനാശകരമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷിമൃഗാദികളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ. യുദ്ധസമയത്ത് ശേഖരിച്ച ഡാറ്റ 2018 നും 2021 നും ഇടയിൽ 20 പക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് പക്ഷികളുടെ സഞ്ചാരപാതയിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് കണ്ടെത്തിയത്. സഞ്ചാരപാതയിൽ ഉണ്ടായ ഈ മാറ്റം പക്ഷികൾ 55 മണിക്കൂറോളം അധികം പറക്കുന്നതിന് ഇടയാക്കി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News